ദാമ്പത്യത്തില്‍ പ്രണയമില്ലെങ്കില്‍ ഇടയ്ക്കിടെ അതിന്റെ പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടിരിക്കും. മുഹമ്മദ് നബി(സ)യുടെ പ്രണയത്തെ കുറിച്ചു എഴുതണമെന്നു തോന്നി. അവിടുന്നല്ലോ മനുഷ്യര്‍ക്ക് മഹത്തായ മാതൃക. ഇരുപത്തി അഞ്ചു വയസുള്ളപ്പോഴാണ് മക്കയിലെ വന്‍ കച്ചവടക്കാരിയായ ഖദീജ(റ)ക്ക് വേണ്ടി മുഹമ്മദ് നബി സിറിയയിലേക്ക് കച്ചവട യാത്ര നടത്തിയത്. കൂലിക്ക് വേണ്ടിയായിരുന്നു യാത്ര. കൂടെ ഖദീജയുടെ ഭൃത്യന്‍ മൈസറയും ഉണ്ടായിരുന്നു. കച്ചവട സംഘം തിരികെ വന്നപ്പോള്‍ യാത്രയില്‍ നബിയിലൂടെ വെളിപ്പെട്ട അത്ഭുതങ്ങളും നബിയുടെ കഴിവിനെയും സല്‍ സ്വഭാവത്തെയും സത്യ സന്ധതയെയും മാന്യതയെയും കുറിച്ചും മൈസറ ഖദീജയെ ധരിപ്പിച്ചു. ഉദ്ദേശിച്ചതിനെക്കാള്‍ ഇരട്ടി ലാഭം നബി ചെയ്ത കച്ചവടത്തില്‍ നിന്ന് ഖദീജക്ക് ലഭിക്കുകയും ചെയ്തു. എല്ലാം കൂടി ഖദീജക്ക് നബിയില്‍ വല്ലാത്തൊരു താല്‍പര്യം ഉണ്ടാക്കി.
അന്ന് ഖദീജ സമ്പന്നയും കുലീനയും ഒന്നിലധികം പ്രാവശ്യം കല്യാണം കഴിക്കപ്പെടുകയും പ്രസവിക്കുകയും ചെയ്ത ഒരു വിധവയായിരുന്നു. അവരെ പലരും വിവാഹം ആലോചിച്ചിരുന്നു എങ്കിലും ഇനി ഒരു വിവാഹം വേണ്ട എന്ന തീരുമാനത്തിലായിരുന്നു അവര്‍. നബിയെ കുറിച്ച് എല്ലാം കൂടി കേട്ടപ്പോള്‍ അവര്‍ക്ക് നബിയെ ഭര്‍ത്താവായി ലഭിച്ചാല്‍ കൊള്ളാമെന്ന് തോന്നി . അവര്‍ തന്നെയാണ് നബിയുടെ അടുത്തേക്ക് വിവാഹ ആലോചനയുമായി ആളെ പറഞ്ഞയച്ചതും. അവര്‍ നേരിട്ട് നബിയോട് ചോദിക്കുകയാണ് ചെയ്തതെന്നും ചരിത്രത്തില്‍ വായിച്ച ഓര്‍മ്മയുണ്ട്. ആലോചന കേട്ടപ്പോള്‍ നബി ഒന്ന് മടിച്ചു. സമ്പന്നയായ ഖദീജയെ ഭാര്യയാക്കാന്‍ തക്ക സാമ്പത്തിക ശേഷി തനിക്കില്ല എന്നതായിരുന്നു അവിടുത്തെ ടെന്‍ഷന്‍. അത് ആലോചനയുമായി ചെന്ന ആള്‍ തന്നെ പറഞ്ഞു തിരുത്തി. ഇങ്ങനെയാണ് നബിയാകുന്നതിനു മുമ്പ് തന്നെ പരിശുദ്ധനായിരുന്ന മുഹമ്മദ് നബി യുടെ ആദ്യ വിവാഹം നടന്നത്.
സത്യത്തില്‍ നബിയേക്കാള്‍ ഖദീജക്ക് കുറച്ചു കൂടുതല്‍ പ്രായമുണ്ടായിരുന്നു എങ്കിലും നബിയും ഖദീജയും തമ്മിലുള്ള ദാമ്പത്യത്തില്‍ അതൊരു പ്രശ്നവും ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല അത്യധികം പ്രേമ നിബദ്ധമായിരുന്നു അവരുടെ ജീവിതം. ഇരുവരും തമ്മില്‍ ചെറിയ അസ്വാരസ്യം ഉണ്ടായതായി പ്പോലും ഒരു ചരിത്രവുമില്ല. ശരിക്കും പ്രണയം തന്നെ ആയിരുന്നു അവരുടെ ജീവിതം. ഖദീജ മരിക്കുന്നത് വരെ നബി മറ്റൊരു വിവാഹം കഴിച്ചില്ല. നീണ്ട ഇരുപത്തി അഞ്ചുവര്‍ഷം ആ ദാമ്പത്യം നിലനിന്നു. ആറു മക്കള്‍ പിറന്നു. തന്‍റെ അറുപത്തി അഞ്ചാം വയസ്സില്‍ ഖദീജ നിര്യാതയായി. നബി ക്ക് അപ്പോള്‍ അമ്പതു വയസ് പ്രായം. ഖദീജ മരിച്ച വര്‍ഷത്തെ നബി ദുഖവര്‍ഷം എന്ന് വിശേഷിപ്പിച്ചതില്‍ നിന്ന് തന്നെ നബി എത്രമാത്രം ഖദീജയെ പ്രേമിച്ചിരുന്നു എന്ന് വ്യക്തമാണ്.
ഖദീജയുമായുള്ള ബന്ധം പതിനഞ്ചു വര്‍ഷം പിന്നിട്ടപ്പോഴാണ് നബിയില്‍ അല്ലാഹു ഏകാന്തവാസത്തോട് താല്പര്യം ഉണ്ടാക്കിയത്. അതിനുവേണ്ടി ഖദീജ ഭക്ഷണവും വെള്ളവും ഒരുക്കി കൊടുത്തു ഭര്‍ത്താവിനോട് സഹകരിച്ചു. ഭര്‍ത്താവില്‍ സംഭവിക്കുന്ന ആത്മീയ മാറ്റങ്ങളെല്ലാം അവര്‍ ഉള്‍ക്കൊണ്ടു. ഏകാന്ത വാസത്തിനൊടുവില്‍ നബിക്ക് വെളിപാട് ലഭിച്ചു നബിയായി. ഞാന്‍ അല്ലാഹുവിന്‍റെ പ്രവാചകനായി നിയമിക്കപ്പെട്ടിരിക്കുന്നു എന്ന് ആരോട് പറഞ്ഞാലും അവിശ്വസിക്കപ്പെടുന്ന ആ കാലത്ത് നബിയില്‍ ആദ്യം വിശ്വസിച്ച് മുസ്ലിമായത് ഖദീജ തന്നെ ആയിരുന്നു. അവര്‍ക്കവരുടെ ഭര്‍ത്താവ് ഒരിക്കലും കളവു പറയില്ലെന്ന വിശ്വാസം ഉറച്ചതായിരുന്നു.
ഹിറാ ഗുഹയില്‍ വെച്ച് ജിബ്രീല്‍ മാലാഖയെ കണ്ടു പേടിച്ചു പനിച്ചു ഓടിവന്ന നബിയെ പുതപ്പിച്ചു കൊടുത്ത് അവര്‍ ആശ്വസിപ്പിക്കുന്നത് പ്രണയ ചരിത്രത്തില്‍ തുല്യതയില്ലാത്ത വാക്കുകളിലൂടെയാണ്. "ഇല്ല, താങ്കളെ അല്ലാഹു വിഷമിപ്പിക്കില്ല, താങ്കള്‍ അയല്‍വാസികളെ സ്നേഹിക്കുന്നു, പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നു, കുടുംബ ബന്ധങ്ങള്‍ പരിപാലിക്കുന്നു, അതിഥികളെ ആദരിക്കുന്നു , ജനങ്ങളുടെ മേലുള്ള ഭാരങ്ങള്‍ ഇറക്കി വെക്കുന്നു, ഇങ്ങനെയുള്ള താങ്കളെ അല്ലാഹു എങ്ങനെ കൈവിടാനാണ്" എന്നൊക്കെ ഖദീജ പറഞ്ഞതായി ചരിത്രത്തില്‍ വായിക്കാം. തന്നെക്കാള്‍ സ്ഥാനവും സമ്പത്തും കുറഞ്ഞ, ഒരു കാലത്ത് വെറും ആട്ടിടയനായിരുന്ന തന്‍റെ ഭര്‍ത്താവിനെ അവര്‍ അത്യധികം സ്നേഹിച്ചു.
ഇസ്ലാമിക പ്രചരണത്തിന് നബിക്ക് ഖദീജ വലിയ പ്രേരണയും പ്രചോദനവും സഹായവും ആയിരുന്നത് ചരിത്രങ്ങളില്‍ വായിക്കാം. ആദ്യ കാലത്ത് ഇസ്ലാം സ്വീകരിച്ച പാവപ്പെട്ട മുസ്ലീങ്ങളെ ഖദീജ ഊട്ടുകയും ഇസ്ലാം സ്വീകരിച്ചതിന്‍റെ പേരില്‍ കഷ്ടപ്പെട്ട അടിമകളെ അവര്‍ പണം നല്‍കി മോചിപ്പിക്കുകയും ചെയ്തു. ഖദീജയുടെ കുടുംബ ബലവും കുലീനതയും നബിക്ക് പ്രബോധന രംഗത്ത് വലിയ സഹായകമായി. മരിക്കുന്നത് വരെ അവര്‍ ഭര്‍ത്താവിനു വലിയ സഹായമായി നിലകൊണ്ടു.
ഖദീജ മരിച്ച ശേഷം നബി വേറെ വിവാഹം ചെയ്തെങ്കിലും എന്നും നബിക്ക് ഖദീജ ഒരു പ്രേമ വികാരം തന്നെ ആയിരുന്നുവെന്ന് പിന്നീട് അവിടുന്ന് ഖദീജയെ കുറിച്ച് പറഞ്ഞതില്‍ നിന്നെല്ലാം മനസിലാക്കാം. ഒരിക്കല്‍ നബി അവിടുത്തെ പത്നി ആഇഷയോട് ഖദീജയെ കുറിച്ച് പറഞ്ഞപ്പോള്‍ ആഇഷയുടെ പ്രതികരണം അവര്‍ ഒരു കിഴവി ആയിരുന്നില്ലേ, അവരെക്കാള്‍ മികച്ച ഭാര്യയെ അല്ലാഹു താങ്കള്‍ക്ക് പകരം നല്‍കിയല്ലോ എന്നായിരുന്നു. അതിനു നബി പറഞ്ഞ മറുപടി ആഇഷയെ നിശബ്ദയാക്കി. അവിടുന്ന് പറഞ്ഞു: "ഇല്ല, ഖദീജയെക്കാള്‍ മികച്ച ഒരു ഭാര്യയെ അല്ലാഹു എനിക്ക് പകരം നല്‍കിയിട്ടില്ല, ജനം എന്നെ നിരസിച്ചപ്പോള്‍ ഖദീജ എന്നെ സ്വീകരിച്ചു, ജനം എന്നെ സംശയിച്ചപ്പോള്‍ ഖദീജ എന്നില്‍ വിശ്വസിച്ചു, ജനം എന്നെ ഉപരോധിച്ചപ്പോള്‍ ഖദീജ അവളുടെ സമ്പത്ത് എനിക്ക് നല്‍കി, അല്ലാഹു ഖദീജയിലൂടെ മാത്രം എനിക്ക് കുട്ടികളെ നല്‍കി".
നബി ഖദീജയെ കുറിച്ച് പറയുമ്പോള്‍ എനിക്ക് ഖദീജയോട് അസൂയ തോന്നിയിരുന്നു എന്ന് ആഇഷ പറഞ്ഞതും ചരിത്രത്തില്‍ വായിക്കാം. "താങ്കള്‍ക്ക് എപ്പോഴും ഖദീജയാണല്ലോ വലിയ കാര്യം" എന്ന് ഒരിക്കല്‍ ആഇഷ പറഞ്ഞപ്പോള്‍ നബി അത് ശരിവെച്ചു കൊണ്ട് "അതെ അല്ലാഹു ഖദീജയോടുള്ള പ്രേമം എന്‍റെ മനസില്‍ പരിപാലിച്ചിരിക്കുന്നു" എന്ന് പറയുകയുണ്ടായി. മറ്റൊരിക്കല്‍ "ഖദീജ ഉത്തമ മാതാവും സുശീലയായ ഗൃഹ നായികയുമായിരുന്നു'' എന്ന് നബി പറഞ്ഞതും ചരിത്രത്തില്‍ വായിക്കാം. അവരോടുള്ള ആദരവ് കൊണ്ട് അവരുടെ മരണ ശേഷം നബി ബലി നടത്തുമ്പോൾ അതിൽ നിന്ന് അവരുടെ കൂട്ടുകാരികൾക്ക് മാംസം കൊടുത്തയച്ചിരുന്നതായും ഹദീസുകളിൽ വായിക്കാം.
അൻസാർ അലി നിലമ്പൂർ
അന്ന് ഖദീജ സമ്പന്നയും കുലീനയും ഒന്നിലധികം പ്രാവശ്യം കല്യാണം കഴിക്കപ്പെടുകയും പ്രസവിക്കുകയും ചെയ്ത ഒരു വിധവയായിരുന്നു. അവരെ പലരും വിവാഹം ആലോചിച്ചിരുന്നു എങ്കിലും ഇനി ഒരു വിവാഹം വേണ്ട എന്ന തീരുമാനത്തിലായിരുന്നു അവര്‍. നബിയെ കുറിച്ച് എല്ലാം കൂടി കേട്ടപ്പോള്‍ അവര്‍ക്ക് നബിയെ ഭര്‍ത്താവായി ലഭിച്ചാല്‍ കൊള്ളാമെന്ന് തോന്നി . അവര്‍ തന്നെയാണ് നബിയുടെ അടുത്തേക്ക് വിവാഹ ആലോചനയുമായി ആളെ പറഞ്ഞയച്ചതും. അവര്‍ നേരിട്ട് നബിയോട് ചോദിക്കുകയാണ് ചെയ്തതെന്നും ചരിത്രത്തില്‍ വായിച്ച ഓര്‍മ്മയുണ്ട്. ആലോചന കേട്ടപ്പോള്‍ നബി ഒന്ന് മടിച്ചു. സമ്പന്നയായ ഖദീജയെ ഭാര്യയാക്കാന്‍ തക്ക സാമ്പത്തിക ശേഷി തനിക്കില്ല എന്നതായിരുന്നു അവിടുത്തെ ടെന്‍ഷന്‍. അത് ആലോചനയുമായി ചെന്ന ആള്‍ തന്നെ പറഞ്ഞു തിരുത്തി. ഇങ്ങനെയാണ് നബിയാകുന്നതിനു മുമ്പ് തന്നെ പരിശുദ്ധനായിരുന്ന മുഹമ്മദ് നബി യുടെ ആദ്യ വിവാഹം നടന്നത്.
സത്യത്തില്‍ നബിയേക്കാള്‍ ഖദീജക്ക് കുറച്ചു കൂടുതല്‍ പ്രായമുണ്ടായിരുന്നു എങ്കിലും നബിയും ഖദീജയും തമ്മിലുള്ള ദാമ്പത്യത്തില്‍ അതൊരു പ്രശ്നവും ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല അത്യധികം പ്രേമ നിബദ്ധമായിരുന്നു അവരുടെ ജീവിതം. ഇരുവരും തമ്മില്‍ ചെറിയ അസ്വാരസ്യം ഉണ്ടായതായി പ്പോലും ഒരു ചരിത്രവുമില്ല. ശരിക്കും പ്രണയം തന്നെ ആയിരുന്നു അവരുടെ ജീവിതം. ഖദീജ മരിക്കുന്നത് വരെ നബി മറ്റൊരു വിവാഹം കഴിച്ചില്ല. നീണ്ട ഇരുപത്തി അഞ്ചുവര്‍ഷം ആ ദാമ്പത്യം നിലനിന്നു. ആറു മക്കള്‍ പിറന്നു. തന്‍റെ അറുപത്തി അഞ്ചാം വയസ്സില്‍ ഖദീജ നിര്യാതയായി. നബി ക്ക് അപ്പോള്‍ അമ്പതു വയസ് പ്രായം. ഖദീജ മരിച്ച വര്‍ഷത്തെ നബി ദുഖവര്‍ഷം എന്ന് വിശേഷിപ്പിച്ചതില്‍ നിന്ന് തന്നെ നബി എത്രമാത്രം ഖദീജയെ പ്രേമിച്ചിരുന്നു എന്ന് വ്യക്തമാണ്.
ഖദീജയുമായുള്ള ബന്ധം പതിനഞ്ചു വര്‍ഷം പിന്നിട്ടപ്പോഴാണ് നബിയില്‍ അല്ലാഹു ഏകാന്തവാസത്തോട് താല്പര്യം ഉണ്ടാക്കിയത്. അതിനുവേണ്ടി ഖദീജ ഭക്ഷണവും വെള്ളവും ഒരുക്കി കൊടുത്തു ഭര്‍ത്താവിനോട് സഹകരിച്ചു. ഭര്‍ത്താവില്‍ സംഭവിക്കുന്ന ആത്മീയ മാറ്റങ്ങളെല്ലാം അവര്‍ ഉള്‍ക്കൊണ്ടു. ഏകാന്ത വാസത്തിനൊടുവില്‍ നബിക്ക് വെളിപാട് ലഭിച്ചു നബിയായി. ഞാന്‍ അല്ലാഹുവിന്‍റെ പ്രവാചകനായി നിയമിക്കപ്പെട്ടിരിക്കുന്നു എന്ന് ആരോട് പറഞ്ഞാലും അവിശ്വസിക്കപ്പെടുന്ന ആ കാലത്ത് നബിയില്‍ ആദ്യം വിശ്വസിച്ച് മുസ്ലിമായത് ഖദീജ തന്നെ ആയിരുന്നു. അവര്‍ക്കവരുടെ ഭര്‍ത്താവ് ഒരിക്കലും കളവു പറയില്ലെന്ന വിശ്വാസം ഉറച്ചതായിരുന്നു.
ഹിറാ ഗുഹയില്‍ വെച്ച് ജിബ്രീല്‍ മാലാഖയെ കണ്ടു പേടിച്ചു പനിച്ചു ഓടിവന്ന നബിയെ പുതപ്പിച്ചു കൊടുത്ത് അവര്‍ ആശ്വസിപ്പിക്കുന്നത് പ്രണയ ചരിത്രത്തില്‍ തുല്യതയില്ലാത്ത വാക്കുകളിലൂടെയാണ്. "ഇല്ല, താങ്കളെ അല്ലാഹു വിഷമിപ്പിക്കില്ല, താങ്കള്‍ അയല്‍വാസികളെ സ്നേഹിക്കുന്നു, പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നു, കുടുംബ ബന്ധങ്ങള്‍ പരിപാലിക്കുന്നു, അതിഥികളെ ആദരിക്കുന്നു , ജനങ്ങളുടെ മേലുള്ള ഭാരങ്ങള്‍ ഇറക്കി വെക്കുന്നു, ഇങ്ങനെയുള്ള താങ്കളെ അല്ലാഹു എങ്ങനെ കൈവിടാനാണ്" എന്നൊക്കെ ഖദീജ പറഞ്ഞതായി ചരിത്രത്തില്‍ വായിക്കാം. തന്നെക്കാള്‍ സ്ഥാനവും സമ്പത്തും കുറഞ്ഞ, ഒരു കാലത്ത് വെറും ആട്ടിടയനായിരുന്ന തന്‍റെ ഭര്‍ത്താവിനെ അവര്‍ അത്യധികം സ്നേഹിച്ചു.
ഇസ്ലാമിക പ്രചരണത്തിന് നബിക്ക് ഖദീജ വലിയ പ്രേരണയും പ്രചോദനവും സഹായവും ആയിരുന്നത് ചരിത്രങ്ങളില്‍ വായിക്കാം. ആദ്യ കാലത്ത് ഇസ്ലാം സ്വീകരിച്ച പാവപ്പെട്ട മുസ്ലീങ്ങളെ ഖദീജ ഊട്ടുകയും ഇസ്ലാം സ്വീകരിച്ചതിന്‍റെ പേരില്‍ കഷ്ടപ്പെട്ട അടിമകളെ അവര്‍ പണം നല്‍കി മോചിപ്പിക്കുകയും ചെയ്തു. ഖദീജയുടെ കുടുംബ ബലവും കുലീനതയും നബിക്ക് പ്രബോധന രംഗത്ത് വലിയ സഹായകമായി. മരിക്കുന്നത് വരെ അവര്‍ ഭര്‍ത്താവിനു വലിയ സഹായമായി നിലകൊണ്ടു.
ഖദീജ മരിച്ച ശേഷം നബി വേറെ വിവാഹം ചെയ്തെങ്കിലും എന്നും നബിക്ക് ഖദീജ ഒരു പ്രേമ വികാരം തന്നെ ആയിരുന്നുവെന്ന് പിന്നീട് അവിടുന്ന് ഖദീജയെ കുറിച്ച് പറഞ്ഞതില്‍ നിന്നെല്ലാം മനസിലാക്കാം. ഒരിക്കല്‍ നബി അവിടുത്തെ പത്നി ആഇഷയോട് ഖദീജയെ കുറിച്ച് പറഞ്ഞപ്പോള്‍ ആഇഷയുടെ പ്രതികരണം അവര്‍ ഒരു കിഴവി ആയിരുന്നില്ലേ, അവരെക്കാള്‍ മികച്ച ഭാര്യയെ അല്ലാഹു താങ്കള്‍ക്ക് പകരം നല്‍കിയല്ലോ എന്നായിരുന്നു. അതിനു നബി പറഞ്ഞ മറുപടി ആഇഷയെ നിശബ്ദയാക്കി. അവിടുന്ന് പറഞ്ഞു: "ഇല്ല, ഖദീജയെക്കാള്‍ മികച്ച ഒരു ഭാര്യയെ അല്ലാഹു എനിക്ക് പകരം നല്‍കിയിട്ടില്ല, ജനം എന്നെ നിരസിച്ചപ്പോള്‍ ഖദീജ എന്നെ സ്വീകരിച്ചു, ജനം എന്നെ സംശയിച്ചപ്പോള്‍ ഖദീജ എന്നില്‍ വിശ്വസിച്ചു, ജനം എന്നെ ഉപരോധിച്ചപ്പോള്‍ ഖദീജ അവളുടെ സമ്പത്ത് എനിക്ക് നല്‍കി, അല്ലാഹു ഖദീജയിലൂടെ മാത്രം എനിക്ക് കുട്ടികളെ നല്‍കി".
നബി ഖദീജയെ കുറിച്ച് പറയുമ്പോള്‍ എനിക്ക് ഖദീജയോട് അസൂയ തോന്നിയിരുന്നു എന്ന് ആഇഷ പറഞ്ഞതും ചരിത്രത്തില്‍ വായിക്കാം. "താങ്കള്‍ക്ക് എപ്പോഴും ഖദീജയാണല്ലോ വലിയ കാര്യം" എന്ന് ഒരിക്കല്‍ ആഇഷ പറഞ്ഞപ്പോള്‍ നബി അത് ശരിവെച്ചു കൊണ്ട് "അതെ അല്ലാഹു ഖദീജയോടുള്ള പ്രേമം എന്‍റെ മനസില്‍ പരിപാലിച്ചിരിക്കുന്നു" എന്ന് പറയുകയുണ്ടായി. മറ്റൊരിക്കല്‍ "ഖദീജ ഉത്തമ മാതാവും സുശീലയായ ഗൃഹ നായികയുമായിരുന്നു'' എന്ന് നബി പറഞ്ഞതും ചരിത്രത്തില്‍ വായിക്കാം. അവരോടുള്ള ആദരവ് കൊണ്ട് അവരുടെ മരണ ശേഷം നബി ബലി നടത്തുമ്പോൾ അതിൽ നിന്ന് അവരുടെ കൂട്ടുകാരികൾക്ക് മാംസം കൊടുത്തയച്ചിരുന്നതായും ഹദീസുകളിൽ വായിക്കാം.
അൻസാർ അലി നിലമ്പൂർ
No comments:
Post a Comment
Note: only a member of this blog may post a comment.