വിശുദ്ധ ഖുർആനെ മുസ്ലീങ്ങൾ ഉപയോഗ പ്പെടുത്തുന്ന വിവിധ രീതികളെ ഇങ്ങനെ സംഗ്രഹിക്കാം,
1) ചിലർ മനസിലായില്ലെങ്കിലും സ്ഥിരമായി ഖുർആൻ ഓതുന്നു. ഓതപ്പെടുന്ന ഓരോ അക്ഷരത്തിനും പ്രതിഫലം ഉണ്ടെന്ന മുഹമ്മദ് നബിയുടെ അധ്യാപനം ഉള്ളത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഓതൽ നാവു കൊണ്ടും കണ്ണു കൊണ്ടും ശ്രദ്ധ കൊണ്ടുമുള്ള ഒരു സൽകർമ്മമായി ഇസ്‌ലാം പരിഗണി ക്കുന്നു എന്നു തോന്നുന്നു. ഓതും തോറും ഖുർആൻ എളുപ്പമായി തീരുന്നു. തീരെ ഓതാതെ ഇരുന്നാൽ വീണ്ടും തുടങ്ങുമ്പോൾ പ്രയാസം നേരിടുന്നു. പ്രാഥമികമായ ഈ ഓതൽ പിന്നീട് വിശദമായ ഖുർആൻ പഠനത്തിലേ ക്കുള്ള ആദ്യ പടിയാണ്.
2) ചിലർ ഖുർആൻ ഓതുന്നതോട് കൂടെ ഓതിയതിന്റെ പരിഭാഷ കൂടി വായിക്കുന്നു. അപ്പോൾ മനസും യുക്തിയും ചിന്തയും കൂടി ആ കർമ്മത്തിൽ പങ്കു ചേരുന്നു. പരിഭാഷ വായിക്കുന്നത് ഖുർആനിലെ തത്വങ്ങൾ മനസിലാക്കാനും അത് ജീവിതത്തിൽ പകർത്താനും ആകുമ്പോൾ അതിന്റെ മഹത്വം വർധിക്കുന്നു. മനുഷ്യർ വായിച്ചു ഉൾക്കൊള്ളാൻ വേണ്ടി ആണ് അല്ലാഹു വിശുദ്ധ ഖുർആൻ അവതരിപ്പിച്ചത് എന്നു കണ്ടാണ് പരിഭാഷ വായിച്ചു അതു മനസ്സിലാക്കാൻ ശ്രമിക്കുന്നത്.
3) ചിലർ വിശുദ്ധ ഖുർആൻ മനപ്പാഠം പഠിക്കുന്നു. അത് മനസ്സിൽ ഖുർആൻ സൂക്ഷിക്കുന്ന ഏർപ്പാടാണ്. വേണ്ടപ്പോൾ എടുത്തു ഉദ്ധരിക്കാനും ദീർഘമായി പാരായണം ചെയ്തു നമസ്കരിക്കാനും ഖുർആനെ സ്വന്തം ചിന്തയുടെയും ജീവിതത്തിന്റെയും ഭാഗമാക്കി മാറ്റാനും ഇതിലൂടെ കഴിയുന്നു.
4) ചിലർ യാത്രകളിലും മറ്റും ഭക്തി നിർഭരമായ ഖുർആൻ പാരായണം ശ്രവിക്കുന്നു. കേൾക്കുന്നത് മനസിലായില്ല എങ്കിൽ പോലും അത് മനസ്സിൽ ഭക്തി ഉണ്ടാക്കുന്നു. അങ്ങനൊരു പ്രത്യേകത വിശുദ്ധ ഖുർആനു ഉണ്ട്. ഉപകരണ സംഗീതത്തിന് ഒരു അർത്ഥവും ഇല്ലെങ്കിലും അവയ്ക്ക് നമ്മുടെ മനസ്സിൽ വികാര വിചാരങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന പോലെതന്നെ.
5) ചിലർ വിശുദ്ധ ഖുർആൻ പാരായണ നിയമങ്ങൾ പഠിച്ചു അതിനെ നിയമാനുസൃതവും ആകർഷകവും ഭക്തി നിർഭരവുമായ രീതിയിൽ ഓതാൻ പഠിക്കുന്നു. ലോക പ്രശസ്ത ഖുർആൻ പാരായണ വിദഗ്ദർ അവരുടെ കഴിവ് ദീർഘ കാലത്തെ അധ്വാനം കൊണ്ടു നേടുന്നതാണ്.
6) ചിലർ ഖുർആനിലെ പദങ്ങളുടെ വിവിധ അർത്ഥങ്ങളും വാക്യങ്ങളുടെ ഗ്രാമറും പഠിച്ചു കൊണ്ടു പയ്യെപയ്യെ ഖുർആൻ ശരിക്ക് ഗ്രഹിക്കാനുള്ള കഴിവ് നേടുന്നു. ഇതു വലിയ ക്ഷമയും സ്ഥിരാദ്ധ്വാനവും ആവശ്യമുള്ള ഒരു കർമ്മമാണ്. ഇതിൽ വിജയിക്കു ന്നവർക്ക് പിന്നീട് എവിടുന്നു ഖുർആൻ കേട്ടാലും അതു മനസ്സിലാവുന്നു.
7) ചിലർ ഖുർആനിന്റെ വ്യാഖ്യാനം പഠിക്കാനാണ് താല്പര്യം കാണിക്കുന്നത്. ഖുർആൻ വചനങ്ങളെ നേരിട്ടു സ്വന്തം യുക്തി കൊണ്ടു ഗ്രഹിക്കുന്നതിന് പകരം അതിനെ മുഹമ്മദ് നബിയും സ്വഹാബത്തും ഇമാമുകളും എങ്ങനെ വിശദീകരിച്ചു എന്നറിയാനുള്ള ഉത്സാഹം ഇവരിൽ കാണാം. ഇതും സ്ഥിരാധ്വാനം ആവശ്യമുള്ള കർമ്മമാണ്.
8) ചിലർ ഖുർആനെ ആധുനിക ശാസ്ത്ര ശാസ്ത്രേതര വിജ്ഞാന ശാഖകളുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നു. ഇതിന് ആധുനിക വിജ്ഞാനവും ഖുർആനും അഗാധമായി പഠിക്കണം. ഇങ്ങനെ പഠിക്കുന്ന വരാണ് ഖുർആനിലെ അത്ഭുതങ്ങളും അമാനുഷികതയും കാലാ കാലങ്ങളിൽ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുന്നത്. നിയമ വിദ്യാർഥികൾ ഖുർആനിലെ നിയമങ്ങളും ശാസ്ത്ര വിദ്യാർഥികൾ ഖുർആനിലെ ശാസ്ത്രവും ചരിത്ര വിദ്യാർഥികൾ ഖുർആനിലെ ചരിത്രവും മനശാസ്ത്ര വിദ്യാർഥികൾ ഖുർആനിലെ മനഃശാസ്ത്രവും പ്രത്യേകം റിസർച്ച് നടത്തി പഠിക്കുന്ന രീതി ഇതിന്റെ ഭാഗമാണ്.
9) ചിലർ ഖുർആൻ സർവ ജ്ഞാനിയായ അല്ലാഹുവിന്റെ അത്യധികം യുക്തി പരമായ വചനങ്ങൾ ആണെന്ന് മനസിലാക്കി അതിന്റെ ആശയങ്ങൾ തേടി ദീർഘമായി അതിൽ അന്വേഷണത്തിൽ മുഴുകുന്നു. കേവലം സാധാരണക്കാർക്ക് മനസ്സിലാകുന്ന ബാഹ്യമായ അർത്ഥ ങ്ങളോടൊപ്പം ഖുർആന്റെ ആന്തരികവും അഗാധവുമായ ആശയങ്ങൾ ആണ് ഇവർ അന്വേഷിക്കുന്നത്. ഇവരുടെ അധ്വാനവും അന്വേഷണവും മൂലം ഇവർക്ക് വിശുദ്ധ ഖുർആനിന്റെ ആശയ പ്രപഞ്ചത്തിലേക്ക് പ്രവേശനം കിട്ടുകയും ഖുർആനെ കുറിച്ചുള്ള അറിവുകൾ വെളിപാടായി കിട്ടുകയും ചെയ്യുന്നു. അല്ലാഹു അവൻ ഉദ്ദേശി ക്കുന്നവർക്ക് ജ്ഞാനം നൽകുന്നു എന്നതൊരു പ്രധാന ഇസ്‌ലാമിക വിശ്വാസമാണ്.
മേൽ പറഞ്ഞ രീതികളിൽ ദിനേന മുസ്ലീങ്ങൾ വിശുദ്ധ ഖുർആൻ ഉപയോഗിച്ചു വരുന്നു. ഇതിന്റെ യൊക്കെ ആത്യന്തിക ലക്ഷ്യം അല്ലാഹുവിന്റെ പ്രീതി ആയിരിക്കണം എന്നു മുസ്ലീങ്ങൾ കരുതുന്നു. അപ്പോൾ അതിൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകു മെന്നും ഓരോ തവണ വിശുദ്ധ ഖുർആനിൽ കൂടി കടന്നു പോകുമ്പോഴും അതിൽ നിന്ന് പുതിയ കാര്യങ്ങൾ മനസ്സിലാവുമെന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു. ഒരു രീതിയിലും വിശുദ്ധ ഖുർആനെ ഉപയോഗി ക്കാത്ത ആളുകൾ ദിവ്യ കാരുണ്യ ത്തിൽ നിന്നും അകന്നി രിക്കുന്നു എന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു.
അൻസാർ അലി നിലമ്പൂർ
1) ചിലർ മനസിലായില്ലെങ്കിലും സ്ഥിരമായി ഖുർആൻ ഓതുന്നു. ഓതപ്പെടുന്ന ഓരോ അക്ഷരത്തിനും പ്രതിഫലം ഉണ്ടെന്ന മുഹമ്മദ് നബിയുടെ അധ്യാപനം ഉള്ളത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഓതൽ നാവു കൊണ്ടും കണ്ണു കൊണ്ടും ശ്രദ്ധ കൊണ്ടുമുള്ള ഒരു സൽകർമ്മമായി ഇസ്‌ലാം പരിഗണി ക്കുന്നു എന്നു തോന്നുന്നു. ഓതും തോറും ഖുർആൻ എളുപ്പമായി തീരുന്നു. തീരെ ഓതാതെ ഇരുന്നാൽ വീണ്ടും തുടങ്ങുമ്പോൾ പ്രയാസം നേരിടുന്നു. പ്രാഥമികമായ ഈ ഓതൽ പിന്നീട് വിശദമായ ഖുർആൻ പഠനത്തിലേ ക്കുള്ള ആദ്യ പടിയാണ്.
2) ചിലർ ഖുർആൻ ഓതുന്നതോട് കൂടെ ഓതിയതിന്റെ പരിഭാഷ കൂടി വായിക്കുന്നു. അപ്പോൾ മനസും യുക്തിയും ചിന്തയും കൂടി ആ കർമ്മത്തിൽ പങ്കു ചേരുന്നു. പരിഭാഷ വായിക്കുന്നത് ഖുർആനിലെ തത്വങ്ങൾ മനസിലാക്കാനും അത് ജീവിതത്തിൽ പകർത്താനും ആകുമ്പോൾ അതിന്റെ മഹത്വം വർധിക്കുന്നു. മനുഷ്യർ വായിച്ചു ഉൾക്കൊള്ളാൻ വേണ്ടി ആണ് അല്ലാഹു വിശുദ്ധ ഖുർആൻ അവതരിപ്പിച്ചത് എന്നു കണ്ടാണ് പരിഭാഷ വായിച്ചു അതു മനസ്സിലാക്കാൻ ശ്രമിക്കുന്നത്.
3) ചിലർ വിശുദ്ധ ഖുർആൻ മനപ്പാഠം പഠിക്കുന്നു. അത് മനസ്സിൽ ഖുർആൻ സൂക്ഷിക്കുന്ന ഏർപ്പാടാണ്. വേണ്ടപ്പോൾ എടുത്തു ഉദ്ധരിക്കാനും ദീർഘമായി പാരായണം ചെയ്തു നമസ്കരിക്കാനും ഖുർആനെ സ്വന്തം ചിന്തയുടെയും ജീവിതത്തിന്റെയും ഭാഗമാക്കി മാറ്റാനും ഇതിലൂടെ കഴിയുന്നു.
4) ചിലർ യാത്രകളിലും മറ്റും ഭക്തി നിർഭരമായ ഖുർആൻ പാരായണം ശ്രവിക്കുന്നു. കേൾക്കുന്നത് മനസിലായില്ല എങ്കിൽ പോലും അത് മനസ്സിൽ ഭക്തി ഉണ്ടാക്കുന്നു. അങ്ങനൊരു പ്രത്യേകത വിശുദ്ധ ഖുർആനു ഉണ്ട്. ഉപകരണ സംഗീതത്തിന് ഒരു അർത്ഥവും ഇല്ലെങ്കിലും അവയ്ക്ക് നമ്മുടെ മനസ്സിൽ വികാര വിചാരങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന പോലെതന്നെ.
5) ചിലർ വിശുദ്ധ ഖുർആൻ പാരായണ നിയമങ്ങൾ പഠിച്ചു അതിനെ നിയമാനുസൃതവും ആകർഷകവും ഭക്തി നിർഭരവുമായ രീതിയിൽ ഓതാൻ പഠിക്കുന്നു. ലോക പ്രശസ്ത ഖുർആൻ പാരായണ വിദഗ്ദർ അവരുടെ കഴിവ് ദീർഘ കാലത്തെ അധ്വാനം കൊണ്ടു നേടുന്നതാണ്.
6) ചിലർ ഖുർആനിലെ പദങ്ങളുടെ വിവിധ അർത്ഥങ്ങളും വാക്യങ്ങളുടെ ഗ്രാമറും പഠിച്ചു കൊണ്ടു പയ്യെപയ്യെ ഖുർആൻ ശരിക്ക് ഗ്രഹിക്കാനുള്ള കഴിവ് നേടുന്നു. ഇതു വലിയ ക്ഷമയും സ്ഥിരാദ്ധ്വാനവും ആവശ്യമുള്ള ഒരു കർമ്മമാണ്. ഇതിൽ വിജയിക്കു ന്നവർക്ക് പിന്നീട് എവിടുന്നു ഖുർആൻ കേട്ടാലും അതു മനസ്സിലാവുന്നു.
7) ചിലർ ഖുർആനിന്റെ വ്യാഖ്യാനം പഠിക്കാനാണ് താല്പര്യം കാണിക്കുന്നത്. ഖുർആൻ വചനങ്ങളെ നേരിട്ടു സ്വന്തം യുക്തി കൊണ്ടു ഗ്രഹിക്കുന്നതിന് പകരം അതിനെ മുഹമ്മദ് നബിയും സ്വഹാബത്തും ഇമാമുകളും എങ്ങനെ വിശദീകരിച്ചു എന്നറിയാനുള്ള ഉത്സാഹം ഇവരിൽ കാണാം. ഇതും സ്ഥിരാധ്വാനം ആവശ്യമുള്ള കർമ്മമാണ്.
8) ചിലർ ഖുർആനെ ആധുനിക ശാസ്ത്ര ശാസ്ത്രേതര വിജ്ഞാന ശാഖകളുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നു. ഇതിന് ആധുനിക വിജ്ഞാനവും ഖുർആനും അഗാധമായി പഠിക്കണം. ഇങ്ങനെ പഠിക്കുന്ന വരാണ് ഖുർആനിലെ അത്ഭുതങ്ങളും അമാനുഷികതയും കാലാ കാലങ്ങളിൽ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുന്നത്. നിയമ വിദ്യാർഥികൾ ഖുർആനിലെ നിയമങ്ങളും ശാസ്ത്ര വിദ്യാർഥികൾ ഖുർആനിലെ ശാസ്ത്രവും ചരിത്ര വിദ്യാർഥികൾ ഖുർആനിലെ ചരിത്രവും മനശാസ്ത്ര വിദ്യാർഥികൾ ഖുർആനിലെ മനഃശാസ്ത്രവും പ്രത്യേകം റിസർച്ച് നടത്തി പഠിക്കുന്ന രീതി ഇതിന്റെ ഭാഗമാണ്.
9) ചിലർ ഖുർആൻ സർവ ജ്ഞാനിയായ അല്ലാഹുവിന്റെ അത്യധികം യുക്തി പരമായ വചനങ്ങൾ ആണെന്ന് മനസിലാക്കി അതിന്റെ ആശയങ്ങൾ തേടി ദീർഘമായി അതിൽ അന്വേഷണത്തിൽ മുഴുകുന്നു. കേവലം സാധാരണക്കാർക്ക് മനസ്സിലാകുന്ന ബാഹ്യമായ അർത്ഥ ങ്ങളോടൊപ്പം ഖുർആന്റെ ആന്തരികവും അഗാധവുമായ ആശയങ്ങൾ ആണ് ഇവർ അന്വേഷിക്കുന്നത്. ഇവരുടെ അധ്വാനവും അന്വേഷണവും മൂലം ഇവർക്ക് വിശുദ്ധ ഖുർആനിന്റെ ആശയ പ്രപഞ്ചത്തിലേക്ക് പ്രവേശനം കിട്ടുകയും ഖുർആനെ കുറിച്ചുള്ള അറിവുകൾ വെളിപാടായി കിട്ടുകയും ചെയ്യുന്നു. അല്ലാഹു അവൻ ഉദ്ദേശി ക്കുന്നവർക്ക് ജ്ഞാനം നൽകുന്നു എന്നതൊരു പ്രധാന ഇസ്‌ലാമിക വിശ്വാസമാണ്.
മേൽ പറഞ്ഞ രീതികളിൽ ദിനേന മുസ്ലീങ്ങൾ വിശുദ്ധ ഖുർആൻ ഉപയോഗിച്ചു വരുന്നു. ഇതിന്റെ യൊക്കെ ആത്യന്തിക ലക്ഷ്യം അല്ലാഹുവിന്റെ പ്രീതി ആയിരിക്കണം എന്നു മുസ്ലീങ്ങൾ കരുതുന്നു. അപ്പോൾ അതിൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകു മെന്നും ഓരോ തവണ വിശുദ്ധ ഖുർആനിൽ കൂടി കടന്നു പോകുമ്പോഴും അതിൽ നിന്ന് പുതിയ കാര്യങ്ങൾ മനസ്സിലാവുമെന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു. ഒരു രീതിയിലും വിശുദ്ധ ഖുർആനെ ഉപയോഗി ക്കാത്ത ആളുകൾ ദിവ്യ കാരുണ്യ ത്തിൽ നിന്നും അകന്നി രിക്കുന്നു എന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു.
അൻസാർ അലി നിലമ്പൂർ
No comments:
Post a Comment
Note: only a member of this blog may post a comment.