ദൈവത്തിൽ നിന്ന് മനുഷ്യർക്കും മറ്റു ജീവ ജാലങ്ങൾക്കും ഉള്ള മാർഗ ദർശനം എന്ന് ലളിതമായി ഇസ്ലാമിനെ നിർവചിക്കാം. ഇസ്‌ലാം വെറുമൊരു സാമ്പ്രദായിക മതമല്ല. സമഗ്ര ജീവിത പദ്ധതിയും സാമൂഹ്യ വ്യവസ്ഥ യുമാണ്. വ്യക്തിയുടെയും സമൂഹ ത്തിന്‍റെയും വിശ്വാസ- സ്വഭാവ- കര്‍മ്മങ്ങളെ നിയന്ത്രിച്ചു കൊണ്ട് ഭൂമിയിൽ ശാന്തി പരത്തുക എന്നതാണ് ഇസ്ലാമിന്റെ പ്രധാന ലക്ഷ്യം. മനുഷ്യന്‍റെ ആത്മാവിനെയും ശരീരത്തെയും ഇസ്‌ലാം പരിഗണിക്കുന്നു. മരണ ശേഷമുള്ള മനുഷ്യന്റെ അവസ്ഥ കൃത്യമായി ഇസ്‌ലാമിൽ പ്രതിപാദി ച്ചിരിക്കുന്നു. ഇസ്‌ലാം എന്ന വാക്കിന്‍റെ അര്‍ത്ഥം സമര്‍പ്പണം, കീഴൊതുങ്ങല്‍ എന്നൊക്കെ യാണ്. മനുഷ്യന്‍ പ്രപഞ്ച ദൈവമായ അല്ലാഹുവിന്റെ മാർഗ ദർശനത്തിനു കീഴൊതുങ്ങി വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും സമാധാന പൂർണ്ണമാക്കുക എന്നർത്ഥം.
ഞാനാണ് ഇസ്‌ലാമിന്റെ സ്ഥാപകന്‍ എന്ന് മനുഷ്യരാരും ഇന്നുവരെ അവകാശ പ്പെട്ടിട്ടില്ല. ഇസ്‌ലാമിന്റെ സ്ഥാപകനായി ഇസ്‌ലാം പഠിപ്പിക്കുന്നത് ദൈവത്തെ മാത്രമാണ്. അറിവില്ലാതെ ചിലര്‍ ആ പദവി മുഹമ്മദ് നബിക്ക് നല്‍കാറുണ്ട്. അതു ശരിയല്ല. മുഹമ്മദ് നബിക്കു മുമ്പും ശേഷവും ഇസ്ലാമുണ്ട്. ദൈവം മനുഷ്യര്‍ക്ക് വേണ്ടി അവതരിപ്പിച്ച മാർഗ ദർശനം ഇസ്ലാം ആയതു കൊണ്ട് ദൈവത്തിന്റെ അടുക്കല്‍ സ്വീകാര്യമായ ഏക മതം ഇസ്ലാമാണ് എന്ന് അത് പഠിപ്പിക്കുന്നു . മറ്റു മതങ്ങളെല്ലാം മനുഷ്യര്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഉണ്ടാക്കിയതാണ് എന്നും പൗരോഹിത്യം അതില്‍ പ്രധാന പങ്കു വഹിച്ചി ട്ടുണ്ടന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.
ഇസ്‌ലാമിനെ ദൈവം മനുഷ്യർക്കായി അവതരിപ്പിച്ചത് പ്രവാചകരില്‍ കൂടിയാണ്. വിവിധ കാലങ്ങളില്‍, വിവിധ സമൂഹ ങ്ങളിലേക്ക് ഒരു ലക്ഷത്തി ഇരുപത്തി നാലായിര ത്തോളം പ്രവാചകരെ ദൈവം മനുഷ്യരുടെ കൂട്ടത്തില്‍ നിന്നു തെരഞ്ഞെടുത്തു അവർക്ക് ഇസ്ലാമിനെ ബോധനമായി നല്‍കി മനുഷ്യര്‍ ക്കിടയില്‍ പ്രബോധനം ചെയ്യാന്‍ നിയോഗിച്ചു. പ്രവാചകരെല്ലാം മനുഷ്യരിലെ പരിശുദ്ധ രായിരുന്നു. അവരില്‍ ആദ്യ പ്രവാചകന്‍ ആദമും അവസാന പ്രവാചകന്‍ മുഹമ്മദു നബിയുമാണ്. മുഴുവന്‍ പ്രവാചക രെയും ഇസ്‌ലാം ഒരു പോലെ അംഗീകരിക്കുന്നു. അംഗീകര ണത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് ഇടയിൽ വിവേചനം കാണിക്കുന്നില്ല.
പ്രവാചകന്മാര്‍ ദൈവത്തിൽ നിന്ന് ബോധനമായി ലഭിച്ച ഇസ്ലാമിനെ മനുഷ്യര്‍ക്ക് പഠിപ്പിച്ചു കൊടുത്തു. അതിലവര്‍ ഒരു വീഴ്ചയും വരുത്തിയില്ല. മനുഷ്യ സമൂഹത്തിന്‍റെ ചോദനകള്‍ വളരുന്നത് അനുസരിച്ച് ഇസ്‌ലാമിക നിയമങ്ങളില്‍ കാലാ കാലങ്ങളില്‍ ദൈവം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആ മാറ്റങ്ങളും പ്രവാചകര്‍ മനുഷ്യരെ പഠിപ്പിച്ചു. മുഹമ്മദു നബിയോടെ ഇസ്‌ലാം പൂര്‍ത്തീ കരിക്കപ്പെട്ടു. മുഹമ്മദു നബിക്കു ശേഷം പുതിയൊരു പ്രവാചകനെ ദൈവം നിയോഗി ക്കുന്നതല്ല. ലോകാ വസാനം വരെയുള്ള സകല മനുഷ്യരും മുഹമ്മദ് നബിയെ പ്രവാചകനായി അംഗീകരി ക്കാന്‍ ബാധ്യസ്ഥരാണ് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
ദൈവം ഇസ്‌ലാമിനെ അവതരിപ്പിച്ചത് പ്രവാചകര്‍ക്കു നല്‍കപ്പെട്ട ഗ്രന്ഥങ്ങളില്‍ കൂടിയുമാണ്. അവ ഒന്നില ധികമുണ്ട്. അവയെല്ലാം ഇസ്‌ലാം അംഗീകരിക്കുന്നു. പക്ഷേ അവസാന വേദ ഗ്രന്ഥമായ ഖുര്‍ആന്‍ ഒഴികെ മറ്റെല്ലാം മനുഷ്യരുടെ കൈകട ത്തലുകള്‍ക്ക് വിധേയമായി എന്നതു ചരിത്രമാണ്. ഖുർആൻ അല്ലാത്ത വേദ ഗ്രന്ഥങ്ങളുടെ ദൈവികത ഭാഗികമായി നഷ്ടമായിരിക്കുന്നു എന്നർത്ഥം. ഒരു ഗ്രന്ഥത്തിലെ നിയമത്തെ അടുത്ത ഗ്രന്ഥത്തിലൂടെ ദൈവം ഭേദഗതി ചെയ്തിട്ടുമുണ്ട്. എല്ലാ വേദ ഗ്രന്ഥ ങ്ങളിലെയും ഭേദഗതികളും കൈ കടത്തലുകളും വ്യക്തമാക്കേണ്ടത് അവസാന വേദ ഗ്രന്ഥം ആണല്ലോ. ഖുര്‍ആന്‍ മുന്‍ വേദങ്ങളിലെ മുഴുവന്‍ നിയമങ്ങളും തത്ത്വങ്ങളും ഉള്‍ക്കൊള്ളുന്നു. ലോകാവസാനം വരെ കൈകടത്ത ലുകള്‍ക്ക് വിധേയ മാകാത്ത രൂപത്തില്‍ ഖുര്‍ആന്‍ സംരക്ഷിക്കപ്പെടും എന്ന് അല്ലാഹു ഖുര്‍ആനില്‍ ഉറപ്പ് പറഞ്ഞിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ മനുഷ്യര്‍ അവസാന ഗ്രന്ഥമായ ഖുർആൻ സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
ഇസ്‌ലാം ഇഹത്തിലും പരത്തിലും മനുഷ്യരുടെ ശാരീരിക മാനസിക സുഖം ലക്ഷ്യമാക്കുന്നു. നന്‍മ ചെയ്തവര്‍ക്ക് ഇഹലോകത്തും പരലോകത്തും അല്ലാഹു അനുഗ്രഹങ്ങൾ പ്രതിഫലമായി നല്‍കുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. പരലോകത്തെ പ്രതിഫലം അല്ലാഹുവിന്റെ പ്രീതിയും അനശ്വര സ്വര്‍ഗവുമാണ്. തിന്‍മ ചെയ്തവര്‍ക്ക് അല്ലാഹു ഇഹലോകത്തും പരലോകത്തും ശിക്ഷകൾ നല്‍കുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. പരലോകത്തെ ശിക്ഷ അല്ലാഹുവിന്‍റെ കോപവും ശാപവും നരക വാസവുമാണ്.
ഇസ്‌ലാം സമഗ്രമായ ഒരു ജീവിത വ്യവസ്ഥയും സാമൂഹ്യ വ്യവസ്ഥയുമാണ് പഠിപ്പിക്കുന്നത്. മനുഷ്യ ജീവിതത്തിന്‍റെ എല്ലാ വശങ്ങളെയും അതു സ്പര്‍ശിക്കുന്നു. സമൂഹത്തിന്‍റെ ഐക്യത്തിനും കെട്ടുറപ്പിനും വേണ്ട നിയമങ്ങള്‍ അതു പ്രദാനം ചെയ്യുന്നു. നിലവാരമുള്ള സമൂഹം നിലവാരമുള്ള വ്യക്തികളില്‍ കൂടിയാണല്ലോ ഉണ്ടാകുന്നത്. അതിനാൽ വ്യക്തി ജീവിതം സംസ്കരിക്കുന്നതില്‍ ഇസ്‌ലാം പ്രത്യേക ഊന്നല്‍ നല്‍കുന്നു. വ്യക്തിയുടെ വിശ്വാസ സ്വഭാവ കര്‍മ മേഖലകളെ അത് പ്രത്യേകം ഉന്നം വെക്കുന്നു. അവയെ പറ്റി വളരെ ചുരുക്കി പറയാം.
അല്ലാഹു, മാലാഖമാര്‍, വേദ ഗ്രന്ഥങ്ങൾ, പ്രവാചകന്‍മാര്‍, അന്ത്യദിനം, ദൈവ വിധി എന്നിവയില്‍ വിശ്വസിക്കാനാണ് പ്രധാനമായും ഇസ്‌ലാം കല്‍പിക്കുന്നത്. അവയില്‍ പ്രധാനം അല്ലാഹുവിലുള്ള വിശ്വാസം തന്നെ. അല്ലാഹു ഏകനും അതുല്യനും സര്‍വ ശക്തനും പരമ കാരുണ്യവാനും സര്‍വജ്ഞനും സര്‍വ സൃഷ്ടാവും സംരക്ഷകനും സംഹാരകനും ആണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അതിനാല്‍ അല്ലാഹു മാത്രമാണ് ആരാധനകള്‍ക്ക് അര്‍ഹന്‍ എന്ന് ഇസ്‌ലാം ഊന്നി പറയുന്നു. അല്ലാഹു അല്ലാത്ത വയെല്ലാം അവന്‍റെ സൃഷ്ടികളാണ്. അല്ലാഹുവിന്‍റെ വിധിയെ സ്വാധീനിക്കാന്‍ ഒരു സൃഷ്ടിക്കും അവന്‍റെ അടുക്കല്‍ അധികാരമോ അവകാശമോ ഇല്ല.
അല്ലാഹു ആരുടേയും പിതാവോ മാതാവോ അല്ല. അവനു പുത്രനുമില്ല പുത്രിയുമില്ല. അവൻ ഭൂമിയില്‍ ഒന്നിന്‍റെയും രൂപത്തില്‍ അവതരിക്കുകയില്ല. ആരാധനകളും അല്ലാഹുവിന്‍റെ ഗുണ നാമങ്ങളും സൃഷ്ടികള്‍ക്ക് വകവെച്ചു കൊടുക്കല്‍ ദൈവീക വീക്ഷണത്തിൽ കടുത്ത പാപമാണ്. സൃഷ്ടി പൂജയെ ഇസ്‌ലാം കഠിനമായി വിരോധിക്കുന്നു. ആരാധനയുടെ സകല രൂപങ്ങളും സൃഷ്ടാവായ അല്ലാഹുവിനു മാത്രം നല്‍കാന്‍ മനുഷ്യര്‍ ബാധ്യസ്ഥരാണ്. കൃഷ്ണന്‍, ബുദ്ധന്‍, യേശു, മുഹമ്മദ് നബി... തുടങ്ങിയ മഹാന്മാരെല്ലാം ദൈവ സൃഷ്ടികളാണ്. അവര്‍ ആരാധനയുടെ അംശം പോലും അര്‍ഹിക്കുന്നില്ല എന്നൊക്കെ ഇസ്ലാം പഠിപ്പിക്കുന്നു. അന്ധ വിശ്വാസങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാനും ഇസ്‌ലാം കല്‍പ്പിക്കുന്നു.
ഇസ്‌ലാം മനുഷ്യനോട് നിര്‍ദേശിക്കുന്ന സല്‍ സ്വഭാവങ്ങളില്‍ പ്രധാനമായവ അല്ലാഹു വിനോടുള്ള സ്നേഹം, ഭയം,നന്ദി, പശ്ചാത്താപം, ഭക്തി, ലജ്ജ, അല്ലാഹുവിന്‍റെ സഹായത്തിലുള്ള പ്രതീക്ഷ.... തുടങ്ങിയവയാണ്. മനുഷ്യന്‍ അപരനോട് പുലര്‍ത്തേണ്ട ഉത്തമ സ്വഭാവങ്ങളായി ഇസ്‌ലാം കല്‍പിക്കുന്നത് വിനയം, ദയ, ഗുണ കാംക്ഷ, വിട്ടുവീഴ്ച, സൗമ്യത, നീതി..... തുടങ്ങിയവയാണ്. സത്യ നിഷേധം, ബഹുദൈവ വിശ്വാസം, ധിക്കാരം, അഹങ്കാരം, കാപട്യം, അസൂയ, പിശുക്ക്, അലസത, നിരാശ.... തുടങ്ങിയ ദുസ്വഭാവങ്ങള്‍ ഇസ്‌ലാം മനുഷ്യന് നിരോധിച്ചിട്ടുണ്ട്.
ഇസ്‌ലാം മനുഷ്യനോട് അനു ശാസിക്കുന്ന കര്‍മങ്ങളില്‍ പ്രധാനം നമസ്കാരം, ദാനം, വ്രതം, തീര്‍ഥാടനം.... എന്നിവയാണ്. മാതാ പിതാക്കളെ സംരക്ഷിക്കല്‍, അയല്‍ വാസിയെ സഹായിക്കല്‍, ധര്‍മ്മത്തിനു വേണ്ടിയുള്ള യുദ്ധം എന്നിങ്ങനെ മറ്റനേകം നന്മകളും ഇസ്‌ലാം കൽപ്പി ക്കുന്നു. ഇസ്‌ലാം വിലക്കുന്ന ദുഷ് കര്‍മങ്ങളില്‍ ഗുരുതരമായവ സൃഷ്ടികളെ ആരാധിക്കല്‍, ദൈവീക നിയമങ്ങൾക്ക് എതിരായ നിയമങ്ങളെ അനുസരിക്കൽ സൃഷ്ടികളോട് പ്രാര്‍ഥിക്കല്‍,.... തുടങ്ങിയവയാണ്.
ആഭിചാരം ചെയ്യല്‍, പലിശ കൊടുക്കലും വാങ്ങലും, കൊല പാതകം, കള്ള സാക്ഷ്യം പറയല്‍.... തുടങ്ങിയവ ഇസ്‌ലാം വന്‍ പാപങ്ങളായി പഠിപ്പിക്കുന്നു. ഇവയെ കുറിച്ചെല്ലാം ഇസ്ലാമിൽ നിന്നു പഠിച്ചു മനസിലാക്കല്‍ എല്ലാ മനുഷ്യർക്കും നിര്‍ബന്ധമാണ്. ഖുര്‍ആനും അതിനെ ജീവിതം കൊണ്ട് വ്യാഖ്യാനിച്ച മുഹമ്മദ് നബിയുടെ ജീവിത ചര്യയുമാണ് അതിനുള്ള സ്രോതസുകൾ. അവ മുഴുവന്‍ പഠിച്ച പണ്ഡിതരുടെ വിശദീകരണ ത്തോടെ വേണം അവയെ മനസ്സിലാക്കാന്‍.
ഫ്ലെക്സിബിലിറ്റി ഇസ്ലാമിന്റെ പ്രത്യേകതയാണ്. കാലം, വ്യക്തി, സാഹചര്യം എന്നിവക്ക് അനുസരിച്ചു അതിന്‍റെ നിയമങ്ങളില്‍ മാറ്റം വരുന്നു. ധനികനും ദരിദ്രനും ചില നിയമങ്ങളില്‍ വ്യത്യാസമുണ്ട്. യുവാവിനും വൃദ്ധനും, ആരോഗ്യ മുള്ളവനും രോഗിക്കും, ഇസ്‌ലാമിക ഭരണമുള്ള രാജ്യത്ത് ജീവിക്കുന്നവനും അത് ഇല്ലാത്തിടത്ത് ജീവിക്കുന്നവനും, യാത്രക്കാരനും ദേശവാസിക്കും, സ്ത്രീക്കും പുരുഷനും നിയമങ്ങളില്‍ വിത്യാസമുണ്ട്. ഉറങ്ങുന്നവന്‍, പ്രായ പൂര്‍ത്തി ആയിട്ടില്ലാത്ത കുട്ടികള്‍, ബോധ മില്ലാത്തവന്‍, ബുദ്ധിയി ല്ലാത്തവന്‍, ഭ്രാന്തന്മാര്‍ എന്നിവര്‍ക്ക് ഇസ്‌ലാമിക നിയമങ്ങളിൽ ഇളവുണ്ട്.
പ്രകൃതി, പ്രാപഞ്ചിക നിയമങ്ങള്‍, ശാസ്ത്രം, ചരിത്രം, മാനവികത, സാമൂഹ്യ താല്‍പര്യം, മനുഷ്യ പ്രകൃതി തുടങ്ങിയവക്ക് വിരുദ്ധമായ ഒരു നിയമവും ഇസ്‌ലാമില്‍ ആര്‍ക്കും കാണിക്കുക സാധ്യമല്ല. കാരണം, ഇസ്‌ലാം സർവ്വജ്ഞനായ അല്ലാഹു മനുഷ്യര്‍ക്ക് കനിഞ്ഞു നല്‍കിയ മാർഗ ദർശനമാണ്. അതില്‍ തെറ്റുണ്ടാവുക അസംഭവ്യമാണ്. ഇസ്‌ലാം മിതത്വം കൽപ്പിക്കുന്നു. അലസവും തീവ്രവുമായ നിലപാടുകള്‍ക്ക് നടുക്കാണ് അതിന്റെ സ്ഥാനം. അതില്‍ ഭൌതികതയെ മുഴുവന്‍ ത്യജിച്ചുള്ള സന്ന്യാസവും ഭൌതികതയെ മുഴുവന്‍ പുണര്‍ന്നുള്ള തോന്ന്യാസ വുമില്ല.
അല്ലാഹുവിന്‍റെയും മനുഷ്യ വര്‍ഗത്തിന്റെയും ശത്രുവാണ് താന്‍ എന്ന് പ്രഖ്യാപിച്ച പിശാചും അവന്റെ കൂട്ടാളികളായ മനുഷ്യരും സുഖങ്ങള്‍ മാത്രം ആഗ്രഹിക്കുന്ന മനുഷ്യ മനസ്സും എപ്പോഴും മനുഷ്യനെ ഇസ്ലാമില്‍ നിന്ന് വ്യതിചലി പ്പിക്കുകയും പാപം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്നു ഇസ്ലാം പഠിപ്പിക്കുന്നു. അതുകൊണ്ട് ഒരു മുസ്ലിം എപ്പോഴും അവ ക്കെതിരെ പോരാടി കൊണ്ടിരിക്കുന്ന ഒരു വിശുദ്ധ ഭടന്‍ ആകണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
ദുഷ് കർമ്മങ്ങളിൽ നിന്നും ദുർ ഗുണങ്ങളിൽ നിന്നും മുക്തി നേടി നന്മകളില്‍ മുഴുകി എപ്പോഴും സമൂഹത്തില്‍ പ്രകാശം പരത്താന്‍ ഒരു മുസ്ലിം ബാധ്യസ്ഥനാണ് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. അങ്ങനെയുള്ള മനുഷ്യനെ അല്ലാഹുവും അവന്‍റെ മാലാഖമാരും പ്രപഞ്ചത്തിലെ മറ്റു ജീവ ജാലങ്ങളും അത്യധികം ഇഷ്ട പ്പെടുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു.
അൻസാർ അലി നിലമ്പൂർ
No comments:
Post a Comment
Note: only a member of this blog may post a comment.