10 June 2018

ഒരു നിരീശ്വര വാദിയുടെ കൂട്ടക്കൊലകൾ

നിരീശ്വര വാദിയായ ഒരു മനുഷ്യന്  ഒരു ഇസത്തിന്റെ പേരും പറഞ്ഞ് എങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയ കൊലയാളി ആകാമെന്ന്  തെളിയിച്ച കുപ്രസിദ്ധനാണ് ജോസഫ് സ്റ്റാലിൻ. കഴിഞ്ഞ നൂറ്റാണ്ടിലെ കിരാതരായ നാലു ഭരണാധികാരികൾ ആയിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍, ബെനിറ്റോ മുസോളിനി, മാവോ സേതുംഗ്, ജോസഫ് സ്റ്റാലിന്‍. ഇവർ കൊന്നു തള്ളിയത് രണ്ടു കോടിയോളം മനുഷ്യരെയാണ്. യഹൂദരെ കൂട്ടത്തോടെ സംഹരിച്ച വ്യക്തിയാണ് ഹിറ്റ്‌ലര്‍. ഇരുപതു ലക്ഷം മനുഷ്യരെ ഹിറ്റ്ലർ കൊന്നെന്ന  കണക്കില്‍ അതിശയോക്തി ഉണ്ടെന്നും പറയപ്പെടുന്നു. ഹിറ്റ്‌ലറുടെ സമകാലികൻ ആയിരുന്ന ജോസഫ് സ്റ്റാലിന്‍ വധിച്ച യഹൂദരുടെ കണക്കും ഹിറ്റ്ലറുടെ  അക്കൗണ്ടിൽ പെടുത്തി എന്നതാണ് യാഥാര്‍ത്ഥ്യം.  

ഇരുപതു ലക്ഷത്തോളം എന്ന ഹിറ്റ്‌ലറുടെ കണക്കിലും അനേകം മടങ്ങ്‌ മനുഷ്യരെ കൊന്നൊടുക്കിയ ജോസഫ് സ്റ്റാലിന്‍ ഇന്നും ആദരിക്ക പ്പെടുന്നത് വിചിത്രമാണ്!. ഒന്നര ക്കോടിയോളം നിരപരാധികളെ കൊന്നൊടുക്കിയ ആ രക്ത ദാഹിയുടെ ചിത്രം പൂമാലയിട്ടു ആദരിക്കപ്പെടുന്ന വിചിത്ര ലോകം!!! രണ്ടു കോടിയോളം മനുഷ്യരെ നാലു പേര്‍ ചേര്‍ന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ കൊന്നു തള്ളിയതില്‍ ഇരുപതു ലക്ഷം ഹിറ്റ്‌ലറുടെ അക്കൗണ്ടിൽ പെടുത്താം. മുസോളിനി യുടെയും മാവോയുടെയും കൊലപ്പട്ടിക ഹിറ്റ്‌ലറുടേതിനെ അപേക്ഷിച്ച് കുറവാണ്. അങ്ങനെയെങ്കില്‍, ഇവര്‍ മൂവരും ചേര്‍ന്നു വധിച്ചത് അര ക്കോടിയില്‍ അധികമുണ്ടാവില്ല. ഈ കണക്കുകള്‍  നോക്കുമ്പോഴാണ് ജോസഫ് സ്റ്റാലിന്‍ എന്ന നരഭോജി നിരീശ്വര വാദിയുടെ യഥാര്‍ത്ഥ പൈശാചികത വെളിപ്പെടുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റഷ്യയിലെ സര്‍ ഭരണ കൂടത്തി നെതിരെ പ്രവർത്തിച്ചു കൊണ്ടാണ് ജോസഫ്‌ സ്റ്റാലിന്‍ ‍രാഷ്ട്രീയത്തിൽ വന്നത്. വളരെ പെട്ടെന്നു അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിലാവുകയും സൈബീരിയ യിലേക്കു നാട് കടത്ത പ്പെടുകയും ചെയ്തു. വീണ്ടും സ്റ്റാലിനെ കാണുന്നത് സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടിയില്‍ ജൂലിയസ് മാര്‍തോവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുറത്തുവന്ന വ്ലാഡിമര്‍ ലെനിന്റെ ബോള്‍ ഷെവിക്സ് എന്ന പുതിയ ഗ്രൂപ്പിന കത്താണ്. പിന്നീട് ഇയാള്‍ സെന്റ്‌പീറ്റര്‍സ് ബര്‍ഗില്‍ വന്ന്‍   ആദ്യകാല കമ്മ്യുണിസ്റ്റ് പ്രസിദ്ധീക രണമായ പ്രവ്ദ യുടെ പത്രാധിപരായി. വീണ്ടും സൈബീരിയ യിലേക്ക്‌ നാടു കടത്തപ്പെട്ട സ്റ്റാലിന്‍ സര്‍ നിക്കോളാസ് രണ്ടാമന്റെ  പതനത്തോടെ റഷ്യയില്‍ തിരിച്ചെത്തി പ്രവ്ദ യുടെ പ്രവര്‍ത്ത നങ്ങളില്‍ സജീവമായി.

രാഷ്ട്രീയത്തിലും അധികാരത്തിലും തന്നെ കൈ പിടിച്ചുയര്‍ത്തിയ ലെനിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റാലിന്‍ നടത്തിയ നീക്കങ്ങള്‍ ചരിത്രത്തില്‍ കാണാം. 1922-ല്‍ സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആകുവാന്‍ സ്റ്റാലിന് അവസരം ഒരുക്കി ക്കൊടുത്ത ലെനിനെ ആദ്യമൊക്കെ ഇയാള്‍ പിന്തുണച്ചുവെങ്കിലും പിന്നീട് അതുണ്ടായില്ല. ലെനിന്റെ വിദേശ വ്യാപാര നയത്തെ പരസ്യമായി എതിര്‍ത്ത സ്റ്റാലിന്‍ പാര്‍ട്ടിയിലെ മുഴുവന്‍ എതിര്‍ ശബ്ദങ്ങളെയും പിടിച്ചു കെട്ടി. പാര്‍ട്ടിയിലെ സ്റ്റാലിന്‍ വിരുദ്ധ ചേരിയിലെ പ്രമുഖനായ ലിയോ ട്രോഡ്സ്കിയുടെ അനുയായികളെ ഏറെയും ‍സ്റ്റാലിന്‍ പുറത്താക്കുകയോ കൊല്ലുകയോ ചെയ്തു. ലെനിന്‍ തീര്‍ത്തും അവശനാണെന്ന് കണ്ടതോടെ സ്റ്റാലിന്‍ പാര്‍ട്ടിയെ വരിഞ്ഞു മുറുക്കി. ഭരണ കേന്ദ്രങ്ങളില്‍ തന്റെ വാലാട്ടികളെ മാത്രം പ്രതിഷ്ഠിച്ചു.

പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയില്‍ വ്യാപാര നയം ചര്‍ച്ചക്ക്  വന്നപ്പോള്‍ സ്റ്റാലിന്റെ നിലപാട്  അംഗീകരിക്ക പ്പെട്ടതോടെ പാര്‍ട്ടി സ്റ്റാലിനാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടതായി ലെനിന്‍ തിരിച്ചറിഞ്ഞു. ഇതോടെ ലെനിന്‍ ട്രോഡ്സ്കി ക്കൊരു കത്തെഴുതി. പാര്‍ട്ടിയിലെ അവശേഷി ക്കുന്ന സ്റ്റാലിന്‍ വിരുദ്ധരെ ഒന്നിപ്പിച്ച് വ്യാപാര നയത്തെ പുന പരിശോധന യ്ക്ക്‌ വിധേയ മാക്കാന്‍ ശ്രമിക്കണ മെന്ന അഭ്യര്‍ത്ഥന യായിരുന്നു കത്തിന്റെ ഉള്ളടക്കം. പിന്നീടു വന്ന പാര്‍ട്ടി സീ സിയില്‍ സ്റ്റാലിന്റെ വിദേശ നയത്തെ തിരുത്തുന്നതില്‍ ട്രോഡ്സ്കിയും കൂട്ടരും വിജയം കണ്ടു. അതോടെ വിമത ശബ്ദങ്ങള്‍ ക്കെതിരെ സ്റ്റാലിന്‍ കൂടുതല്‍ കര്‍ക്കശമായി നീങ്ങി. 

സ്റ്റാലിന്റെ  ഭാര്യ ലെനിന്റെ പ്രൈവറ്റ് ഓഫീസില്‍നിന്നും അദ്ദേഹം ട്രോഡ് സ്കിക്കെഴുതിയ കത്ത് കണ്ടെടു ക്കുകയും അത് സ്റ്റാലിനു കൈമാറുകയും ചെയ്തതോടെ രംഗം കൂടുതല്‍ വഷളായി. ആ ചൂടില്‍ ലെനിന്റെ ഭാര്യയെ വിളിച്ചു സ്റ്റാലിന്‍ തെറിയഭിഷേകം നടത്തി. ഇതോടെ മരണാസന്ന നായിരുന്ന ലെനിന്‍ തന്റെ സെക്രട്ടറിയെ ക്കൊണ്ട് മരണ പത്രമെഴുതിച്ചു. അധികാരങ്ങളൊക്കെ കയ്യടക്കിയിരിക്കുന്ന സഖാവ് സ്റ്റാലിന്‍ ഈ അധികാരങ്ങളെ ക്രിയാത്മകമായി ഉപയോഗ പ്പെടുത്തുമെന്ന് തനിക്കൊരു വിശ്വാസവും ഇല്ലെന്നും അതുകൊണ്ടു സഖാക്കള്‍ സ്റ്റാലിനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തു പകരം കുറേക്കൂടെ  സഹിഷ്ണുവും വിശ്വസ്തനും വിനയാന്വിതനും സഖാക്കളെ മാന്യമായി പരിഗണിക്കുന്ന വനുമായ ഒരാളെ തല്‍സ്ഥാനത്ത് കൊണ്ടു വരണ മെന്നുമായിരുന്നു ഒസ്യത്തിന്റെ ഉള്ളടക്കം.

അധികം വൈകാതെ ലെനിന്‍ മരിച്ചു. ഒസ്സ്യത്തെഴുതി ഏറെക്കഴിയും മുമ്പേ സംഭവിച്ച ലെനിന്റെ മരണത്തിനു പിന്നില്‍ സ്റ്റാലിനെ സംശയിക്കപ്പെടുന്നു. ലെനിന്‍ യുഗം അവസാനിച്ചതോടെ പിന്നീട്  സ്റ്റാലിന്റെ അതികിരാതമായ സ്വേച്ചാധിപത്യ നാളുകളായിരുന്നു സോവിയറ്റ് യൂണിയനിലും സമീപ പ്രദേശങ്ങളിലും. സ്വന്തമായി അല്പം കൃഷി ഭൂമിയുള്ള കര്‍ഷക തൊഴിലാളി കളായ കുളകുകളിലെ ആയിരങ്ങളെ കൊന്നു തള്ളിയും അഞ്ചു ലക്ഷത്തോളം  പേരെ മധ്യേഷ്യ യിലേക്കും സൈബീരിയ യിലേക്കും നാട് കടത്തിയും ആ കൃഷി ഭൂമിയെല്ലാം സ്റ്റേറ്റിന്റെതാക്കി മാറ്റി. നാട് കടത്തപ്പെട്ടവരില്‍ മുക്കാല്‍ ശതമാനം മാത്രമാണ് സൈബീരിയയിൽ എത്തിയപ്പോൾ  ബാക്കിയായത്. ലെനിന്‍ അവസാനിച്ചതോടെ സ്റ്റാലിന്റെ അടുത്ത ഉന്നം സ്വാഭാവികമായും ട്രോഡ് സ്കിയിലേക്ക് തിരിഞ്ഞു. പോളിറ്റ് ബ്യുറോ അംഗങ്ങളായ ഗ്രിഗറി സിനോവിച്ചിനെയും ലെവ് കാമിനെവിനെയും ഉപയോഗിച്ച് ട്രോഡ് സ്ക്കിക്കെതിരെ കരുക്കള്‍ നീക്കി.

ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദി ക്കാത്ത സ്വേച്ചാധിപതിയെന്നു ട്രോഡ് സ്കി സ്റ്റാലിനെ വിമര്‍ശിച്ചപ്പോള്‍ പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കുകയാണ് ട്രോഡ് സ്കിയെന്നു സ്റ്റാലിനും വാദിച്ചു. സ്റ്റാലിന്റെ തനിനിറം വ്യക്തമാക്കാന്‍ ലെനിന്‍ സഖാക്കള്‍ ക്കായി എഴുതിയ ഒസ്യത്ത് പാര്‍ട്ടി സീ സിയില്‍ പ്രസിദ്ധപ്പെ ടുത്തണമെന്ന ആവശ്യവുമായി ട്രോഡ് സ്കിയും ലെനിന്റെ വിധവയും രംഗത്തു വന്നു. അതോടെ സ്റ്റാലിന്‍ ട്രോഡ് സ്കിയെ അധികാരത്തില്‍ നിന്നു പുറത്താക്കി കസാക്കി സ്ഥാനിലേക്ക് നാടുകടത്തി. പാര്‍ട്ടിയിലെ തന്റെ പ്രമാണിത്വം ഉറപ്പിക്കുക യായിരുന്നു സ്റ്റാലിന്‍.

ദ്രുതഗതിയിലുള്ള വ്യവസായ വല്‍ക്കരണ ത്തിന്റെ പേര് പറഞ്ഞു പിന്നീടങ്ങോട്ട് രാജ്യത്തെ തൊഴിലാളി കള്‍ക്ക് പീഡനങ്ങളുടെ ദുരിതകാലം സ്റ്റാലിന്‍ സമ്മാനിച്ചു. ഇരുന്നൂറും മുന്നൂറുമൊക്കെ ശതമാനം ഉത്പാദന ലക്‌ഷ്യം അടിച്ചേല്‍പ്പിച്ച് ടാര്‍ഗെറ്റ് എത്താന്‍ കഴിയാത്തവരെ ക്രൂരമായി പീഡിപ്പിക്കുന്ന ശൈലിയാണ് ഇയാള്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ വളര്‍ച്ചക്ക് വിഘാതമാകുന്ന ഒറ്റുകാരെന്നു പറഞ്ഞു ഒരുപാട് തൊഴിലാളികളെ വെടിവെച്ച് കൊന്നു. ഫാക്ടറിക്ക് മുന്നില്‍ ഓരോ തൊഴിലാളി യുടെയും ഉത്പാദന ക്ഷമത വലിയ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ച് അവരുടെ മനോവീര്യവും ഈ നരാധമന്‍ കവര്‍ന്നു. യുക്തി രഹിതമായ ഇത്തരം ടാര്‍ഗെറ്റുകളില്‍ എത്താന്‍ കഴിയാതെ മരവിച്ചു പോയ തൊഴിലാളികളെ പിടിച്ചു ബാള്‍ട്ടിക് കടലിടുക്കിലെയും സൈബീരിയന്‍ റെയില്‍ നിര്‍മാണ മേഖലയിലെയും അതി കഠിനമായ ജോലി സ്ഥലങ്ങളില്‍ കൊണ്ടു തള്ളി.

സ്റ്റാലിന്റെ തെമ്മാടിത്തത്തില്‍ മനം മടുത്ത പാര്‍ട്ടിയിലെ  ഒരു വിഭാഗം ട്രോഡ് സ്കിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന് പീ ബിയില്‍ ആവശ്യ മുന്നയിച്ചു. പാര്‍ട്ടിയിലെ ഇത്തരം വിമര്‍ശകരെ അറസ്റ്റ് ചെയ്തു വിചാരണ ചെയ്യാനാണ് സ്റ്റാലിന്റെ ആഹ്വാന മുണ്ടായത്. ഇതോടെ സ്റ്റാലിന്‍ അനുകൂലി യായിരുന്ന സെര്‍ഗി കിരോവ് അടക്കമുള്ളവര്‍ സ്റ്റാലിനെതിരെ രംഗത്ത് വന്നു. വ്യാവസായിക വല്‍ക്കരണ ത്തിന്റെയും കൃഷി ഭൂമി പിടിച്ചെടു ക്കലിന്റെയും ഭാഗമായി അന്യായമായി ജയിലിൽ അടക്കപ്പെട്ടവരെ ഉടന്‍ മോചിപ്പി ക്കണമെന്ന് ആവശ്യപ്പെട്ടു കിരോവ് പീ ബിയില്‍ തെറ്റു തിരുത്തല്‍ രേഖ കൊണ്ടുവന്നു. ഇതോടെ കിരോവിനെ അനുനയിപ്പിച്ചു കൂടെ നിര്‍ത്താന്‍ ലെനിന്‍ ഗ്രാഡില്‍ ആയിരുന്ന കിരോവിനെ സ്റ്റാലിന്‍ മോസ്കോ വിലേക്കു വിളിപ്പിച്ചെങ്കിലും ഇയാളുടെ നയങ്ങളെ പിന്താങ്ങാന്‍ കിരോവ് തയ്യാറായില്ല. തൊട്ടടുത്ത ഏതാനും നാളുകള്‍ക്കുള്ളില്‍  സെര്‍ഗി കിരോവ് ക്രൂരമായി വധിക്കപട്ടു. കൊലയുടെ  പിന്നില്‍ ട്രോഡ് സ്കിയുടെ ആളുകളാണെന്ന് പ്രചരിപ്പിച്ച സ്റ്റാലിന്‍ ‍നേരത്തെ തന്നെ സഹായിച്ച പീ ബി അംഗങ്ങളായിരുന്ന ഗ്രിഗറി സിനോവിച്ചിനെയും ലെവ് കാമിനെവിനെയും അടക്കം പതിനഞ്ചോളം പാര്‍ട്ടി ഉന്നതരെ തൂക്കിലേറ്റി.

NKVD  എന്ന സോവിയറ്റ് രഹസ്യ പോലിസിനെ ഉപയോഗിച്ച് പാര്‍ട്ടിയില്‍ തനിക്കെതിരെ സംസാരിക്കുന്ന മുഴുവന്‍ സഖാക്കളെയും അറസ്റ്റ് ചെയ്തു പീഡിപ്പിച്ചു അവരെക്കൊണ്ട് ട്രോഡ് സ്കിയോടൊപ്പം ചേര്‍ന്നു രാജ്യദ്രോഹം ചെയ്തുവെന്ന് കള്ള കുറ്റസമ്മതം ചെയ്യിപ്പിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു  ശേഷം ഇവരെ യൊക്കെ തൂക്കിലേറ്റി പാര്‍ട്ടിയില്‍ തന്റെ ആധിപത്യം സ്റ്റാലിന്‍ ശക്തമാക്കി. അടുത്ത നീക്കം റെഡ് ആര്‍മി എന്ന തന്റെ സൈനിക ഗ്രൂപ്പിലേക്കായിരുന്നു. ജര്‍മ്മനിയുമായി ചേര്‍ന്ന് തനിക്കെതിരെ ഗൂഡാലോചന നടത്തിയവര്‍ സൈന്യത്തിലുണ്ടെന്നു വരുത്തി തീര്‍ത്തു ഏതാണ്ട് 30,000 ആര്‍മി ഓഫീസര്‍മാരെ സ്റ്റാലിന്‍ വക വരുത്തി. മൊത്തം ഉന്നത ആര്‍മി ഓഫീസര്‍മാരുടെ പകുതിയോളം വരും ഈ സംഖ്യ.

എതിരാളികളെയും തന്റെ സ്ഥാനത്തിനു ഭീഷണിയായി വരാന്‍ സാധ്യതയുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന സഖാക്കളെ യുമൊക്കെ അതി വിദഗ്ദ്ധമായി ഉന്മൂലനം ചെയ്യാന്‍ തനിക്കു ഉപകരണമായി വര്‍ത്തിച്ച NKVD എന്ന രഹസ്യ പോലിസ് ആയിരുന്നു സ്റ്റാലിന്റെ അടുത്ത ഉന്നം. തന്റെ യഥാര്‍ത്ഥ മുഖം ഒരിക്കലും അനാവരണം ചെയ്യപ്പെ ടരുതെന്ന നിര്‍ബന്ധം ആയിരുന്നു ഈയൊരു നീക്കത്തിന് പിന്നില്‍. NKVD യിലെ തന്റെ രഹസ്യങ്ങള്‍ അറിയാ വുന്നവരെ കശാപ്പു ചെയ്യാനുള്ള നീക്കത്തെ ന്യായീക രിക്കാന്‍ സ്റ്റാലിന്‍ ഒരു കഥയുണ്ടാക്കി. രാജ്യത്തെ ഒട്ടനവധി നിരപരാധികളുടെ കൂട്ട ക്കുരുതിക്ക് കാരണം രഹസ്യ പോലീസി നകത്തെ ചില ഫാസിസ്റ്റുകൾ ആണെന്നായിരുന്നു ഇയാള്‍ പടച്ചുവിട്ട നുണ. രഹസ്യ പൊലീസിനു എതിരെയുള്ള  ഈ നുണ ബോംബിനു ശേഷം മുഴുവന്‍ സീനിയര്‍ ഓഫീസര്‍ മാരെയും സ്റ്റാലിന്‍ കൊന്നു തള്ളി.

രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി ജര്‍മ്മനിയുമായുള്ള യുദ്ധത്തില്‍ ചെകുത്താനും കടലിനുമിടയില്‍ പെട്ട പരുവത്തിലായിരുന്നു സോവിയറ്റ് പട്ടാളം. ജര്‍മ്മന്‍ സൈന്യത്തിന്റെ കയ്യില്‍ പെട്ടാല്‍ ക്രൂരമായ പീഡനം; മറിച്ച്, പരിക്കുകളുമായി സ്വന്തം ക്യാമ്പിലേക്കു മടങ്ങിയെത്തിയാല്‍ കഴിവ് കെട്ടവനെന്ന മുദ്ര ചാര്‍ത്തി സ്റ്റാലിന്റെ ഓര്‍ഡര്‍ പ്രകാരം തലയ്ക്കു പിന്നില്‍ വെടി വെച്ച് കൊല്ലൽ. അതുകൊണ്ടു പരാജയം മണക്കു മ്പോൾ തന്ത്രപരമായ ഒരു പിന്മാറ്റം പോലും സാധ്യമാകാതെ ഓരോ സൈനികനും സ്വന്തം മരണം ഉറപ്പാക്കാതെ യുദ്ധ വഴിയില്‍ നിന്നു മാറാന്‍ കഴിയാത്ത അവസ്ഥ യിലായിരുന്നു.

രണ്ടാം ലോക മഹാ യുദ്ധത്തില്‍ ജര്‍മനിയ്ക്കുമേല്‍ റഷ്യയ്ക്കു വിജയം നല്‍കുന്നതില്‍ പ്രധാന പങ്കു വഹിച്ച സൈനിക മുഖ്യന്‍ ഗോഗിഴുകോവിനെ തനിക്കൊരു പാരയായി വരുമോ എന്ന ഭയത്താല്‍ സ്റ്റാലിന്‍ അധികാരത്തില്‍ നിന്നു പുറത്താക്കി. പ്രായാധിക്യത്താല്‍ രോഗങ്ങള്‍കൊണ്ട് വലഞ്ഞു തുടങ്ങിയ സ്റ്റാലിന്‍ തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ സ്വാധീനിച്ച്  തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണ ത്തോടെ പി ബിയിലെ പല പ്രമുഖരെയും കശാപ്പു ചെയ്യാന്‍ രഹസ്യ പോലീസിനെ ചട്ടം കെട്ടിയെങ്കിലും അതിനു മുമ്പേ ഈ ശപിക്കപ്പെട്ടവന്‍ ചത്തു പോയതിനാല്‍ അതു നടന്നില്ല.

ലോക ചരിത്രത്തിലെ ഒട്ടേറെ ഭീകരതകളില്‍ മുന്നിട്ടു നില്‍ക്കുന്നത്   സ്റ്റാലിന്റെ കാലം തന്നെയാണ്. 7 ലക്ഷം പേരെയാണ്  തലയ്ക്കു പിന്നില്‍ വെടിയുതിര്‍ത്തു ഈ യുക്തിവാദി ഭീകരന്‍ കൊന്നത്. സോവിയറ്റ് യൂണിയനിൽ ഇയാൾ സംഘടിപ്പിച്ച നിർമ്മത കാമ്പയിനിൽ  ഏറ്റവും കൂടുതൽ നഷ്ടം ഏറ്റു വാങ്ങേണ്ടി വന്നത് റഷ്യൻ ഓർത്തഡോക്സ് വിഭാഗമാണ്.  ഈ വിഭാഗത്തിന്റെ പാതിരിമാരെ മിക്കവാറും സ്റ്റാലിൻ കൊന്നു തീർത്തു. 1937 ൽ മാത്രം 85000 ത്തോളം പാതിരിമാർ കൊല്ലപ്പെട്ടു. ചർച്ചിന്റെ പ്രസിദ്ധീ കരണങ്ങൾ നിരോധിച്ചു. സെമിനാരികൾ അടച്ചു പൂട്ടി. മുപ്പതിനായിര ത്തോളം ചർച്ചുകൾ ഉണ്ടായിരുന്നത് തകർത്തു അഞ്ഞൂറോളം ആക്കി.  

മുസ്ലീങ്ങളും സ്റ്റാലിനെ അനുഭവിച്ചു. ഇരുപതിനായിര ത്തോളം മുസ്ലിം പള്ളികൾ ഉണ്ടായിരുന്നത്  തകർത്തു 1930 കളിൽ അതു വെറും നാലായിര മാക്കി. 1935 കളിൽ അതു വെറും അറുപതോളം ആക്കി. അനേകായിരം മുസ്ലിം ഇമാമുമാരെ കൊന്നൊടുക്കി.   റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ പാതിരിമാരും കന്യാ സ്ത്രീകളുമടക്കം ഒരു ലക്ഷത്തോളം പേരെയും  ഭൂമി പിടിച്ചെടുക്കല്‍ കാലത്ത് കര്‍ഷകരായ മൂന്നു ലക്ഷത്തി എഴുപതി നായിരത്തോളം കുളകുകളെയും പോളണ്ട് അധിനിവേശ ക്കാലത്ത് 22000 ത്തോളം പേരെയും സ്റ്റാലിന്‍ വധിച്ചു. ഇതു കൂടാതെ രഹസ്യ പോലീസിനെ ക്കൊണ്ട് സ്വന്തം പാര്‍ട്ടി സഖാക്കളായ മൂന്നു ലക്ഷത്തോളം പേരെ ‍ കൊന്നൊടുക്കി. ഇങ്ങനെ ചരിത്രത്തില്‍ കുറിക്കപ്പെട്ടതും പെടാത്തതുമായ ഒന്നര കോടിയോളം  മനുഷ്യർ ഈ നര ഭോജിയുടെ കൊല വെറിക്ക്  ഇരയായി. ഒരു വലിയ നിലവിളിയായി ഇന്നും ലോക മനസ്സാക്ഷിക്കു മുന്നില്‍ ഇത് പ്രതി ധ്വനിക്കുന്നു.

സ്റ്റാലിന്റെ മരണ ശേഷം പാര്‍ട്ടി നേതൃത്വത്തിലും ഭരണത്തിന്റെ തലപ്പത്തു മെത്തിയ ക്രൂഷ്ചേവ്
പിന്നാലെ വന്ന ഇരുപതാം പാര്‍ട്ടി കോണ്ഗ്രസ്സില്‍ സഖാവ് സ്റ്റാലിന്റെ തനിരൂപം സഖാക്കള്‍ക്കു മുന്നില്‍ അനാവരണം  ചെയ്യുകയുണ്ടായി. ഭരണ കൂട ഭീകരതയുടെ പ്രതീകമായിരുന്ന ലേബര്‍ ക്യാമ്പുകളില്‍ നിന്നും ആളുകളെ മോചിപ്പിച്ചു. ക്യാമ്പിലെ പീഡാനുഭവങ്ങള്‍ ലോകത്തോടെ വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം അവർക്ക് നല്‍കി. അങ്ങനെയാണ് അലക്സാണ്ടര്‍ സോള്‍സെനിറ്റ്സന്‍ ലോക മനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞ സ്റ്റാലിന്റെ  ക്രൂരതാ കഥകളുമായി  'ഇവാന്‍ ഡെനി സോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം'  എന്ന പുസ്തകം എഴുതുന്നത്‌. സ്റ്റാലിന്റെ പ്രതിമകളും ചിത്രങ്ങളും പൊതു നിരത്തുകളില്‍ നിന്നും തച്ചുടച്ചു മാറ്റിക്കളഞ്ഞ ക്രൂഷ്ചേവ് സ്റ്റാലിന്‍ ഗ്രാഡ് എന്ന പട്ടണത്തെ വോള്‍ഗ ഗ്രാഡ് എന്ന് പുനര്‍ നാമകരണം ചെയ്ത് റഷ്യന്‍ ജനതയുടെ പകല്‍ സ്വപ്നങ്ങളില്‍ പ്പോലും ഈ ഭീകരന്റെ ചിത്രം വരില്ലെന്ന് ഉറപ്പു വരുത്തി.

തീർത്തും നിരീശ്വര വാദിയായിരുന്ന ജോസഫ് സ്റ്റാലിൻ  നിരീശ്വര വാദത്തിൽ നിറഞ്ഞാടിയ  ഒരു  ഇസത്തിനു വേണ്ടി കാണിച്ചു കൂട്ടിയ ഭീകരതകളാണ് നാം വായിച്ചത്.  മതത്തിന്റെയും ദൈവ ത്തിന്റെയും പേരിലാണ് ലോകത്ത് ഏറ്റവും കൂടുതൽ സംഘർഷങ്ങൾ നടന്നത്  എന്നു തെറ്റായി വിലയിരു ത്തുമ്പോൾ  ഈ ചരിത്രങ്ങൾ കൂടി ഓർക്കുന്നത് നന്ന്. കൂടെ മാവോ യുടെയും പോൾ പൊട്ടിന്റേയും ക്രൂരതകളും മതത്തിനോ ദൈവ ത്തിനോ വേണ്ടി അല്ലാതെ വികസിത രാഷ്ട്രങ്ങൾ സംഘടിപ്പിച്ച ഒന്നും രണ്ടും ലോക മഹായുദ്ധ ചരിത്രങ്ങൾ കൂടി ചേർത്തു വെക്കുക. അപ്പോൾ ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ സംഘടി പ്പിക്കപ്പെട്ട സംഘർഷങ്ങളുടെ നിസാരത ബോധ്യപ്പെടും. നൊബേൽ സാഹിത്യ പുരസ്കാരം നേടിയ സോൾ സെനിറ്റ്‌സൻ  ലണ്ടനിൽ നൽകപ്പെട്ട സ്വീകരണത്തിൽ സ്റ്റാലിന്റെ ക്രൂരതകൾ വിവരിച്ച ശേഷം പറഞ്ഞു, "മനുഷ്യൻ ദൈവത്തെ മറന്നത് കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്". മത വിശ്വാസികളും ദൈവത്തെ മറക്കു മ്പോഴാണ് അനാവശ്യ സംഘർഷങ്ങൾ സംഘടിപ്പിക്കുന്നത്.  

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.