28 August 2018

അസ്തിത്വ പ്രതിസന്ധിയും ഇസ്‌ലാമും

എന്തിനാണ് ഭൂമിയിൽ ജനിച്ചതെന്നോ എന്തിനാണ് ഭൂമിയിൽ ജീവിക്കുന്നത് എന്നോ എന്തിനാണ് മരിക്കുന്നത് എന്നോ എന്താണ് ജീവിതത്തിന്റെ അർത്ഥവും മൂല്യവും ലക്ഷ്യവും എന്നോ നിശ്ചയ മില്ലാതെ മനുഷ്യ മനസങ്ങനെ അപഥ സഞ്ചാരവും അന്വേഷണവും നടത്തുന്ന പ്രതിഭാസമാണ് അസ്തിത്വ പ്രതിസന്ധി (Existential Crisis) എന്നു അറിയ പ്പെടുന്നത്. മനുഷ്യ ജീവിത ത്തിന്‍റെ മുഖ്യ ലക്‌ഷ്യം അസ്തിത്വത്തെ കുറിച്ചുള്ള അന്വേഷണമാണ് എന്ന് കരുതുന്ന ഇസങ്ങൾ ഉണ്ട്. ഫിലോസഫി യില്‍ എക്സിസ്റ്റൻഷ്യലിസം അസ്തിത്വ അന്വേഷണം തന്നെയാണ് പ്രധാനമെന്ന് കരുതുന്നു. ഹൈന്ദവതയിൽ ഊന്നി പറയപ്പെട്ട ധര്‍മ്മ അന്വേഷണവും ഇത് തന്നെയാണ് എന്നു തോന്നുന്നു.  

അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന മനുഷ്യർ എക്കാലത്തും ഉണ്ടെങ്കിലും ആധുനിക കാല സാഹിത്യമാണ് അതിനെ വലിയ വിഷയമാക്കിയത്. ഫിലോസഫി യാണ് അസ്തിത്വ പ്രതിസന്ധിയുടെ വിളനിലം എങ്കിലും സാഹിത്യമാണ് അതിനെ പ്രചാരത്തില്‍ കൊണ്ടു വന്നത്. ഷേക്സ്പിയര്‍ കൃതികളില്‍ പോലും അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന കഥാ പാത്രങ്ങളെ കാണാം. പാശ്ചാത്യ സാഹിത്യത്തിൽ സാർത്രും കമ്മ്യുവും അവരുടെ കാലത്ത് അസ്തിത്വ പ്രതിസന്ധിയുടെ ആകുലതകൾ പങ്കുവെച്ചു നിറഞ്ഞാടി. മലയാളത്തിൽ ഒട്ടനവധി നോവലുകള്‍ അസ്തിത്വ പ്രതിസന്ധി വിഷയമാക്കി പുറത്തി റങ്ങി.  ഈ ഉത്തരാധുനിക കാലത്ത് അതിന്‍റെ പ്രസക്തി പറ്റെ കുറഞ്ഞെന്നു മാത്രം.    

ഒന്നിലും വിശ്വസിക്കാനോ വിശ്വസി ക്കുന്നതിന് അനുസരിച്ച് ജീവിതം ക്രമീകരിക്കാനോ കഴിയാത്ത തരത്തിൽ അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന മനുഷ്യ മനസൊരു വലിയ ഭാരവും പ്രശ്നവുമാണ്. അതിന്‍റെ പ്രയാസം അനുഭവിച്ച ആളുകള്‍ക്ക് മാത്രമേ അതെന്തെന്ന് അറിയൂ. മുകളില്‍ ആകാശം, താഴെ ഭൂമി, അതിനിടക്ക് കാറ്റത്ത്‌ പാറി കളിക്കുന്ന തൂവല്‍ പോലെ അസ്തിത്വ പ്രതിസന്ധി പേറുന്ന മനുഷ്യനും.   എവിടെയും ഉറച്ചു നില്‍ക്കാനോ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാനോ കഴിയാത്ത ദുരവസ്ഥ. വല്ല വികാരത്തില്‍ വല്ലതും ചെയ്‌താല്‍ തന്നെ അതിനു ശേഷം വീര്‍പ്പു മുട്ടിക്കുന്ന ശൂന്യത മാത്രം. അസ്തിത്വ പ്രതിസന്ധി സൈക്കോള ജിയിൽ സൂക്ഷമമായി പഠന വിധേയ മായിട്ടുണ്ട്. ചില ന്യൂറോ വൈകല്യങ്ങളും അപ്രതീ ക്ഷിതമായി മനസ്സിനെ ഉലക്കുന്ന സംഭവങ്ങളും അതിനു കാരണമാകുന്നു എന്നു നിരീക്ഷിക്ക പ്പെടുന്നു. അതിന്റെ അടിസ്ഥാനത്തിൽ സൈക്കോ തെറാപ്പിയും നിലവിലുണ്ട്. എന്നാൽ ദാർശനിക പ്രതിസന്ധിയാൽ ഉണ്ടാകുന്ന അസ്തിത്വ ദുഃഖത്തിന്റെ കാര്യത്തിൽ സൈക്കോളജിക്കും ഒന്നും ചെയ്യാനില്ല എന്നതാണ് വസ്തുത. 

അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന ചിലര്‍ ആത്യന്തികമായി ഒരു ജ്ഞാനവും മനുഷ്യന് ആർജ്ജിക്കാൻ കഴിയില്ലെന്നും പ്രപഞ്ചത്തിനൊരു അർത്ഥവും നിശ്ചിതത്വവും ഇല്ലെന്നും മനുഷ്യ സത്ത മനുഷ്യന് മുന്നിൽ എന്നുമൊരു അന്വേഷണ വിഷയമാണ് എന്നും ഒരു അർത്ഥവും മനുഷ്യ  ജീവിതത്തിനു ഇല്ലെന്നും അങ്ങനെ ഒന്നു കണ്ടു പിടിക്കാൻ മനുഷ്യന് ആവി ല്ലെന്നും കണ്ട്  ജീവിതം മടുത്തു ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യയെ മഹത്വ വൽക്കരിക്കുന്ന ചില ചിന്തകൾ ഉടലെടുക്കുന്നത് ഇങ്ങനെയാണ്. ആത്മ ഹത്യയിലും അർത്ഥം കാണാത്ത ചിലർ അന്വേഷണാത്മക മനസുമായി അസ്തിത്വ ദുഖവും പേറി അലയുന്നു. മറ്റു ചിലര്‍ കാല ക്രമത്തില്‍ വല്ലതിലും വിശ്വസിച്ചു ജീവിതം ക്രമപ്പെടുത്തുന്നു. 

പതിനെട്ടു പത്തൊന്‍പതു വയസു മുതല്‍  ഇരുപത്തി അഞ്ചു വയസു വരെ എനിക്കും അസ്തിത്വത്തെ കുറിച്ചുള്ള ആധി ഉണ്ടായിരുന്നു. ജീവിതം എന്താകും എന്നൊരു ടെൻഷനും കൺഫ്യുഷനും. അതെസമയം എന്തായാലും ഞാന്‍ അസ്തിത്വ പ്രതിസന്ധിയെ മറികടക്കും എന്നൊരു ആത്മ വിശ്വാസവും ഉണ്ടായിരുന്നു. കൊടു മുടികളില്‍ കേറി കൂരിരുട്ടു നിറഞ്ഞ മനസോടെ മുകളിലേക്ക് കണ്ണയച്ചു ഇരിക്കുമ്പോഴും മനസ്സില്‍  ഒരിക്കല്‍ പ്രകാശം കടന്നു വരുമെന്ന് തോന്നിയിരുന്നു. ഞാൻ ആരാണ്, ആരാകണം എന്ന ആലോചനക്ക് ഇടയിൽ വ്യത്യസ്ത ഇമേജുകൾ മനസ്സിലേക്ക് തള്ളി കേറി കടന്നു വന്നു ഒരു സംതൃപ്തിയും തരാതെ കടന്നു പോയി. 

എന്റെ അന്വേഷണത്തിന്റെ അവസാനം ദിവ്യ പ്രകാശം ഇസ്ലാമിന്റെ രൂപത്തില്‍ കടന്നു വന്നു എന്റെ മനസ്സിനെ ശാന്തമാക്കി. പിന്നീട് ഒരു അസ്തിത്വ പ്രതിസന്ധിയും ഇല്ല. എനിക്ക് സഞ്ചരി ക്കാനുള്ള രാജപാത എന്റെ മുന്നിൽ വെട്ടി തിളങ്ങി. അതിലൂടെ മുന്നേറി യാൽ മതി. പ്രതിസന്ധിയില്ല, ബോറടിയില്ല. കര്‍മ്മ ഭൂമി മുന്നിൽ നിരന്നു കിടക്കുന്നു. ഈമാന്‍  നമ്മുടെ മൂര്‍ച്ചയുള്ള വാളാണ്. തഖവ നമ്മുടെ പടച്ചട്ടയാണ്. ശരീരം ആത്മാവിനു മുന്നോട്ടു കുതിക്കാനുള്ള കുതിരയാണ്. ജ്ഞാനം നമ്മുടെ യുദ്ധ തന്ത്രങ്ങള്‍ ആണ്. പിശാചിനും അവന്റെ സൈന്യ ങ്ങൾക്കും എതിരായ ജിഹാദിലാണ് നമ്മുടെ ആനന്ദം. നമസ്കാരം നമുക്ക് ലഹരിയാണ്. നാം എല്ലാ അസ്തിത്വ പ്രതിസന്ധി കളിൽ നിന്നും അല്ലാഹു വിലേക്ക് ഓടി രക്ഷപ്പെട്ടു അല്ലാഹു വിനെ അണഞ്ഞു മുറുകെ പിടിക്കുന്നു.
    
അസ്തിത്വ പ്രതിസന്ധി എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരിക വിശുദ്ധ ഖുര്‍ആനിലെ അല്ലാഹുവിന്റെ ഒരു പരാമര്‍ശമാണ്. അല്ലാഹുവില്‍ നിന്ന് പിടുത്തം വിട്ടവന്‍ ആകാശത്ത് നിന്ന് വീണവനെ പോലാണ്, അവനെ പക്ഷികള്‍ റാഞ്ചി കൊണ്ട് പോവുന്നു, അല്ലെങ്കില്‍ കാറ്റ് എവിടെയോ കൊണ്ട് പോയി തള്ളുന്നു എന്നാണ് അല്ലാഹു പറയുന്നത്.  പ്രപഞ്ചത്തെ അടക്കി ഭരിക്കുന്ന ഒരു സൂപ്പര്‍ പവറിനെ കുറിച്ചുള്ള വിശ്വാസം മനസില്‍ ഇല്ലെങ്കില്‍ / നിയതമായ വല്ല ഫിലോസ ഫിയിലും വിശ്വാസം ഇല്ലെങ്കില്‍ പിന്നെ അവിടെ ഉണ്ടാവുക വീർപ്പു മുട്ടിക്കുന്ന ശൂന്യതയും അസ്തിത്വ പ്രതിസന്ധി യുമാണ്. മതങ്ങളും ഇസങ്ങളും ഫലശൂന്യമാണ് എന്ന മുൻവിധിയാണ് അസ്തിത്വ പ്രതിസന്ധിയുടെ കാലത്തു മനുഷ്യ മനസ്സിൽ അപാര പ്രവർത്തനം നടത്തുന്നത്. 

ഇസ്ലാമികമായി അസ്തിത്വ പ്രതിസന്ധിയെ വിലയിരുത്താന്‍ പ്രത്യേകിച്ച് ഒന്നുമില്ല. അസ്തിത്വ പ്രതിസന്ധി, വല്ല ഫിലോസഫിയോ മതമോ കൊണ്ടു മനസ്‌ ശാന്തമാകല്‍, പിന്നീട്  ഈമാന്‍റെ ദിവ്യ പ്രകാശം മനസ്സിലേക്ക് വന്നു ഭവിക്കല്‍... ഇസ്‌ലാമി കമായി നോക്കിയാൽ ഇവയൊക്കെ ജീവിതത്തിലെ ഓരോ ഘട്ടങ്ങള്‍ ആണ്. ഈമാന്‍ കടന്നു വരുന്നതോടെ മനസ്സിലേക്ക് നിത്യ വസന്തമാണ് വരുന്നത്. പിന്നീട് മനസ്സിന് അനിശ്ചിത അവസ്ഥകള്‍ ഒട്ടുമില്ല. മനുഷ്യൻ ആദ്യം ജീവിക്കുന്നു, അങ്ങനെ എന്തെങ്കിലും ആയിത്തീരുന്നു എന്ന സാർത്രിന്റെ അനിശ്ചിത വാദമല്ല, മനുഷ്യൻ എന്തായി തീരണം എന്ന കൃത്യമായ ഇമേജ് ആണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു നല്‍കുന്ന മാർഗ ദർശനം തന്നെ പ്രധാനം. അതിന്റെ അനുഭൂതി അനുഭവിച്ചു തന്നെ അറിയണം. ഇസ്‌ലാം ഒരു യുക്തി മാർഗം എന്നതി നേക്കാൾ ഒരു അനുഭവ മാർഗമാണ് എന്ന് തസവ്വുഫ് ഊന്നി പ്പറയുന്നു.

അന്‍സാര്‍  അലി  നിലമ്പൂര്‍.

No comments:

Post a Comment

Note: only a member of this blog may post a comment.