ദൈവ വിശ്വാസികളും അല്ലാത്തവരുമായ പുരുഷന്മാർക്കിടയിൽ എക്കാലത്തും കാണപ്പെടുന്ന ഏർപ്പാടാണ് രണ്ടും മൂന്നും നാലും അഞ്ചും അതിലേറെയും സ്ത്രീകളുമായി വിവാഹം മുഖേനയും അല്ലാതെയും ലൈംഗീക - ദാമ്പത്യ ബന്ധത്തിൽ ഏർപ്പെടൽ. അവരിലൊക്കെ മിക്കവാറും കുട്ടികളും ഉണ്ടാകും. പ്രസ്തുത സ്ത്രീകൾ ചിലപ്പോൾ ഭാര്യമാർ എന്നും ചിലപ്പോൾ അടിമ സ്ത്രീകൾ എന്നും ചിലപ്പോൾ വെപ്പാട്ടിമാർ എന്നും കാമുകിമാർ എന്നുമൊക്കെ അറിയപ്പെടുന്നു.
ബാഹു ഭാര്യാ സമ്പ്രദായം ചരിത്രത്തിൽ മിക്ക മതക്കാർക്കും മതം ഇല്ലാത്തവർക്കും ഇടയിലുള്ള ഏർപ്പാട് ആയിരുന്നു. ഇപ്പോഴും ഒന്നിലധികം സ്ത്രീകളുമായി ദാമ്പത്യം പങ്കിടുന്ന പുരുഷന്മാരെ ക്രിസ്ത്യാനികളിലും മുസ്ലീങ്ങളിലും ഹിന്ദുക്കളിലും മോർമോണുകളിലും കാണാം. എന്നാൽ ഈ മതക്കാരിൽ എല്ലാ പുരുഷന്മാരും അങ്ങനെ അല്ലതാനും. ഏക ഭാര്യയുമായി ജീവിക്കുന്നവരാണ് ഭൂമിയിൽ അധിക പുരുഷന്മാരും.
മതങ്ങളിൽ ഇസ്‍ലാമാണ് അഴിഞ്ഞാടിയിരുന്ന ബഹു ഭാര്യാത്വം എന്ന ഏർപ്പാടിനു കൂച്ചു വിലങ്ങിട്ടത്. നാലിൽ അധികം ഭാര്യമാർ പാടില്ല, എല്ലാ ഭാര്യമാർക്കും ഇടയിൽ തുല്യ നീതി പാലിക്കാൻ കഴിയുമെങ്കിൽ മാത്രം ഒന്നിലധികം ഭാര്യമാർ, ഒന്നിലധികം സ്ത്രീകളുമായുള്ള ദാമ്പത്യ ബന്ധം സാമൂഹ്യ അംഗീകാരമുള്ള കരാറിലൂടെ മാത്രം എന്നിങ്ങനെ ഇസ്‌ലാം ബഹു ഭാര്യാത്വത്തിന്മേൽ നിബന്ധനകൾ ചുമത്തിയത് എക്കാലത്തും പ്രസക്തമാണ്. ചിലർ തെറ്റുധരിച്ചു വെച്ചിരിക്കുന്ന പോലെ ഒരു പുരുഷനെയും ഇസ്‌ലാം ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കാൻ നിർബന്ധിക്കുകയോ അതിനു പ്രോത്സാഹി പ്പിക്കുകയോ ചെയ്തിട്ടില്ല.
നിബന്ധനകൾ പാലിച്ചും നിയമ വിധേയമായും ആണെങ്കിൽ പോലും ബഹു ഭാര്യാ സമ്പ്രദായത്തിന് ചില ദോഷങ്ങൾ ഉണ്ട്. അതെസമയം അതുകൊണ്ടു ഗുണങ്ങളും ഉണ്ട്. ഗുണങ്ങൾ ആദ്യം പറയാം...
1) ഭാര്യക്ക് ശാരീരിക - മാനസിക രോഗങ്ങള്‍ ബാധിച്ചാല്‍, ഭര്‍ത്താവിനെയും കുട്ടികളെയും പരിചരിക്കാൻ കഴിയാത്ത സാഹചര്യങ്ങള്‍ വന്നാല്‍ ഭാര്യ തന്നെ ചിലപ്പോള്‍ ഭര്‍ത്താവിനോട് രണ്ടാമതൊരു വിവാഹം കഴിക്കാൻ ആവശ്യപ്പെടും.
2) ഭാര്യ വന്ധ്യയാണെങ്കില്‍, ഭര്‍ത്താവ് മക്കളെ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കില്‍ രണ്ടാമതൊരു ഭാര്യയെ ഭർത്താവിന് ആവശ്യം വരും.
3) ഒന്നോ രണ്ടോ പ്രസവത്തോടെ ഭാര്യയുടെ പ്രസവ ശേഷി ഇല്ലാതാവുകയും എന്നാല്‍ എമ്പാടും മക്കള്‍ ഉണ്ടാകണമെന്ന് ഭർത്താവ് ആഗ്രഹിക്കുകയും ചെയ്താൽ രണ്ടാം ഭാര്യ ആവശ്യമായി വരും. ഭാര്യ പ്രസവം നിര്‍ത്തിയവളും ഉള്ള മക്കള്‍ വല്ല അപകടത്തിലും പെട്ട് മരിക്കുകയും ചെയ്താലും വീണ്ടും മക്കളെ ലഭിക്കാന്‍ രണ്ടാം ഭാര്യ ആവശ്യം തന്നെ.
4) യുദ്ധവും കലാപങ്ങളും മൂലം പുരുഷന്മാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാവുകയും സ്ത്രീകള്‍ അധികരിക്കുകയും ചെയ്‌താല്‍ അല്ലെങ്കിൽ ജനസംഖ്യയിൽ സ്ത്രീകൾ അധികരിച്ചു വന്നാൽ അവരുടെ ആവശ്യങ്ങളും സംരക്ഷണവും നിറവേറ്റാന്‍ ബഹു ഭാര്യാത്വം നല്ലൊരു പോംവഴിയാണ്. ലോകമഹാ യുദ്ധാനന്തര ജര്‍മനിയില്‍ ബഹു ഭാര്യാത്വം നിയമ വിധേയമാക്കാന്‍ ജനങ്ങള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചത് ഇക്കാരണത്താല്‍ ആയിരുന്നു.
5) പുരുഷന്മാര്‍ പ്രായക്കുറവും സൗന്ദര്യവും സമ്പത്തും നോക്കി പെണ്കുട്ടികളെ വിവാഹം ചെയ്യുന്ന സമൂഹത്തിൽ വിധവകളെയും സൗന്ദര്യക്കുറവ് ഉള്ളവരെയും പ്രായം വർധിച്ചവരെയും വിവാഹം ചെയ്യാൻ ആളില്ലാതാവും. ബഹു ഭാര്യാത്വം അവരുടെ സംരക്ഷണ പ്രശ്നത്തിന് ഒരു പരിഹാരമാണ്.
6) ബഹു ഭാര്യാത്വം കുടുംബ ബലം വർധിപ്പിക്കാനും കാർഷിക വ്യവസ്ഥിതികളിൽ അധ്വാനിക്കുന്നവരുടെ എണ്ണം വർധിക്കാനും ഉപകരിച്ചിരുന്നു.
ദുർബലരായ സ്ത്രീകൾ ഗതികേട് കൊണ്ടു ബഹു ഭാര്യാത്വത്തിൽ ഏർപ്പെടാൻ സമ്മതിച്ചേക്കും. അവർ സമ്മതിച്ചു എന്നു കരുതി ബഹു ഭാര്യാത്വത്തിനു ദോഷങ്ങൾ ഇല്ലെന്നു വരുന്നില്ല. ബഹു ഭാര്യാത്വം കൊണ്ടുള്ള ദോഷങ്ങൾ ഇങ്ങനെ പറയാം.
1) തന്റേത് മാത്രമെന്ന് കരുതി സ്നേഹിക്കാനും പരിചരിക്കാനും ഒരു ഭാര്യക്കും ഒരു ഭർത്താവ് ഇല്ലാതാവുന്നു. ഭർത്താവിനെ ഏതാനും പേർക്കിടയിലെ ഒരു പൊതു സ്വത്തായി അവൾക്ക് കാണേണ്ടി വരുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള ഇന്റിമസി ഇവിടെ പരിമിതമാകുന്നു. ഇതൊക്കെ ഭാര്യമാരുടെ ആത്മാഭിമാനം കുറച്ചു കളയുന്നു.
2) ഭാര്യക്ക് ഭർത്താവിനോട് മറ്റു ഭാര്യമാരെ ചൊല്ലി വഴക്കിടേണ്ടി വരുന്നു. തന്റെ പങ്കിനെ ചൊല്ലിയായിരിക്കും മിക്കവാറും വഴക്ക്. അതവളിൽ ഭാവിയെ കുറിച്ച അശുഭ ചിന്തകളും വിഷാദവും ശത്രുതയും ആത്മനിന്ദയും മറ്റു മാനസിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
3) ഭാര്യമാർ തമ്മിൽ കുശുമ്പും അസൂയയും വിരോധങ്ങളും സ്വാഭാവികമാണ്. ഭർത്താവിന് മേൽ അവകാശം സ്ഥാപിക്കാനുള്ള വ്യഗ്രതകൾ ആയിരിക്കും ഏറെയും.
4) ഭർത്താവിന് ഭാര്യമാർക്കിടയിൽ പരിപൂർണ്ണ നീതി പുലർത്താൻ കഴിയില്ല. എല്ലാവരെയും ഒരു പോലെ തൃപ്തിപ്പെടുത്താനും കഴിഞ്ഞു കൊള്ളണം എന്നില്ല. ഭാര്യമാരെയും അവരിലുണ്ടായ മക്കളെയും പരിചരിക്കാൻ ഭർത്താവിന് അത്യാദ്ധ്വാനം ചെയ്യേണ്ടി വരുന്നു.
5) ബഹു ഭാര്യാത്വത്തിൽ കുട്ടികൾക്ക് ഒരു പിതാവിന്റെ പരിചരണം വേണ്ടുംവിധം ലഭിക്കാതെ പോകുന്നു. ഇതൊരു നല്ല കുടുംബ രൂപീകരണത്തെ ബാധിക്കുന്നു. ബഹു ഭാര്യാത്വം ഉള്ള കുടുംബങ്ങളിൽ നടത്തിയ മനശാസ്ത്ര പഠനങ്ങളിൽ ഭാര്യമാരിലും കുട്ടികളിലും ഒരുതരം അരക്ഷിത ബോധം നില നിൽക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
6) ആഫ്രിക്കൻ രാജ്യങ്ങളിൽ കൊടികുത്തി വാഴുന്ന ബഹു ഭാര്യാത്വം അവിടുത്തെ സാമൂഹ്യ, കുടുംബ പ്രശ്നങ്ങളിൽ പ്രധാന പങ്കു വഹിക്കുന്നതായും അവിടങ്ങളിലെ പിന്നോക്കാ വസ്ഥക്കുള്ള പ്രധാന കാരണമായും ചൂണ്ടി കാണിക്കപ്പെടുന്നു.
അൻസാർ അലി നിലമ്പൂർ
ബാഹു ഭാര്യാ സമ്പ്രദായം ചരിത്രത്തിൽ മിക്ക മതക്കാർക്കും മതം ഇല്ലാത്തവർക്കും ഇടയിലുള്ള ഏർപ്പാട് ആയിരുന്നു. ഇപ്പോഴും ഒന്നിലധികം സ്ത്രീകളുമായി ദാമ്പത്യം പങ്കിടുന്ന പുരുഷന്മാരെ ക്രിസ്ത്യാനികളിലും മുസ്ലീങ്ങളിലും ഹിന്ദുക്കളിലും മോർമോണുകളിലും കാണാം. എന്നാൽ ഈ മതക്കാരിൽ എല്ലാ പുരുഷന്മാരും അങ്ങനെ അല്ലതാനും. ഏക ഭാര്യയുമായി ജീവിക്കുന്നവരാണ് ഭൂമിയിൽ അധിക പുരുഷന്മാരും.
മതങ്ങളിൽ ഇസ്‍ലാമാണ് അഴിഞ്ഞാടിയിരുന്ന ബഹു ഭാര്യാത്വം എന്ന ഏർപ്പാടിനു കൂച്ചു വിലങ്ങിട്ടത്. നാലിൽ അധികം ഭാര്യമാർ പാടില്ല, എല്ലാ ഭാര്യമാർക്കും ഇടയിൽ തുല്യ നീതി പാലിക്കാൻ കഴിയുമെങ്കിൽ മാത്രം ഒന്നിലധികം ഭാര്യമാർ, ഒന്നിലധികം സ്ത്രീകളുമായുള്ള ദാമ്പത്യ ബന്ധം സാമൂഹ്യ അംഗീകാരമുള്ള കരാറിലൂടെ മാത്രം എന്നിങ്ങനെ ഇസ്‌ലാം ബഹു ഭാര്യാത്വത്തിന്മേൽ നിബന്ധനകൾ ചുമത്തിയത് എക്കാലത്തും പ്രസക്തമാണ്. ചിലർ തെറ്റുധരിച്ചു വെച്ചിരിക്കുന്ന പോലെ ഒരു പുരുഷനെയും ഇസ്‌ലാം ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കാൻ നിർബന്ധിക്കുകയോ അതിനു പ്രോത്സാഹി പ്പിക്കുകയോ ചെയ്തിട്ടില്ല.
നിബന്ധനകൾ പാലിച്ചും നിയമ വിധേയമായും ആണെങ്കിൽ പോലും ബഹു ഭാര്യാ സമ്പ്രദായത്തിന് ചില ദോഷങ്ങൾ ഉണ്ട്. അതെസമയം അതുകൊണ്ടു ഗുണങ്ങളും ഉണ്ട്. ഗുണങ്ങൾ ആദ്യം പറയാം...
1) ഭാര്യക്ക് ശാരീരിക - മാനസിക രോഗങ്ങള്‍ ബാധിച്ചാല്‍, ഭര്‍ത്താവിനെയും കുട്ടികളെയും പരിചരിക്കാൻ കഴിയാത്ത സാഹചര്യങ്ങള്‍ വന്നാല്‍ ഭാര്യ തന്നെ ചിലപ്പോള്‍ ഭര്‍ത്താവിനോട് രണ്ടാമതൊരു വിവാഹം കഴിക്കാൻ ആവശ്യപ്പെടും.
2) ഭാര്യ വന്ധ്യയാണെങ്കില്‍, ഭര്‍ത്താവ് മക്കളെ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കില്‍ രണ്ടാമതൊരു ഭാര്യയെ ഭർത്താവിന് ആവശ്യം വരും.
3) ഒന്നോ രണ്ടോ പ്രസവത്തോടെ ഭാര്യയുടെ പ്രസവ ശേഷി ഇല്ലാതാവുകയും എന്നാല്‍ എമ്പാടും മക്കള്‍ ഉണ്ടാകണമെന്ന് ഭർത്താവ് ആഗ്രഹിക്കുകയും ചെയ്താൽ രണ്ടാം ഭാര്യ ആവശ്യമായി വരും. ഭാര്യ പ്രസവം നിര്‍ത്തിയവളും ഉള്ള മക്കള്‍ വല്ല അപകടത്തിലും പെട്ട് മരിക്കുകയും ചെയ്താലും വീണ്ടും മക്കളെ ലഭിക്കാന്‍ രണ്ടാം ഭാര്യ ആവശ്യം തന്നെ.
4) യുദ്ധവും കലാപങ്ങളും മൂലം പുരുഷന്മാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാവുകയും സ്ത്രീകള്‍ അധികരിക്കുകയും ചെയ്‌താല്‍ അല്ലെങ്കിൽ ജനസംഖ്യയിൽ സ്ത്രീകൾ അധികരിച്ചു വന്നാൽ അവരുടെ ആവശ്യങ്ങളും സംരക്ഷണവും നിറവേറ്റാന്‍ ബഹു ഭാര്യാത്വം നല്ലൊരു പോംവഴിയാണ്. ലോകമഹാ യുദ്ധാനന്തര ജര്‍മനിയില്‍ ബഹു ഭാര്യാത്വം നിയമ വിധേയമാക്കാന്‍ ജനങ്ങള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചത് ഇക്കാരണത്താല്‍ ആയിരുന്നു.
5) പുരുഷന്മാര്‍ പ്രായക്കുറവും സൗന്ദര്യവും സമ്പത്തും നോക്കി പെണ്കുട്ടികളെ വിവാഹം ചെയ്യുന്ന സമൂഹത്തിൽ വിധവകളെയും സൗന്ദര്യക്കുറവ് ഉള്ളവരെയും പ്രായം വർധിച്ചവരെയും വിവാഹം ചെയ്യാൻ ആളില്ലാതാവും. ബഹു ഭാര്യാത്വം അവരുടെ സംരക്ഷണ പ്രശ്നത്തിന് ഒരു പരിഹാരമാണ്.
6) ബഹു ഭാര്യാത്വം കുടുംബ ബലം വർധിപ്പിക്കാനും കാർഷിക വ്യവസ്ഥിതികളിൽ അധ്വാനിക്കുന്നവരുടെ എണ്ണം വർധിക്കാനും ഉപകരിച്ചിരുന്നു.
ദുർബലരായ സ്ത്രീകൾ ഗതികേട് കൊണ്ടു ബഹു ഭാര്യാത്വത്തിൽ ഏർപ്പെടാൻ സമ്മതിച്ചേക്കും. അവർ സമ്മതിച്ചു എന്നു കരുതി ബഹു ഭാര്യാത്വത്തിനു ദോഷങ്ങൾ ഇല്ലെന്നു വരുന്നില്ല. ബഹു ഭാര്യാത്വം കൊണ്ടുള്ള ദോഷങ്ങൾ ഇങ്ങനെ പറയാം.
1) തന്റേത് മാത്രമെന്ന് കരുതി സ്നേഹിക്കാനും പരിചരിക്കാനും ഒരു ഭാര്യക്കും ഒരു ഭർത്താവ് ഇല്ലാതാവുന്നു. ഭർത്താവിനെ ഏതാനും പേർക്കിടയിലെ ഒരു പൊതു സ്വത്തായി അവൾക്ക് കാണേണ്ടി വരുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള ഇന്റിമസി ഇവിടെ പരിമിതമാകുന്നു. ഇതൊക്കെ ഭാര്യമാരുടെ ആത്മാഭിമാനം കുറച്ചു കളയുന്നു.
2) ഭാര്യക്ക് ഭർത്താവിനോട് മറ്റു ഭാര്യമാരെ ചൊല്ലി വഴക്കിടേണ്ടി വരുന്നു. തന്റെ പങ്കിനെ ചൊല്ലിയായിരിക്കും മിക്കവാറും വഴക്ക്. അതവളിൽ ഭാവിയെ കുറിച്ച അശുഭ ചിന്തകളും വിഷാദവും ശത്രുതയും ആത്മനിന്ദയും മറ്റു മാനസിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
3) ഭാര്യമാർ തമ്മിൽ കുശുമ്പും അസൂയയും വിരോധങ്ങളും സ്വാഭാവികമാണ്. ഭർത്താവിന് മേൽ അവകാശം സ്ഥാപിക്കാനുള്ള വ്യഗ്രതകൾ ആയിരിക്കും ഏറെയും.
4) ഭർത്താവിന് ഭാര്യമാർക്കിടയിൽ പരിപൂർണ്ണ നീതി പുലർത്താൻ കഴിയില്ല. എല്ലാവരെയും ഒരു പോലെ തൃപ്തിപ്പെടുത്താനും കഴിഞ്ഞു കൊള്ളണം എന്നില്ല. ഭാര്യമാരെയും അവരിലുണ്ടായ മക്കളെയും പരിചരിക്കാൻ ഭർത്താവിന് അത്യാദ്ധ്വാനം ചെയ്യേണ്ടി വരുന്നു.
5) ബഹു ഭാര്യാത്വത്തിൽ കുട്ടികൾക്ക് ഒരു പിതാവിന്റെ പരിചരണം വേണ്ടുംവിധം ലഭിക്കാതെ പോകുന്നു. ഇതൊരു നല്ല കുടുംബ രൂപീകരണത്തെ ബാധിക്കുന്നു. ബഹു ഭാര്യാത്വം ഉള്ള കുടുംബങ്ങളിൽ നടത്തിയ മനശാസ്ത്ര പഠനങ്ങളിൽ ഭാര്യമാരിലും കുട്ടികളിലും ഒരുതരം അരക്ഷിത ബോധം നില നിൽക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
6) ആഫ്രിക്കൻ രാജ്യങ്ങളിൽ കൊടികുത്തി വാഴുന്ന ബഹു ഭാര്യാത്വം അവിടുത്തെ സാമൂഹ്യ, കുടുംബ പ്രശ്നങ്ങളിൽ പ്രധാന പങ്കു വഹിക്കുന്നതായും അവിടങ്ങളിലെ പിന്നോക്കാ വസ്ഥക്കുള്ള പ്രധാന കാരണമായും ചൂണ്ടി കാണിക്കപ്പെടുന്നു.
അൻസാർ അലി നിലമ്പൂർ
No comments:
Post a Comment
Note: only a member of this blog may post a comment.