അവയവ ദാനത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും മുസ്ലീങ്ങളിലുണ്ട്. മനുഷ്യ ശരീരം അല്ലാഹുവിന്‍റെയാണ്, ഒരാൾക്കും സ്വന്തം ശരീരത്തില്‍ ഉടമാവകാശമില്ല, അതിനാല്‍ ശരീരത്തില്‍ നിന്നു യാതൊന്നും മറ്റൊരുവന് നല്‍കല്‍ ശരിയല്ല എന്നു എതിർക്കുന്നവർ പറയുന്നു. മനുഷ്യ ശരീരം മാത്രമല്ല പ്രപഞ്ചത്തിലെ എല്ലാം അല്ലാഹുവിന്‍റെ താണ്, എന്നാലും അല്ലാഹുവിന്‍റെ ഭൂമി നാം വില്‍ക്കുന്നു, വാങ്ങുന്നു, ദാനം ചെയ്യുന്നു, അപ്പോള്‍ അല്ലാഹുവിന്‍റെ ഉടമസ്ഥത എന്നത് പരമമാണ്, അതുണ്ടെന്നു കരുതി വ്യക്തിക്ക് ഉടമാവകാശമില്ല എന്നർത്ഥമില്ല എന്ന് അനുകൂലിക്കുന്നവർ മറുപടി പറയുന്നു.
വേണ്ടി വന്നാല്‍ ഒരു അവയവമല്ല, ശരീരം മുഴുക്കെ ദാനം ചെയ്യലാണ് ഇസ്‌ലാമിക അധ്യാപനം, ഇബ്രാഹീം നബി സ്വന്തത്തെ തീയില്‍ ത്യജിക്കാന്‍ തയാറായി, ഇസ്മാഈല്‍ നബി അറുക്കപ്പെടാൻ കഴുത്തു നീട്ടി, പല സ്വഹാബികളും വീര മൃത്യു വരിച്ചു, യുദ്ധത്തില്‍ വെട്ടേറ്റ് കിടക്കുന്ന സ്വഹാബത്തിനു വെള്ളം നൽകിയാൽ മറ്റവന് നല്‍കൂ എന്ന് പറഞ്ഞു നിരസിച്ചു, കാരണം മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനുള്ള വ്യഗ്രത കൊണ്ടു, ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചത് പോലെയാണ് എന്ന് ഖുര്‍ആന്‍ പറയുന്നു (5:32). ഇതില്‍ നിന്നെല്ലാം മനസിലാവുന്നത് ഉദാത്തമായ ഉദ്ദേശ്യത്തിന് വേണ്ടി അവയവങ്ങള്‍ ദാനം ചെയ്യല്‍ പുണ്യകരമാണ് എന്നാണ്. ഇതൊക്കെയാണ് അനുകൂലിക്കുന്നവരുടെ ന്യായങ്ങൾ.
ശരീരം അല്ലാഹുവിന്‍റെയാണ് അതുകൊണ്ട് അതാര്‍ക്കും നല്‍കാന്‍ നമുക്ക് അവകാശമില്ല എന്ന് പറയുന്നവര്‍ മരിച്ചാല്‍ അതിനെ എന്തിന് പുഴുക്കള്‍ക്ക് തിന്നാന്‍ മണ്ണിലിട്ടു കൊടുക്കുന്നു, പുഴുക്കള്‍ക്ക് നല്‍കാം മനുഷ്യന് നല്‍കാന്‍പാടില്ല എന്ന് ബുദ്ധിയുള്ളവര്‍ പറയുമോ എന്നും അനുകൂലിക്കുന്നവർ ചോദിക്കുന്നു.
ആത്മാവ് ഉയര്‍ന്ന് പോയ ശരീരം മറമാടല്‍ നിര്‍ബന്ധമാണ്, കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല, അതുകൊണ്ട് മരിച്ചയാളുടെ ശരീരത്തെ പഠിക്കാനോ പരീക്ഷണത്തിനോ വിട്ടു കൊടുക്കരുത്, അവയവങ്ങൾ മുറിച്ചു മാറ്റരുത് എന്നിങ്ങനെ എതിർക്കുന്നവർ പറയുന്നു. പ്രത്യേകിച്ച് നല്ല ഉദ്ദേശ്യമൊന്നും ഇല്ലെങ്കില്‍ മരിച്ചയാളെ ഉടന്‍ മറവ് ചെയ്യല്‍ തന്നെയാണ് നല്ലത്, എന്നാല്‍ നല്ല ഉദ്ദേശ്യം ഉണ്ടെങ്കില്‍ മരിച്ചയാളെ എത്ര വേണമെങ്കിലും സൂക്ഷിക്കാം എന്നാണ് ഫിര്‍ഔന്‍ ബോഡിയുടെ സംഭവത്തില്‍ നിന്നും നമുക്ക് മനസിലാകുന്നത് എന്നു അനുകൂലിക്കുന്നവർ പറയുന്നു.
നല്ല ഉദ്ദേശ്യത്തിന് വേണ്ടി അവയവങ്ങളും രക്തവുമെല്ലാം ജീവനുള്ളപ്പോഴും മരിച്ച ശേഷവും ദാനം ചെയ്യുന്നത് പുണ്യകരമാണ്, അതാണ് ഇസ്ലാമിന്‍റെ കാരുണ്യ മുഖത്തിന് നിരക്കുന്ന നിലപാട് എന്നു അനുകൂലിക്കുന്നവർ പറയുന്നു. ജീവനുള്ളപ്പോള്‍ സ്വന്തം ജീവനും ആരോഗ്യവും നിലനിര്‍ത്താന്‍ അത്യാവശ്യമല്ലാത്ത ഒരു അവയവം മറ്റൊരു മനുഷ്യന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ വിട്ടുകൊടുക്കാം എന്ന് പറഞ്ഞാല്‍ അതിലും ലഘുവായ മരണ ശേഷം അങ്ങനെ ചെയ്യലും പുണ്യകരം തന്നെയാണ് എന്നും അനുകൂലിക്കുന്നവർ പറയുന്നു. മരണ ശേഷം അവയവം ദാനം ചെയ്യണം എന്ന് മനസ്സില്‍ കരുതിയാല്‍ പോര, മറ്റുള്ളവര്‍ അതറിയണം, അതിനാൽ മുൻകൂട്ടി സമ്മത പത്രത്തില്‍ ഒപ്പു വെക്കുന്നതും അനുവദനീയമാണ് എന്നും അനുകൂലിക്കുന്നവർ പറയുന്നു.
ശരീരത്തിലെ അവയവങ്ങള്‍ മുറിച്ച് വില്‍ക്കുന്നതില്‍ യാതൊരു ഉദാത്തതയും ഇല്ല, അത് ശരീരത്തെ നിന്ദിക്കലാണ്, തല മുടിയുള്ളവന്‍ അതിനെ ആദരിക്കട്ടെ എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്, അപ്പോള്‍ അവയവങ്ങളെ ആദരിക്കണം, അതുകൊണ്ടു തന്നെ അവയവ വില്‍പന നിഷിദ്ധമാണ് എന്നു അവയവ ദാനത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും പറയുന്നു.
എന്നാൽ ഒരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ ആരും അവയവം ദാനം ചെയ്യുന്നില്ല, ആരോട് യാചിച്ചിട്ടും കിട്ടുന്നുമില്ല, ഭാര്യയും മകനും പിതാവും ആരും ദാനം ചെയ്യാന്‍ തയാറില്ല, ഈ സന്ദർഭത്തിൽ ആ അവയവം വില്‍ക്കുന്നവരില്‍ നിന്ന് വില കൊടുത്തു വാങ്ങല്‍ അനുവദനീയമാണ് എന്നു പറയുന്നവരും ഉണ്ട്. വില്‍ക്കുന്നവന് അതു കൊണ്ട് ദോഷമില്ലെന്നു വാങ്ങുന്നവന്‍ ഉറപ്പു വരുത്തണം എന്നും അവർ പറയുന്നു. കാരണം ആത്മഹത്യയും അതിനു പ്രേരിപ്പിക്കുന്നതും അത് ചെയ്യിപ്പിക്കുന്നതും ഇസ്ലാമില്‍ മഹാ കുറ്റമാണ്. അവയവം വില്‍ക്കല്‍ അനുവദനീയം അല്ലെങ്കിലും വാങ്ങല്‍ അനുവദനീയമാകുന്ന സന്ദര്‍ഭമാണിത്. നിർബന്ധിത സാഹചര്യത്തിൽ നിഷിദ്ധവും അനുവദനീയം ആകുമെന്ന് അവർ പറയുന്നു.
അവയവദാന വിഷയത്തില്‍ പല രാജ്യങ്ങളിലും പല അന്താരാഷ്‌ട്ര ഇസ്ലാമിക സെമിനാറുകളും നടന്നിട്ടുണ്ട്. മലേഷ്യ, ഈജിപ്ത്, സൗദി, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നടന്ന സെമിനാറുകള്‍ പ്രസക്തമാണ്. 1988 ൽ സൌദിയില്‍ നടന്ന വേള്‍ഡ് ഫിഖ്ഹ് കൌണ്‍സില്‍ കോണ്‍ഫെറെന്‍സ് ആണ് അവയില്‍ മുഖ്യമെന്നു തോന്നുന്നു. ആ കോണ്‍ഫെറന്‍സില്‍ അന്താരാഷ്‌ട്ര പണ്ഡിതരും ഡോക്ടേഴ്‌സും സ്പെഷ്യലിസ്റ്റുകളും പങ്കെടുത്തു. അവയവദാന വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ചില നിബന്ധനകള്‍ ഉണ്ടാക്കിയതും അതില്‍ വെച്ചായിരുന്നു. പ്രസ്തുത നിബന്ധനകൾ ഇങ്ങനെ വായിക്കാം.
1) അവയവ ദാനം ചെയ്യുന്നവൻ ബുദ്ധി മാന്ദ്യം ഉണ്ടാകരുത്. സ്വന്തമായി തീരുമാനം എടുക്കാനുള്ള ബുദ്ധിയും വിവേകവും ഉണ്ടാകണം. ബുദ്ധിമാന്ദ്യം ഉള്ളവര്‍ നടത്തുന്ന ഇടപാടുകള്‍ ഇസ്‌ലാം കണക്കിലെടുക്കുന്നില്ല.
2) അവയവ ദാനം നടത്തുന്നവന് പ്രായ പൂര്‍ത്തി ആയിരിക്കണം, പ്രായപൂര്‍ത്തി ആകാത്തവന്‍ നടത്തുന്ന ഇടപാട് ഇസ്‌ലാം കണക്കിലെടുക്കുന്നില്ല.
3) അവയവം ദാനം ചെയ്യാന്‍ തീരുമാനിച്ചത് സ്വമേധയാ ആവണം. ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ട് ആകരുത് ആ തീരുമാനം.
4) നല്‍കിയാല്‍ സ്വജീവന്‍ അപകടത്തിൽ ആകുന്നതോ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതോ ആയ അവയവങ്ങളില്‍ ഒന്നാകരുത് ദാനമായി നല്‍കുന്നത്.
5) ലൈംഗിക അവയവങ്ങള്‍ മാറ്റിവെക്കുന്നത് അനുവദനീയമല്ല. (ബീജ-അണ്ഡ ഉൽപാദന അവയവങ്ങൾ അല്ലാത്തത് പറ്റുമെന്നും പറയപ്പെടുന്നു)
6) മരിക്കുന്നതിന് മുമ്പ് തന്നെ അവയവ ദാനത്തിന് സ്വമേധയാ നൽകിയ സമ്മത പത്രം ഉണ്ടായിരിക്കണം.
7) സമ്മത പത്രം ഇല്ലെങ്കിൽ മരണപ്പെട്ടവന്റെ ഉറ്റ ബന്ധുക്കള്‍ക്ക് അവയവങ്ങൾ ദാനം ചെയ്യണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാം.
(ഈ നിബന്ധന ഇസ്‌ലാമികമല്ല എന്നു പറയപ്പെടുന്നു. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ജീവിത കാലത്തോ മരണ ശേഷമോ അയാളുടെ അവയവങ്ങള്‍ കവരാൻ ആര്‍ക്കും അവകാശമില്ല, അത് കൊള്ളയും നിഷിദ്ധവുമാണ്, അതിനെ ക്രിമിനല്‍ കുറ്റമായി കാണേണ്ടതാണ് എന്നു ഇതിനെ എതിർക്കുന്നവർ പറയുന്നു. മരിച്ചയാളുടെ സ്വത്തില്‍ മാത്രമെ അനന്തര അവകാശം ഉള്ളൂ, ശരീരത്തില്‍ ഇല്ല, മുഹമ്മദ് നബി പറഞ്ഞു: "മരിച്ചവന്‍റെ എല്ല് പൊട്ടിക്കുന്നതും ജീവിച്ചിരിക്കുന്നവന്‍റെ എല്ല് പൊട്ടിക്കുന്നതും പാപത്തില്‍ സമമാണ്. (അബൂദാവൂദ്), യുദ്ധത്തിനു സൈന്യങ്ങളെ അയക്കുമ്പോള്‍ മുഹമ്മദ് നബി പറഞ്ഞിരുന്നു: "നിങ്ങള്‍ മൃതദേഹങ്ങളെ അംഗ വിചേദനം ചെയ്യരുത്" (മുസ്ലിം)
8) മറ്റൊരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഉതകുന്ന അവയവം തന്നെയാണ് മരിച്ചവനില്‍നിന്ന് എടുക്കുന്നതെന്ന് മെഡിക്കല്‍ സാക്ഷ്യങ്ങളോടെ ബോധ്യപ്പെട്ടിരിക്കണം.
(ഈ നിബന്ധന ശരിയല്ലെന്നും പറയപ്പെടുന്നു. മരിച്ചയാളുടെ മുൻ സമ്മതം ഉണ്ടെങ്കില്‍ അയാളുടെ ബീജോല്‍പാദന - അണ്ഡ ഉല്‍പാദന അവയവമല്ലാത്ത ഏതു അവയവും മറ്റൊരാള്‍ക്ക് മാറ്റി വെക്കാം. ജീവന്‍ നിലനിര്‍ത്തുക എന്നതല്ല മറ്റൊരാള്‍ക്ക് ഉപകാരപ്പെടുക എന്നതാണ് ചുമത്താന്‍ നല്ല നിബന്ധന എന്നു പറയപ്പെടുന്നു).
9) വൈദ്യ ശാസ്ത്ര പരിശോധന വഴി മരണം ഉറപ്പാക്കിയ ശേഷമെ അവയവം എടുത്ത് മാറ്റാവൂ.
10) അപകടങ്ങളിലും മറ്റും മരണപ്പെട്ട അജ്ഞാതരുടെ അവയവങ്ങൾ ഒരു ജഡ്ജിയുടെ കർശന മേൽ നോട്ടത്തിൽ എടുക്കാം. (ഈ നിബന്ധനയും വിമർശിക്കപ്പെടുന്നു. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ജീവിത കാലത്തോ മരണ ശേഷമോ അയാളുടെ അവയവങ്ങള്‍ എടുക്കാന്‍ ആര്‍ക്കും അവകാശമില്ല, അത് കൊള്ളയും നിഷിദ്ധവും ആണ് എന്നു പറയപ്പെടുന്നു)
അന്‍സാര്‍ അലി നിലമ്പൂര്‍.
വേണ്ടി വന്നാല്‍ ഒരു അവയവമല്ല, ശരീരം മുഴുക്കെ ദാനം ചെയ്യലാണ് ഇസ്‌ലാമിക അധ്യാപനം, ഇബ്രാഹീം നബി സ്വന്തത്തെ തീയില്‍ ത്യജിക്കാന്‍ തയാറായി, ഇസ്മാഈല്‍ നബി അറുക്കപ്പെടാൻ കഴുത്തു നീട്ടി, പല സ്വഹാബികളും വീര മൃത്യു വരിച്ചു, യുദ്ധത്തില്‍ വെട്ടേറ്റ് കിടക്കുന്ന സ്വഹാബത്തിനു വെള്ളം നൽകിയാൽ മറ്റവന് നല്‍കൂ എന്ന് പറഞ്ഞു നിരസിച്ചു, കാരണം മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനുള്ള വ്യഗ്രത കൊണ്ടു, ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചത് പോലെയാണ് എന്ന് ഖുര്‍ആന്‍ പറയുന്നു (5:32). ഇതില്‍ നിന്നെല്ലാം മനസിലാവുന്നത് ഉദാത്തമായ ഉദ്ദേശ്യത്തിന് വേണ്ടി അവയവങ്ങള്‍ ദാനം ചെയ്യല്‍ പുണ്യകരമാണ് എന്നാണ്. ഇതൊക്കെയാണ് അനുകൂലിക്കുന്നവരുടെ ന്യായങ്ങൾ.
ശരീരം അല്ലാഹുവിന്‍റെയാണ് അതുകൊണ്ട് അതാര്‍ക്കും നല്‍കാന്‍ നമുക്ക് അവകാശമില്ല എന്ന് പറയുന്നവര്‍ മരിച്ചാല്‍ അതിനെ എന്തിന് പുഴുക്കള്‍ക്ക് തിന്നാന്‍ മണ്ണിലിട്ടു കൊടുക്കുന്നു, പുഴുക്കള്‍ക്ക് നല്‍കാം മനുഷ്യന് നല്‍കാന്‍പാടില്ല എന്ന് ബുദ്ധിയുള്ളവര്‍ പറയുമോ എന്നും അനുകൂലിക്കുന്നവർ ചോദിക്കുന്നു.
ആത്മാവ് ഉയര്‍ന്ന് പോയ ശരീരം മറമാടല്‍ നിര്‍ബന്ധമാണ്, കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല, അതുകൊണ്ട് മരിച്ചയാളുടെ ശരീരത്തെ പഠിക്കാനോ പരീക്ഷണത്തിനോ വിട്ടു കൊടുക്കരുത്, അവയവങ്ങൾ മുറിച്ചു മാറ്റരുത് എന്നിങ്ങനെ എതിർക്കുന്നവർ പറയുന്നു. പ്രത്യേകിച്ച് നല്ല ഉദ്ദേശ്യമൊന്നും ഇല്ലെങ്കില്‍ മരിച്ചയാളെ ഉടന്‍ മറവ് ചെയ്യല്‍ തന്നെയാണ് നല്ലത്, എന്നാല്‍ നല്ല ഉദ്ദേശ്യം ഉണ്ടെങ്കില്‍ മരിച്ചയാളെ എത്ര വേണമെങ്കിലും സൂക്ഷിക്കാം എന്നാണ് ഫിര്‍ഔന്‍ ബോഡിയുടെ സംഭവത്തില്‍ നിന്നും നമുക്ക് മനസിലാകുന്നത് എന്നു അനുകൂലിക്കുന്നവർ പറയുന്നു.
നല്ല ഉദ്ദേശ്യത്തിന് വേണ്ടി അവയവങ്ങളും രക്തവുമെല്ലാം ജീവനുള്ളപ്പോഴും മരിച്ച ശേഷവും ദാനം ചെയ്യുന്നത് പുണ്യകരമാണ്, അതാണ് ഇസ്ലാമിന്‍റെ കാരുണ്യ മുഖത്തിന് നിരക്കുന്ന നിലപാട് എന്നു അനുകൂലിക്കുന്നവർ പറയുന്നു. ജീവനുള്ളപ്പോള്‍ സ്വന്തം ജീവനും ആരോഗ്യവും നിലനിര്‍ത്താന്‍ അത്യാവശ്യമല്ലാത്ത ഒരു അവയവം മറ്റൊരു മനുഷ്യന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ വിട്ടുകൊടുക്കാം എന്ന് പറഞ്ഞാല്‍ അതിലും ലഘുവായ മരണ ശേഷം അങ്ങനെ ചെയ്യലും പുണ്യകരം തന്നെയാണ് എന്നും അനുകൂലിക്കുന്നവർ പറയുന്നു. മരണ ശേഷം അവയവം ദാനം ചെയ്യണം എന്ന് മനസ്സില്‍ കരുതിയാല്‍ പോര, മറ്റുള്ളവര്‍ അതറിയണം, അതിനാൽ മുൻകൂട്ടി സമ്മത പത്രത്തില്‍ ഒപ്പു വെക്കുന്നതും അനുവദനീയമാണ് എന്നും അനുകൂലിക്കുന്നവർ പറയുന്നു.
ശരീരത്തിലെ അവയവങ്ങള്‍ മുറിച്ച് വില്‍ക്കുന്നതില്‍ യാതൊരു ഉദാത്തതയും ഇല്ല, അത് ശരീരത്തെ നിന്ദിക്കലാണ്, തല മുടിയുള്ളവന്‍ അതിനെ ആദരിക്കട്ടെ എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്, അപ്പോള്‍ അവയവങ്ങളെ ആദരിക്കണം, അതുകൊണ്ടു തന്നെ അവയവ വില്‍പന നിഷിദ്ധമാണ് എന്നു അവയവ ദാനത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും പറയുന്നു.
എന്നാൽ ഒരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ ആരും അവയവം ദാനം ചെയ്യുന്നില്ല, ആരോട് യാചിച്ചിട്ടും കിട്ടുന്നുമില്ല, ഭാര്യയും മകനും പിതാവും ആരും ദാനം ചെയ്യാന്‍ തയാറില്ല, ഈ സന്ദർഭത്തിൽ ആ അവയവം വില്‍ക്കുന്നവരില്‍ നിന്ന് വില കൊടുത്തു വാങ്ങല്‍ അനുവദനീയമാണ് എന്നു പറയുന്നവരും ഉണ്ട്. വില്‍ക്കുന്നവന് അതു കൊണ്ട് ദോഷമില്ലെന്നു വാങ്ങുന്നവന്‍ ഉറപ്പു വരുത്തണം എന്നും അവർ പറയുന്നു. കാരണം ആത്മഹത്യയും അതിനു പ്രേരിപ്പിക്കുന്നതും അത് ചെയ്യിപ്പിക്കുന്നതും ഇസ്ലാമില്‍ മഹാ കുറ്റമാണ്. അവയവം വില്‍ക്കല്‍ അനുവദനീയം അല്ലെങ്കിലും വാങ്ങല്‍ അനുവദനീയമാകുന്ന സന്ദര്‍ഭമാണിത്. നിർബന്ധിത സാഹചര്യത്തിൽ നിഷിദ്ധവും അനുവദനീയം ആകുമെന്ന് അവർ പറയുന്നു.
അവയവദാന വിഷയത്തില്‍ പല രാജ്യങ്ങളിലും പല അന്താരാഷ്‌ട്ര ഇസ്ലാമിക സെമിനാറുകളും നടന്നിട്ടുണ്ട്. മലേഷ്യ, ഈജിപ്ത്, സൗദി, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നടന്ന സെമിനാറുകള്‍ പ്രസക്തമാണ്. 1988 ൽ സൌദിയില്‍ നടന്ന വേള്‍ഡ് ഫിഖ്ഹ് കൌണ്‍സില്‍ കോണ്‍ഫെറെന്‍സ് ആണ് അവയില്‍ മുഖ്യമെന്നു തോന്നുന്നു. ആ കോണ്‍ഫെറന്‍സില്‍ അന്താരാഷ്‌ട്ര പണ്ഡിതരും ഡോക്ടേഴ്‌സും സ്പെഷ്യലിസ്റ്റുകളും പങ്കെടുത്തു. അവയവദാന വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ചില നിബന്ധനകള്‍ ഉണ്ടാക്കിയതും അതില്‍ വെച്ചായിരുന്നു. പ്രസ്തുത നിബന്ധനകൾ ഇങ്ങനെ വായിക്കാം.
1) അവയവ ദാനം ചെയ്യുന്നവൻ ബുദ്ധി മാന്ദ്യം ഉണ്ടാകരുത്. സ്വന്തമായി തീരുമാനം എടുക്കാനുള്ള ബുദ്ധിയും വിവേകവും ഉണ്ടാകണം. ബുദ്ധിമാന്ദ്യം ഉള്ളവര്‍ നടത്തുന്ന ഇടപാടുകള്‍ ഇസ്‌ലാം കണക്കിലെടുക്കുന്നില്ല.
2) അവയവ ദാനം നടത്തുന്നവന് പ്രായ പൂര്‍ത്തി ആയിരിക്കണം, പ്രായപൂര്‍ത്തി ആകാത്തവന്‍ നടത്തുന്ന ഇടപാട് ഇസ്‌ലാം കണക്കിലെടുക്കുന്നില്ല.
3) അവയവം ദാനം ചെയ്യാന്‍ തീരുമാനിച്ചത് സ്വമേധയാ ആവണം. ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ട് ആകരുത് ആ തീരുമാനം.
4) നല്‍കിയാല്‍ സ്വജീവന്‍ അപകടത്തിൽ ആകുന്നതോ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതോ ആയ അവയവങ്ങളില്‍ ഒന്നാകരുത് ദാനമായി നല്‍കുന്നത്.
5) ലൈംഗിക അവയവങ്ങള്‍ മാറ്റിവെക്കുന്നത് അനുവദനീയമല്ല. (ബീജ-അണ്ഡ ഉൽപാദന അവയവങ്ങൾ അല്ലാത്തത് പറ്റുമെന്നും പറയപ്പെടുന്നു)
6) മരിക്കുന്നതിന് മുമ്പ് തന്നെ അവയവ ദാനത്തിന് സ്വമേധയാ നൽകിയ സമ്മത പത്രം ഉണ്ടായിരിക്കണം.
7) സമ്മത പത്രം ഇല്ലെങ്കിൽ മരണപ്പെട്ടവന്റെ ഉറ്റ ബന്ധുക്കള്‍ക്ക് അവയവങ്ങൾ ദാനം ചെയ്യണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാം.
(ഈ നിബന്ധന ഇസ്‌ലാമികമല്ല എന്നു പറയപ്പെടുന്നു. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ജീവിത കാലത്തോ മരണ ശേഷമോ അയാളുടെ അവയവങ്ങള്‍ കവരാൻ ആര്‍ക്കും അവകാശമില്ല, അത് കൊള്ളയും നിഷിദ്ധവുമാണ്, അതിനെ ക്രിമിനല്‍ കുറ്റമായി കാണേണ്ടതാണ് എന്നു ഇതിനെ എതിർക്കുന്നവർ പറയുന്നു. മരിച്ചയാളുടെ സ്വത്തില്‍ മാത്രമെ അനന്തര അവകാശം ഉള്ളൂ, ശരീരത്തില്‍ ഇല്ല, മുഹമ്മദ് നബി പറഞ്ഞു: "മരിച്ചവന്‍റെ എല്ല് പൊട്ടിക്കുന്നതും ജീവിച്ചിരിക്കുന്നവന്‍റെ എല്ല് പൊട്ടിക്കുന്നതും പാപത്തില്‍ സമമാണ്. (അബൂദാവൂദ്), യുദ്ധത്തിനു സൈന്യങ്ങളെ അയക്കുമ്പോള്‍ മുഹമ്മദ് നബി പറഞ്ഞിരുന്നു: "നിങ്ങള്‍ മൃതദേഹങ്ങളെ അംഗ വിചേദനം ചെയ്യരുത്" (മുസ്ലിം)
8) മറ്റൊരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഉതകുന്ന അവയവം തന്നെയാണ് മരിച്ചവനില്‍നിന്ന് എടുക്കുന്നതെന്ന് മെഡിക്കല്‍ സാക്ഷ്യങ്ങളോടെ ബോധ്യപ്പെട്ടിരിക്കണം.
(ഈ നിബന്ധന ശരിയല്ലെന്നും പറയപ്പെടുന്നു. മരിച്ചയാളുടെ മുൻ സമ്മതം ഉണ്ടെങ്കില്‍ അയാളുടെ ബീജോല്‍പാദന - അണ്ഡ ഉല്‍പാദന അവയവമല്ലാത്ത ഏതു അവയവും മറ്റൊരാള്‍ക്ക് മാറ്റി വെക്കാം. ജീവന്‍ നിലനിര്‍ത്തുക എന്നതല്ല മറ്റൊരാള്‍ക്ക് ഉപകാരപ്പെടുക എന്നതാണ് ചുമത്താന്‍ നല്ല നിബന്ധന എന്നു പറയപ്പെടുന്നു).
9) വൈദ്യ ശാസ്ത്ര പരിശോധന വഴി മരണം ഉറപ്പാക്കിയ ശേഷമെ അവയവം എടുത്ത് മാറ്റാവൂ.
10) അപകടങ്ങളിലും മറ്റും മരണപ്പെട്ട അജ്ഞാതരുടെ അവയവങ്ങൾ ഒരു ജഡ്ജിയുടെ കർശന മേൽ നോട്ടത്തിൽ എടുക്കാം. (ഈ നിബന്ധനയും വിമർശിക്കപ്പെടുന്നു. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ജീവിത കാലത്തോ മരണ ശേഷമോ അയാളുടെ അവയവങ്ങള്‍ എടുക്കാന്‍ ആര്‍ക്കും അവകാശമില്ല, അത് കൊള്ളയും നിഷിദ്ധവും ആണ് എന്നു പറയപ്പെടുന്നു)
അന്‍സാര്‍ അലി നിലമ്പൂര്‍.
No comments:
Post a Comment
Note: only a member of this blog may post a comment.