2014 മേയ് മാസത്തിൽ ഒരു ദിവസമാണ് മലപ്പുറം ജില്ലയിലെ വലിയൊരു കുടുംബ സംഗമം വീക്ഷിക്കാനുള്ള അവസരം ലഭിച്ചത്. അനവധി പ്രോഗ്രാമുകൾ കണ്ടിട്ടുണ്ട് എങ്കിലും ആ കുടുംബ സംഗമം പോലെ മനസ് നിറഞ്ഞ ഒരു പ്രോഗ്രാം ആദ്യമായി കാണുകയാണ്. ഒരേ വീട്ടു പേരുള്ള അനവധി കുടുംബങ്ങൾ ഒരിടത്ത് ഒരുമിച്ചിരിക്കുന്ന കാഴ്ച അതി ഗംഭീരമാണ്. ആദ്യമായാണ് അവരിങ്ങനെ ഒരു സംഗമം സംഘടിപ്പിക്കുന്നത്.
പ്രോഗ്രാമിൽ എല്ലാവരും പരസ്പരം ആരെന്നു തിരക്കി സ്വന്തം കുടുംബ ത്തിന്‍റെ വലിപ്പം മനസിലാക്കി കൊണ്ടിരുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇടയില്‍ സ്‌ക്രീൻ വെച്ചു വേര്‍തിരിച്ച വലിയ പന്തലിട്ടു രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നിന്ന നന്മകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രോഗ്രാം ആയിരുന്നു ആ കുടുംബ സംഗമം. കോഴിക്കോട് മുതല്‍ ഗൂടലൂര്‍ വരെയുള്ള രണ്ടായിര ത്തോളം കുടുംബങ്ങള്‍ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു. ഭക്ഷണവും നമസ്കാരവും പന്തലില്‍ തന്നെ.
എന്തുകൊണ്ടും പ്രോത്സാഹി പ്പിക്കാന്‍ പറ്റിയ പ്രോഗ്രാമാണ് കുടുംബ സംഗമമെന്ന് തോന്നി. എന്തു കൊണ്ട് എന്‍റെ കുടുംബത്തിലും ഒന്ന് സംഘടിപ്പിച്ചു കൂടാ എന്ന് അത് കണ്ടപ്പോള്‍ ചിന്തിച്ചു പോയി. കുടുംബ സംഗമം ആര്‍ക്കും സംഘടിപ്പിക്കാം. ചെറുതങ്കില്‍ ചെറുത്. ഒരേ വീട്ടു പേരുള്ള എല്ലാ കുടുംബ ങ്ങളെയും ക്ഷണിച്ച് എല്ലാവരും ഒരുമിച്ചിരുന്നു ബന്ധം ചേർത്തു ഇണക്കുകയും കുടുംബ ക്ഷേമത്തിന് വേണ്ട ക്രിയാത്മകമായ എന്തെങ്കിലും പ്ലാൻ ചെയ്തു നടപ്പിലാക്കുക യുമാണ് കുടുംബ സംഗമം കൊണ്ടുള്ള ഉദ്ദേശ്യം.
കുടുംബ സംഗമം പ്രോഗ്രാമിന് വേണ്ടി ഇറങ്ങി തിരിച്ചു അന്വേഷിച്ചു പോയാല്‍ ഒരേ വീട്ടു പേരുള്ള, പരസ്പരം കുടുംബ ബന്ധമുള്ള ഒരു പാട് കുടുംബങ്ങളെ കണ്ടെത്താം. മൂവായിരവും നാലായിരവും ആളുകള്‍ പങ്കെടുക്കുന്ന കുടുംബ സംഗമങ്ങള്‍ വരെ മലപ്പുറം ജില്ലയില്‍ നടക്കാറുണ്ട് എന്ന് കേള്‍ക്കുന്നു. വളരെ നല്ലത്. ഞാന്‍ പങ്കെടുത്ത കുടുംബ സംഗമത്തില്‍ കുടുംബ ബന്ധം ചേര്‍ക്കുന്നതിന്‍റെ ശ്രേഷ്ഠത വിവരിക്കുന്ന ഭക്തി നിര്‍ഭരമായ പ്രഭാഷണവും ഉണ്ടായിരുന്നു. കുടുംബ സംഗമങ്ങളില്‍ ഉപകാര പ്രദമായ പല ചുവടു വെപ്പുകളും നടത്താം. ആവുന്നത്ര കുടുംബത്തെ ഒരുമിപ്പിക്കാനും സഹായിക്കാനും അന്നത്തെ കുടുംബ സംഗമത്തില്‍ വലിയൊരു എക്സിക്യുട്ടീവ് കമ്മിറ്റിയെയും ഒരു ചീഫ് എക്സിക്യുട്ടീവിനെയും തെരഞ്ഞെടുത്തു.
കുടുംബ ബന്ധങ്ങള്‍ പരസ്പരം മനസി ലാക്കാനും പുതുക്കാനും കുടുംബ ത്തിലെ രോഗികളെ ചികിത്സിക്കാന്‍ മാര്‍ഗ മുണ്ടാക്കാനും പിണങ്ങി നില്‍ക്കുന്ന കുടുംബങ്ങളെ അടുപ്പിക്കാനും കുടുംബത്തിലെ സ്വത്തു തര്‍ക്കങ്ങൾ പരിഹരിക്കാനും വരുമാനമില്ലാത്ത വൃദ്ധന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കാനും യുവാക്കളെ കല്യാണം കഴിപ്പിക്കാനും യുവതികള്‍ക്ക് കല്യാണം ഉണ്ടാക്കി കൊടുക്കാനും അനാഥകളെയും വിധവകളെയും കണ്ടെത്തി സഹായി ക്കാനും കുടുംബ സംഗമങ്ങൾ ഉപകരിക്കും. ഒരു കുടുംബത്തില്‍ തന്നെ സമ്പത്ത് കൂടിയവരും കുറഞ്ഞവരും ഉണ്ടാകുമല്ലോ. ഒത്തു പിടിച്ചാല്‍ പനയും പോരും. കുടുംബക്കാരെ കുടുംബക്കാര്‍ക്ക് അല്ലാതെ പിന്നെ ദുനിയാവില്‍ ആര്‍ക്കാണ് സഹായിക്കാന്‍ കൂടുതല്‍ ബാധ്യത, അതാണ് കുടുംബ സംഗമം എന്തു കൊണ്ടും പ്രോത്സാഹി പ്പിക്കാന്‍ പറ്റിയ പ്രോഗ്രാമാണ് എന്ന് പറഞ്ഞത്.
കുടുംബ സംഗമത്തിന്‍റെ കാര്യത്തില്‍ ഇസ്ലാമിക മാതൃക തെരയുന്നവര്‍ക്ക് ചരിത്രത്തിൽ ഇങ്ങനെ കാണാം, മുഹമ്മദ് നബി പ്രബോധനം തുടങ്ങിയ ആദ്യ ഘട്ടത്തില്‍ സ്വന്തം കുടുംബത്തിലെ പ്രമുഖരെയെല്ലാം വിളിച്ചു കൂട്ടി നല്ലൊരു ഭക്ഷണം നല്‍കിയ ശേഷം വളരെ ആകര്‍ഷ കമായ രൂപത്തില്‍ തൌഹീദും രിസാലത്തും അവരുടെ മുന്നിൽ അവതരിപ്പിച്ചു. അപ്പോഴാണ് കൂട്ടത്തില്‍ പെട്ട ഒരു ദുഷ്ടന്‍ മുഹമ്മദേ, നീ ഞങ്ങളുടെ ഇലാഹുകളെ എല്ലാം കൂടി അല്ലാഹു എന്ന ഒരൊറ്റ ഇലാഹില്‍ ഒതുക്കുക യാണോ എന്ന് ചോദിച്ചത്. ആ ഹോട്ട് സംഭാഷണത്തിന്‍റെ അവസാനം മുഹമ്മദ് നബി പറയുന്ന ഒരുകാര്യം അടിവരയിട്ടു മനസിലാക്കാം. അതിങ്ങനെ ആയിരുന്നു: "നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും എന്‍റെ ദൌത്യം ഞാന്‍ തുടരും, അതോടൊപ്പം നിങ്ങളോടുള്ള കുടുംബ ബന്ധം ഞാന്‍ വെള്ള മൊഴിച്ച് നട്ടു വളര്‍ത്തുകയും ചെയ്യും".
കാര്യം മനസിലാ യിരിക്കും എന്നു കരുതുന്നു. ആദര്‍ശം ഏതായാലും ഒരു കുടുംബത്തിലെ മുജാഹിദും സുന്നിയും ജമാഅത്തെ ഇസ്ലാമിക്കാരനും ആദര്‍ശം പറഞ്ഞ് ഭിന്നിക്കാതെ കുടുംബ ബന്ധം വളര്‍ത്തുക തന്നെ വേണ മെന്നര്‍ത്ഥം. ആദര്‍ശ ബന്ധം ചേര്‍ത്തോ എന്ന് അല്ലാഹു ചോദ്യം ചെയ്യില്ല, എന്നാല്‍ രക്ത ബന്ധവും കുടുംബ ബന്ധ വുമൊക്കെ ചോദ്യം ചെയ്യപ്പെ ടുമെന്ന് ഉറപ്പാണ് എന്നാണ് എനിക്ക് ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്നു മനസ്സിലായത്. കുടുംബ ബന്ധം ചേര്‍ക്കുന്നതിന്‍റെ പ്രാധാന്യം ഖുര്‍ആനില്‍ നിന്നും നബി ചര്യയില്‍ നിന്നും എമ്പാടും നമ്മള്‍ മനസിലാ ക്കിയിട്ടുണ്ട്.
അൻസാർ അലി നിലമ്പൂർ
പ്രോഗ്രാമിൽ എല്ലാവരും പരസ്പരം ആരെന്നു തിരക്കി സ്വന്തം കുടുംബ ത്തിന്‍റെ വലിപ്പം മനസിലാക്കി കൊണ്ടിരുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇടയില്‍ സ്‌ക്രീൻ വെച്ചു വേര്‍തിരിച്ച വലിയ പന്തലിട്ടു രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നിന്ന നന്മകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രോഗ്രാം ആയിരുന്നു ആ കുടുംബ സംഗമം. കോഴിക്കോട് മുതല്‍ ഗൂടലൂര്‍ വരെയുള്ള രണ്ടായിര ത്തോളം കുടുംബങ്ങള്‍ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു. ഭക്ഷണവും നമസ്കാരവും പന്തലില്‍ തന്നെ.
എന്തുകൊണ്ടും പ്രോത്സാഹി പ്പിക്കാന്‍ പറ്റിയ പ്രോഗ്രാമാണ് കുടുംബ സംഗമമെന്ന് തോന്നി. എന്തു കൊണ്ട് എന്‍റെ കുടുംബത്തിലും ഒന്ന് സംഘടിപ്പിച്ചു കൂടാ എന്ന് അത് കണ്ടപ്പോള്‍ ചിന്തിച്ചു പോയി. കുടുംബ സംഗമം ആര്‍ക്കും സംഘടിപ്പിക്കാം. ചെറുതങ്കില്‍ ചെറുത്. ഒരേ വീട്ടു പേരുള്ള എല്ലാ കുടുംബ ങ്ങളെയും ക്ഷണിച്ച് എല്ലാവരും ഒരുമിച്ചിരുന്നു ബന്ധം ചേർത്തു ഇണക്കുകയും കുടുംബ ക്ഷേമത്തിന് വേണ്ട ക്രിയാത്മകമായ എന്തെങ്കിലും പ്ലാൻ ചെയ്തു നടപ്പിലാക്കുക യുമാണ് കുടുംബ സംഗമം കൊണ്ടുള്ള ഉദ്ദേശ്യം.
കുടുംബ സംഗമം പ്രോഗ്രാമിന് വേണ്ടി ഇറങ്ങി തിരിച്ചു അന്വേഷിച്ചു പോയാല്‍ ഒരേ വീട്ടു പേരുള്ള, പരസ്പരം കുടുംബ ബന്ധമുള്ള ഒരു പാട് കുടുംബങ്ങളെ കണ്ടെത്താം. മൂവായിരവും നാലായിരവും ആളുകള്‍ പങ്കെടുക്കുന്ന കുടുംബ സംഗമങ്ങള്‍ വരെ മലപ്പുറം ജില്ലയില്‍ നടക്കാറുണ്ട് എന്ന് കേള്‍ക്കുന്നു. വളരെ നല്ലത്. ഞാന്‍ പങ്കെടുത്ത കുടുംബ സംഗമത്തില്‍ കുടുംബ ബന്ധം ചേര്‍ക്കുന്നതിന്‍റെ ശ്രേഷ്ഠത വിവരിക്കുന്ന ഭക്തി നിര്‍ഭരമായ പ്രഭാഷണവും ഉണ്ടായിരുന്നു. കുടുംബ സംഗമങ്ങളില്‍ ഉപകാര പ്രദമായ പല ചുവടു വെപ്പുകളും നടത്താം. ആവുന്നത്ര കുടുംബത്തെ ഒരുമിപ്പിക്കാനും സഹായിക്കാനും അന്നത്തെ കുടുംബ സംഗമത്തില്‍ വലിയൊരു എക്സിക്യുട്ടീവ് കമ്മിറ്റിയെയും ഒരു ചീഫ് എക്സിക്യുട്ടീവിനെയും തെരഞ്ഞെടുത്തു.
കുടുംബ ബന്ധങ്ങള്‍ പരസ്പരം മനസി ലാക്കാനും പുതുക്കാനും കുടുംബ ത്തിലെ രോഗികളെ ചികിത്സിക്കാന്‍ മാര്‍ഗ മുണ്ടാക്കാനും പിണങ്ങി നില്‍ക്കുന്ന കുടുംബങ്ങളെ അടുപ്പിക്കാനും കുടുംബത്തിലെ സ്വത്തു തര്‍ക്കങ്ങൾ പരിഹരിക്കാനും വരുമാനമില്ലാത്ത വൃദ്ധന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കാനും യുവാക്കളെ കല്യാണം കഴിപ്പിക്കാനും യുവതികള്‍ക്ക് കല്യാണം ഉണ്ടാക്കി കൊടുക്കാനും അനാഥകളെയും വിധവകളെയും കണ്ടെത്തി സഹായി ക്കാനും കുടുംബ സംഗമങ്ങൾ ഉപകരിക്കും. ഒരു കുടുംബത്തില്‍ തന്നെ സമ്പത്ത് കൂടിയവരും കുറഞ്ഞവരും ഉണ്ടാകുമല്ലോ. ഒത്തു പിടിച്ചാല്‍ പനയും പോരും. കുടുംബക്കാരെ കുടുംബക്കാര്‍ക്ക് അല്ലാതെ പിന്നെ ദുനിയാവില്‍ ആര്‍ക്കാണ് സഹായിക്കാന്‍ കൂടുതല്‍ ബാധ്യത, അതാണ് കുടുംബ സംഗമം എന്തു കൊണ്ടും പ്രോത്സാഹി പ്പിക്കാന്‍ പറ്റിയ പ്രോഗ്രാമാണ് എന്ന് പറഞ്ഞത്.
കുടുംബ സംഗമത്തിന്‍റെ കാര്യത്തില്‍ ഇസ്ലാമിക മാതൃക തെരയുന്നവര്‍ക്ക് ചരിത്രത്തിൽ ഇങ്ങനെ കാണാം, മുഹമ്മദ് നബി പ്രബോധനം തുടങ്ങിയ ആദ്യ ഘട്ടത്തില്‍ സ്വന്തം കുടുംബത്തിലെ പ്രമുഖരെയെല്ലാം വിളിച്ചു കൂട്ടി നല്ലൊരു ഭക്ഷണം നല്‍കിയ ശേഷം വളരെ ആകര്‍ഷ കമായ രൂപത്തില്‍ തൌഹീദും രിസാലത്തും അവരുടെ മുന്നിൽ അവതരിപ്പിച്ചു. അപ്പോഴാണ് കൂട്ടത്തില്‍ പെട്ട ഒരു ദുഷ്ടന്‍ മുഹമ്മദേ, നീ ഞങ്ങളുടെ ഇലാഹുകളെ എല്ലാം കൂടി അല്ലാഹു എന്ന ഒരൊറ്റ ഇലാഹില്‍ ഒതുക്കുക യാണോ എന്ന് ചോദിച്ചത്. ആ ഹോട്ട് സംഭാഷണത്തിന്‍റെ അവസാനം മുഹമ്മദ് നബി പറയുന്ന ഒരുകാര്യം അടിവരയിട്ടു മനസിലാക്കാം. അതിങ്ങനെ ആയിരുന്നു: "നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും എന്‍റെ ദൌത്യം ഞാന്‍ തുടരും, അതോടൊപ്പം നിങ്ങളോടുള്ള കുടുംബ ബന്ധം ഞാന്‍ വെള്ള മൊഴിച്ച് നട്ടു വളര്‍ത്തുകയും ചെയ്യും".
കാര്യം മനസിലാ യിരിക്കും എന്നു കരുതുന്നു. ആദര്‍ശം ഏതായാലും ഒരു കുടുംബത്തിലെ മുജാഹിദും സുന്നിയും ജമാഅത്തെ ഇസ്ലാമിക്കാരനും ആദര്‍ശം പറഞ്ഞ് ഭിന്നിക്കാതെ കുടുംബ ബന്ധം വളര്‍ത്തുക തന്നെ വേണ മെന്നര്‍ത്ഥം. ആദര്‍ശ ബന്ധം ചേര്‍ത്തോ എന്ന് അല്ലാഹു ചോദ്യം ചെയ്യില്ല, എന്നാല്‍ രക്ത ബന്ധവും കുടുംബ ബന്ധ വുമൊക്കെ ചോദ്യം ചെയ്യപ്പെ ടുമെന്ന് ഉറപ്പാണ് എന്നാണ് എനിക്ക് ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്നു മനസ്സിലായത്. കുടുംബ ബന്ധം ചേര്‍ക്കുന്നതിന്‍റെ പ്രാധാന്യം ഖുര്‍ആനില്‍ നിന്നും നബി ചര്യയില്‍ നിന്നും എമ്പാടും നമ്മള്‍ മനസിലാ ക്കിയിട്ടുണ്ട്.
അൻസാർ അലി നിലമ്പൂർ
No comments:
Post a Comment
Note: only a member of this blog may post a comment.