ഒരു ദൈവിക ഗ്രന്ഥം എന്ന നിലക്ക് വിശുദ്ധ ഖുർആനെ സ്വന്തമായി മനസ്സിലാക്കാനും ശേഷം അതു മറ്റുള്ളവർക്ക് വിശദീകരിച്ചും വ്യാഖ്യാനിച്ചും കൊടുക്കാനും നമ്മുടെ വാദങ്ങൾക്ക് തെളിവാക്കാനും എന്ത് വേണം എന്നതൊരു കാതലായ അന്വേഷണമാണ്. വിശുദ്ധ ഖുർആനെ നന്നായി ഗ്രഹിച്ചവർക്ക് മാത്രമെ അതിനെ മറ്റുള്ളവർക്ക് വ്യാഖ്യാനിച്ചു കൊടുക്കാനുള്ള യോഗ്യതയുള്ളൂ എന്നതാർക്കും ചിന്തിച്ചാൽ മനസ്സിലാകുന്ന കാര്യമാണ്. അവനവനു തന്നെ ശരിക്ക് മനസ്സിലാകാത്ത കാര്യം അതു ഇങ്ങനെയാണ് എന്നു പറഞ്ഞു മറ്റുള്ളവർക്ക് വിശദീകരിച്ചു കൊടുക്കുന്നത് ശരിയല്ലല്ലോ. വിശുദ്ധ ഖുർആനെ നന്നായി ഗ്രഹിക്കാൻ വേണ്ട ഉപാധികളെ താഴെ പറയുന്ന വിധം ലളിതമായി വിവരിക്കാം.
1) വിശുദ്ധ ഖുർആൻ അറബി ഭാഷയിലാണ്. അതിനാൽ അതു ഗ്രഹിക്കാൻ അതിന്റെ അറബി ഭാഷ അറിയേണ്ടത് സ്വാഭാവികമാണ്. പതിനാലു നൂറ്റാണ്ടുകൾക്ക് മുമ്പ് അറബികൾക്ക് ഇടയിലാണ് അതു അവതരിച്ചത്. അതിനാൽ അന്നത്തെ അവരുടെ, പ്രത്യേകിച്ചു ഖുറൈശികളുടെ ഭാഷയുടെ ക്ലാസ്സിക് പ്രത്യേകതകൾ അറിയണം. വാക്കുകളുടെ അർത്ഥ തലങ്ങളും വ്യാകരണവും ശൈലികളും സാഹിത്യ പ്രയോഗങ്ങളും അറിയണം. ഇതിനു വിശുദ്ധ ഖുർആൻ കുത്തിയിരുന്നു പഠിക്കുക എന്നല്ലാതെ മറ്റൊരു മാർഗവും ഇല്ല.
2) വിശുദ്ധ ഖുർആനിലെ വചനങ്ങൾ അവതരിക്കാൻ പലപ്പോഴും ഓരോ കാരണങ്ങളും സന്ദർഭങ്ങളും ഉണ്ട്. ആ കാരണങ്ങളുടെയും സന്ദർഭങ്ങളുടെയും പശ്ചാത്തലത്തിൽ വേണം ആ വചനങ്ങളെ മനസ്സിലാക്കാൻ. ഇല്ലെങ്കിൽ നാം ഗ്രഹിച്ചതും യഥാർത്ഥത്തിൽ ആ വചനത്തിന്റെ ഉദ്ദേശ്യവും തമ്മിൽ വലിയ അന്തരം ഉണ്ടാകും. വചനങ്ങളുടെ പിന്നിലുള്ള കാരണങ്ങൾ അറിയുമ്പോൾ അവനവനു തോന്നിയ വാദങ്ങൾക്കൊക്കെ ഖുർആൻ വചനങ്ങൾ തെളിവാക്കാൻ തോന്നില്ല.
3) വിശുദ്ധ ഖുർആൻ അവതരിച്ചത് പതിനാലു നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യയിൽ ആണെന്ന് പറഞ്ഞല്ലോ. അക്കാലത്തെ അവിടുത്തെ സാമൂഹ്യ പരിസ്ഥിതിയും അവിടുത്തെ ഭിന്ന മതക്കാരായ ജനങ്ങളെയും അറിയൽ വിശുദ്ധ ഖുർആൻ ഗ്രഹിക്കുന്നതിനു ഉപകരിക്കും. ഇതിനു ചരിത്ര ഗ്രന്ഥങ്ങൾ ഉപകരിക്കും.
4) വിശുദ്ധ ഖുർആൻ അവതരിച്ചത് മക്കയിലും മദീനയിലും വെച്ചാണ്. മക്കയിൽ അവതരിച്ചത് ബഹു ഭൂരിപക്ഷവും അവിടെ ഇസ്‌ലാമിന് ആൾബലം ഇല്ലാത്ത കാലത്താണ്. മദീനയിൽ നേരെ തിരിച്ചുമാണ്. മദീനയിൽ ഭിന്ന മതക്കാർ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ ഭരണാധികാരി ആയിരുന്നു മുഹമ്മദ് നബി. വിശുദ്ധ ഖുർആൻ ഗ്രഹിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
5) വിശുദ്ധ ഖുർആൻ ധാരാളം ചരിത്ര സൂചനകൾ ഉൾക്കൊള്ളുന്നു. ആ ചരിത്രങ്ങൾ വിശദമായി അറിയൽ വിശുദ്ധ ഖുർആൻ നന്നായി ഗ്രഹിക്കാൻ സഹായിക്കുന്നു. വിശുദ്ധ ഖുർആനിലെ 'ആന' എന്ന അധ്യായം മനസിലാകാൻ കഅബ തകർക്കൽ സംഭവത്തിന്റെ ചരിത്രം പഠിക്കണം. ഇങ്ങനെ ഒട്ടേറെ ചരിത്രങ്ങൾ ഉണ്ട് ഖുർആനിൽ.
6) വിശുദ്ധ ഖുർആൻ ചിലയിടത്തു പറഞ്ഞതിനെ മറ്റു ചിലയിടങ്ങളിൽ വിശദീകരിച്ചു പറഞ്ഞതു കാണാം. അതു കണക്കിൽ എടുത്തിട്ടു വേണം ഓരോ വചനവും ഗ്രഹിക്കാൻ.
7) വിശുദ്ധ ഖുർആൻ 23 വർഷം കൊണ്ടാണ് അവതരിച്ചത്. ഇതിനിടെ അതിനെ അനുധാവനം ചെയ്യുന്നവർക്കിടയിൽ മാനസികവും സാമൂഹികവുമായ പരിണാമവും പരിഷ്കരണവും സംസ്‌കരണവും നടക്കൽ സ്വാഭാവികമാണ്. അതിനാൽ ഖുർആനിൽ ഒരിടത്തു അല്ലാഹു പറഞ്ഞ വിധിയെ മറ്റൊരിടത്തു അല്ലാഹു പരിഷ്‌കരിച്ചു പറഞ്ഞതും കാണാം. ഇതും കണക്കിൽ എടുക്കണം.
8) വിശുദ്ധ ഖുർആൻ അവതരിച്ചത് മുഹമ്മദ് നബിയിലൂടെയാണ്. അവിടുന്നാണ് അതു പാരായണം ചെയ്തു തന്നതും വിശദീകരിച്ചു തന്നതും. അല്ലാഹുവിനാൽ നിയോഗിക്കപ്പെട്ട വിശുദ്ധ ഖുർആന്റെ ഒരേയൊരു വ്യാഖ്യാതാവും മുഹമ്മദ് നബിയാണ്. അതിനാൽ വിശുദ്ധ ഖുർആൻ ഗ്രഹിക്കുമ്പോൾ മുഹമ്മദ് നബി അതിനെ എങ്ങനെ വിശദീകരിച്ചു എന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
9) മുഹമ്മദ് നബിയിൽ നിന്നും വിശുദ്ധ ഖുർആനും അതിന്റെ വിശദീകരണവും ആദ്യമായി കേൾക്കുകയും അതിന്റെ പ്രയോഗം മുഹമ്മദ് നബിയിൽ നിന്നു നേരിട്ടു മനസ്സിലാക്കുകയും ചെയ്ത അവിടുത്തെ അനുചരന്മാരുടെ വാക്കുകളും വിശുദ്ധ ഖുർആൻ ഗ്രഹിക്കുമ്പോൾ മുന്നിൽ വെക്കണം.
10) ഒരു ഖുർആൻ വചനത്തെ മുഹമ്മദ് നബിയും അനുചരന്മാരും വിശദീകരിച്ചതൊന്നും കാണാൻ കഴിയുന്നില്ലെങ്കിൽ ഇസ്‌ലാം ദീനിനെ അഗാധമായി പഠിച്ച ഇമാമുകളുടെ വ്യാഖ്യാനങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതും അവർക്കിടയിൽ യോജിപ്പുള്ള വിശദീകരണത്തിലേക്ക് പ്രത്യേകം ശ്രദ്ധ കൊടുക്കുന്നതും യുക്തിപരമാണ്. എന്നെക്കാൾ ജ്ഞാനമുള്ള മറ്റാരും ഭൂമിയിൽ ഉണ്ടായിരുന്നില്ല എന്ന് നമുക്ക് തോന്നാൻ പാടില്ലല്ലോ.
മേൽ പറഞ്ഞതൊന്നും ഗൗനിക്കാതെ ഒരാൾ യാതൊരു സൂക്ഷമതയും ഭയഭക്തിയും ഇല്ലാതെ ഖുർആൻ എടുത്തുദ്ധരിച്ചു തോന്നിയത് പറയുമ്പോൾ അയാൾ ചെയ്യുന്നത് അയാൾക്ക് വേണ്ടി തന്നെ നരകത്തിൽ ഒരു ഇരിപ്പിടം ഒരുക്കുകയാണ് എന്നു മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. (അബൂദാവൂദ് , തിർമിദി). വിശുദ്ധ ഖുർആൻ സ്പർശിക്കുന്ന ഭൗതിക വിജ്ഞാന മേഖലകളെയും അവയിലുള്ള പുതിയ കണ്ടു പിടുത്തങ്ങളെയും കുറിച്ചൊക്കെ നമുക്ക് ധാരണ ഉണ്ടാകൽ ഖുർആനെ നന്നായി ഗ്രഹിക്കാനും അതിന്റെ അമാനുഷികതയും ദൈവികതയും നമുക്ക് ബോധ്യപ്പെടാനും ഉപകരിക്കും.
അൻസാർ അലി നിലമ്പൂർ
1) വിശുദ്ധ ഖുർആൻ അറബി ഭാഷയിലാണ്. അതിനാൽ അതു ഗ്രഹിക്കാൻ അതിന്റെ അറബി ഭാഷ അറിയേണ്ടത് സ്വാഭാവികമാണ്. പതിനാലു നൂറ്റാണ്ടുകൾക്ക് മുമ്പ് അറബികൾക്ക് ഇടയിലാണ് അതു അവതരിച്ചത്. അതിനാൽ അന്നത്തെ അവരുടെ, പ്രത്യേകിച്ചു ഖുറൈശികളുടെ ഭാഷയുടെ ക്ലാസ്സിക് പ്രത്യേകതകൾ അറിയണം. വാക്കുകളുടെ അർത്ഥ തലങ്ങളും വ്യാകരണവും ശൈലികളും സാഹിത്യ പ്രയോഗങ്ങളും അറിയണം. ഇതിനു വിശുദ്ധ ഖുർആൻ കുത്തിയിരുന്നു പഠിക്കുക എന്നല്ലാതെ മറ്റൊരു മാർഗവും ഇല്ല.
2) വിശുദ്ധ ഖുർആനിലെ വചനങ്ങൾ അവതരിക്കാൻ പലപ്പോഴും ഓരോ കാരണങ്ങളും സന്ദർഭങ്ങളും ഉണ്ട്. ആ കാരണങ്ങളുടെയും സന്ദർഭങ്ങളുടെയും പശ്ചാത്തലത്തിൽ വേണം ആ വചനങ്ങളെ മനസ്സിലാക്കാൻ. ഇല്ലെങ്കിൽ നാം ഗ്രഹിച്ചതും യഥാർത്ഥത്തിൽ ആ വചനത്തിന്റെ ഉദ്ദേശ്യവും തമ്മിൽ വലിയ അന്തരം ഉണ്ടാകും. വചനങ്ങളുടെ പിന്നിലുള്ള കാരണങ്ങൾ അറിയുമ്പോൾ അവനവനു തോന്നിയ വാദങ്ങൾക്കൊക്കെ ഖുർആൻ വചനങ്ങൾ തെളിവാക്കാൻ തോന്നില്ല.
3) വിശുദ്ധ ഖുർആൻ അവതരിച്ചത് പതിനാലു നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യയിൽ ആണെന്ന് പറഞ്ഞല്ലോ. അക്കാലത്തെ അവിടുത്തെ സാമൂഹ്യ പരിസ്ഥിതിയും അവിടുത്തെ ഭിന്ന മതക്കാരായ ജനങ്ങളെയും അറിയൽ വിശുദ്ധ ഖുർആൻ ഗ്രഹിക്കുന്നതിനു ഉപകരിക്കും. ഇതിനു ചരിത്ര ഗ്രന്ഥങ്ങൾ ഉപകരിക്കും.
4) വിശുദ്ധ ഖുർആൻ അവതരിച്ചത് മക്കയിലും മദീനയിലും വെച്ചാണ്. മക്കയിൽ അവതരിച്ചത് ബഹു ഭൂരിപക്ഷവും അവിടെ ഇസ്‌ലാമിന് ആൾബലം ഇല്ലാത്ത കാലത്താണ്. മദീനയിൽ നേരെ തിരിച്ചുമാണ്. മദീനയിൽ ഭിന്ന മതക്കാർ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ ഭരണാധികാരി ആയിരുന്നു മുഹമ്മദ് നബി. വിശുദ്ധ ഖുർആൻ ഗ്രഹിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
5) വിശുദ്ധ ഖുർആൻ ധാരാളം ചരിത്ര സൂചനകൾ ഉൾക്കൊള്ളുന്നു. ആ ചരിത്രങ്ങൾ വിശദമായി അറിയൽ വിശുദ്ധ ഖുർആൻ നന്നായി ഗ്രഹിക്കാൻ സഹായിക്കുന്നു. വിശുദ്ധ ഖുർആനിലെ 'ആന' എന്ന അധ്യായം മനസിലാകാൻ കഅബ തകർക്കൽ സംഭവത്തിന്റെ ചരിത്രം പഠിക്കണം. ഇങ്ങനെ ഒട്ടേറെ ചരിത്രങ്ങൾ ഉണ്ട് ഖുർആനിൽ.
6) വിശുദ്ധ ഖുർആൻ ചിലയിടത്തു പറഞ്ഞതിനെ മറ്റു ചിലയിടങ്ങളിൽ വിശദീകരിച്ചു പറഞ്ഞതു കാണാം. അതു കണക്കിൽ എടുത്തിട്ടു വേണം ഓരോ വചനവും ഗ്രഹിക്കാൻ.
7) വിശുദ്ധ ഖുർആൻ 23 വർഷം കൊണ്ടാണ് അവതരിച്ചത്. ഇതിനിടെ അതിനെ അനുധാവനം ചെയ്യുന്നവർക്കിടയിൽ മാനസികവും സാമൂഹികവുമായ പരിണാമവും പരിഷ്കരണവും സംസ്‌കരണവും നടക്കൽ സ്വാഭാവികമാണ്. അതിനാൽ ഖുർആനിൽ ഒരിടത്തു അല്ലാഹു പറഞ്ഞ വിധിയെ മറ്റൊരിടത്തു അല്ലാഹു പരിഷ്‌കരിച്ചു പറഞ്ഞതും കാണാം. ഇതും കണക്കിൽ എടുക്കണം.
8) വിശുദ്ധ ഖുർആൻ അവതരിച്ചത് മുഹമ്മദ് നബിയിലൂടെയാണ്. അവിടുന്നാണ് അതു പാരായണം ചെയ്തു തന്നതും വിശദീകരിച്ചു തന്നതും. അല്ലാഹുവിനാൽ നിയോഗിക്കപ്പെട്ട വിശുദ്ധ ഖുർആന്റെ ഒരേയൊരു വ്യാഖ്യാതാവും മുഹമ്മദ് നബിയാണ്. അതിനാൽ വിശുദ്ധ ഖുർആൻ ഗ്രഹിക്കുമ്പോൾ മുഹമ്മദ് നബി അതിനെ എങ്ങനെ വിശദീകരിച്ചു എന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
9) മുഹമ്മദ് നബിയിൽ നിന്നും വിശുദ്ധ ഖുർആനും അതിന്റെ വിശദീകരണവും ആദ്യമായി കേൾക്കുകയും അതിന്റെ പ്രയോഗം മുഹമ്മദ് നബിയിൽ നിന്നു നേരിട്ടു മനസ്സിലാക്കുകയും ചെയ്ത അവിടുത്തെ അനുചരന്മാരുടെ വാക്കുകളും വിശുദ്ധ ഖുർആൻ ഗ്രഹിക്കുമ്പോൾ മുന്നിൽ വെക്കണം.
10) ഒരു ഖുർആൻ വചനത്തെ മുഹമ്മദ് നബിയും അനുചരന്മാരും വിശദീകരിച്ചതൊന്നും കാണാൻ കഴിയുന്നില്ലെങ്കിൽ ഇസ്‌ലാം ദീനിനെ അഗാധമായി പഠിച്ച ഇമാമുകളുടെ വ്യാഖ്യാനങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതും അവർക്കിടയിൽ യോജിപ്പുള്ള വിശദീകരണത്തിലേക്ക് പ്രത്യേകം ശ്രദ്ധ കൊടുക്കുന്നതും യുക്തിപരമാണ്. എന്നെക്കാൾ ജ്ഞാനമുള്ള മറ്റാരും ഭൂമിയിൽ ഉണ്ടായിരുന്നില്ല എന്ന് നമുക്ക് തോന്നാൻ പാടില്ലല്ലോ.
മേൽ പറഞ്ഞതൊന്നും ഗൗനിക്കാതെ ഒരാൾ യാതൊരു സൂക്ഷമതയും ഭയഭക്തിയും ഇല്ലാതെ ഖുർആൻ എടുത്തുദ്ധരിച്ചു തോന്നിയത് പറയുമ്പോൾ അയാൾ ചെയ്യുന്നത് അയാൾക്ക് വേണ്ടി തന്നെ നരകത്തിൽ ഒരു ഇരിപ്പിടം ഒരുക്കുകയാണ് എന്നു മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. (അബൂദാവൂദ് , തിർമിദി). വിശുദ്ധ ഖുർആൻ സ്പർശിക്കുന്ന ഭൗതിക വിജ്ഞാന മേഖലകളെയും അവയിലുള്ള പുതിയ കണ്ടു പിടുത്തങ്ങളെയും കുറിച്ചൊക്കെ നമുക്ക് ധാരണ ഉണ്ടാകൽ ഖുർആനെ നന്നായി ഗ്രഹിക്കാനും അതിന്റെ അമാനുഷികതയും ദൈവികതയും നമുക്ക് ബോധ്യപ്പെടാനും ഉപകരിക്കും.
അൻസാർ അലി നിലമ്പൂർ
No comments:
Post a Comment
Note: only a member of this blog may post a comment.