ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കും ഇടയിലുള്ള ഒരു പൊതു വിശ്വാസമാണ് ആന്റി ക്രൈസ്റ്റ് അഥവാ മസീഹു ദജ്ജാൽ. ബൈബിൾ പുതിയ നിയമത്തിൽ അഞ്ചിടങ്ങളിൽ ആന്റി ക്രൈസ്റ്റിനെ കുറിച്ചു പറയുന്നുണ്ട്. വിശുദ്ധ ഖുർആനിൽ ദജ്ജാലിനെ കുറിച്ചുള്ള പരാമർശം ഇല്ലെങ്കിലും മുഹമ്മദ് നബിയുടെ ഒട്ടേറെ പ്രബലവും അനേകരിലൂടെ നിവേദനം ചെയ്യപ്പെട്ടതും കളവ് ആകാൻ സാധ്യത ഇല്ലാത്തതുമായ ഹദീസുകൾ ദജ്ജാലിനെ കുറിച്ചു പറയുന്നുണ്ട്. ഹദീസുകളെ ഇസ്‌ലാമിക പ്രമാണമായി എടുക്കാത്തവർ ദജ്ജാലിനെ നിഷേധിച്ചു വരുന്നു.
ദജ്ജാൽ ഇലൂമിനാതി ആണ്, ആധുനിക ടെക്നൊളജിയാണ്, ബ്രിട്ടീഷ് സാമ്രാജ്യത്വം ആണ് ,അമേരിക്കയാണ് എന്നിങ്ങനെ കുറെ വീക്ഷണങ്ങളും ഹദീസുകളിൽ വിശ്വാസം ഇല്ലാത്തവർക്ക് ഇടയിലുണ്ട്. അന്ത്യ ദിനത്തിനു മുന്നോടിയായി മുപ്പതോളം നുണയന്മാരായ ദജ്ജാലുകൾ കടന്നു വരുമെന്നും അവരെല്ലാം താൻ അല്ലാഹുവിന്റെ റസൂലാണ് എന്നു വാദിക്കുമെന്നും മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട് (ബുഖാരി, മുസ്‌ലിം). എങ്കിലും അവസാനം കടന്നുവരുന്ന പെരും നുണയനായ ദജ്ജാലിനെയാണ് പൊതുവെ മുസ്ലീങ്ങൾ ദജ്ജാൽ എന്നു വിളിച്ചു പോരുന്നത്.
ദജ്ജാൽ ഒരു മനുഷ്യനാണോ അതോ പിശാച് ആണോ അതോ മറ്റു വല്ലതും ആണോന്നു മുസ്‌ലിം പണ്ഡിതർ ഹദീസുകളിൽ സൂക്ഷമ പരിശോധന നടത്തിയിട്ടുണ്ട്. മുഹമ്മദ് നബിയുടെ സമുദായത്തിന് ഒരു പരീക്ഷണം ആയിക്കൊണ്ടു അസാധാരണമായ കഴിവുകൾ നൽകപ്പെട്ട ദജ്ജാൽ ഒരു മനുഷ്യൻ തന്നെ ആണെന്നാണ് പ്രാമാണിക വീക്ഷണമായി തോന്നിയിട്ടുള്ളത്. ദജ്ജാൽ ഒരു ഭീമാകാരനായ മനുഷ്യനാണ് എന്നു ധരിക്കേണ്ടതില്ല, അവനൊരു ആവറേജ് മനുഷ്യൻ തന്നെ ആയിരിക്കും. അവന്റെ രൂപത്തെ കുറിച്ചു മുഹമ്മദ് നബി പറഞ്ഞത് ഇങ്ങനെയാണ്;
1) മുഹമ്മദ് നബി പറഞ്ഞു: "നിങ്ങൾ ദജ്ജാലിനെ തിരിച്ചറിയാതെ പോകുമോ എന്നു ഭയന്നു നിങ്ങളോടു അവനെ കുറിച്ചു ഞാൻ ധാരാളം പറഞ്ഞിട്ടുണ്ട്. ദജ്ജാൽ കുറിയവനാണ്, കാൽ പാദങ്ങൾ പരസ്പരം ഉള്ളിലേക്ക് തിരിഞ്ഞ വിധം നടക്കുന്നവനാണ്, ചുരുണ്ടു തിങ്ങിയ മുടിയുള്ളവനാണ്, ഒരു കണ്ണിനു കാഴ്ചയില്ലാത്ത ഒറ്റക്കണ്ണനാണ്, അതല്പം പുറത്തേക്ക് തള്ളിയിരിക്കും. നിങ്ങൾക്ക് അവനെ തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ അറിയുക, നിങ്ങളുടെ റബ്ബ് ഒറ്റക്കണ്ണൻ അല്ല" (അബുദാവൂദ്)
2) മുഹമ്മദ് നബി പറഞ്ഞു: "അല്ലാഹു നിയോഗിച്ച ഒരു പ്രവാചകനും തന്റെ സമൂഹത്തോട് ഒറ്റക്കണ്ണനും നുണയനുമായ ദജ്ജാലിനെ കുറിച്ചു താക്കീത് നൽകാതിരുന്നിട്ടില്ല. തീർച്ചയായും അവൻ ഒറ്റക്കണ്ണൻ ആണ്, നിങ്ങളുടെ റബ്ബ് ഒറ്റക്കണ്ണൻ അല്ല. അവന്റെ കണ്ണുകൾക്ക് ഇടയിൽ 'കാഫിർ' എന്നു എഴുതി വെക്കപ്പെട്ടിരിക്കും" (ബുഖാരി)
3) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാല്‍ ഒരു കണ്ണ് തുടച്ച് നീക്കപ്പെട്ട നിലയിലുള്ള ഒറ്റക്കണ്ണൻ ആണ്. അവന്റെ കണ്ണുകൾക്ക് ഇടയിൽ കാഫിര്‍ എന്ന് എഴുതിയിരിക്കും. എഴുതാൻ അറിയുന്നവരും അല്ലാത്തവരുമായ വിശ്വാസികള്‍ക്ക് എല്ലാം അത് വായിക്കാനാകും". (അഹ്‌മദ്)
ദജ്ജാലിനെ കുറിച്ചു പഠിപ്പിക്കുന്ന മുഹമ്മദ് നബിയുടെ വിശ്വാസ യോഗ്യമായ ചില ഹദീസുകളുടെ പരിഭാഷ ശ്രദ്ധിച്ചാലും.
4) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാല്‍ പുറപ്പെടുന്നതിന് മുമ്പ് മൂന്ന് വര്‍ഷങ്ങളുണ്ടാകും. അന്ന് ജനങ്ങള്‍ക്ക് കഠിനമായ ക്ഷാമം ബാധിക്കും. ഒന്നാമത്തെ വര്‍ഷം അല്ലാഹു ആകാശത്തോട് അതിലെ മഴയുടെ മൂന്നിലൊന്ന് തടയാന്‍ കല്പിക്കും. ഭൂമിയോട് അതിലെ സസ്യങ്ങളുടെ മൂന്നിലൊന്ന് തടയാനും കല്പിക്കും. രണ്ടാമത്തെ വര്‍ഷം ആകാശത്തോട് അതിലെ മഴയുടെ മൂന്നില്‍ രണ്ട് തടയാൻ കല്‍പിക്കും. ഭൂമിയോട് അതിലെ സസ്യങ്ങളിലെ മൂന്നില്‍ രണ്ട് തടയാനും കല്‍പിക്കും. മൂന്നാമത്തെ വര്‍ഷം മഴ മുഴുവനായും തടയാന്‍ കല്‍പിക്കും. അപ്പോള്‍ ഒരു തുളളി വെളളം പോലും ഇറ്റി വീഴുകയില്ല. ഭൂമിയോട് മുഴുവന്‍ സസ്യങ്ങളെയും തടയാനും കല്‍പിക്കും. അപ്പോള്‍ ഒരു സസ്യവും മുളക്കുകയില്ല. അങ്ങനെ കുളമ്പുളള ജീവികളെല്ലാം നശിക്കും, അല്ലാഹു ഉദ്ദേശിച്ചത് ഒഴികെ". അപ്പോള്‍ നബിയോട് അനുചരർ ചോദിച്ചു, ജനങ്ങള്‍ അക്കാലത്ത് എങ്ങിനെയാണ് ജീവിക്കുക..? മുഹമ്മദ് നബി പറഞ്ഞു: "തഹ്‌ലീല്‍, തക്‌ബീര്‍, തസ്‌ബീഹ്, തഹ്‌മീദ്, എന്നിവ അവർക്ക് ഭക്ഷണത്തിനു പകരമാവും". (ഇബ്‌നു മാജ)
5) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാല്‍ പുറപ്പെടുന്നത് കിഴക്കന്‍ ദേശത്ത് ഖുറാസാന്‍ എന്ന് സ്ഥലത്ത് നിന്നാണ്. കുറെ ജന വിഭാഗങ്ങള്‍ അവനെ പിന്‍പറ്റും, അവരുടെ മുഖങ്ങള്‍ പരന്ന പരിചകൾ പോലിരിക്കും".(ഹാകിം). ഖുറാസാൻ എന്നാൽ ഇന്ന് ഇറാൻ, അഫ്‌ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ രാഷ്ട്രങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന പ്രദേശമാണ്.
6) മുഹമ്മദ് നബി പറഞ്ഞു: "ഇസ്ഫഹാനിലെ ജൂതരിൽ നിന്ന് എഴുപതിനായിരം പേർ ദജ്ജാലിനെ അനുഗമിക്കും. അവര്‍ വസ്ത്രത്തിന് മേൽ പേർഷ്യൻ ഷോളുകൾ ധരിച്ചിരിക്കും"(മുസ്ലിം). ഇസ്ഫഹാൻ ഇന്നത്തെ ഇറാനിലെ ഒരു പട്ടണമാണ്.
7) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാൽ വരും. മദീനാ പ്രവേശം അവന് നിഷിദ്ധമാക്കപ്പെടും. അപ്പോഴവൻ മദീനക്കു സമീപം ഒരു ചതുപ്പ് പ്രദേശത്ത് ഇറങ്ങും. അപ്പോൾ ജനങ്ങളിൽ വെച്ച് ഉത്തമനായ ഒരാൾ ചെന്ന് അവനോട് പറയും, അല്ലാഹുവിന്റെ പ്രവാചകൻ ഞങ്ങളോട് ഒരു വർത്തമാനം പറഞ്ഞിട്ടുണ്ട്, അതെ ദജ്ജാൽ തന്നെയാണ് നീയെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അപ്പോൾ ദജ്ജാൽ അവിടെ ഉള്ളവരോട് ചോദിക്കും: ഈ മനുഷ്യനെ ഞാൻ വധിച്ച് വീണ്ടും ജീവിപ്പിച്ചാൽ ഞാൻ പറയുന്ന കാര്യത്തിൽ നിങ്ങൾ സംശയിക്കുമോ? ഇല്ലെന്നവർ മറുപടി പറയും. ദജ്ജാൽ ആ മനുഷ്യനെ കൊന്നു വീണ്ടും ജീവിപ്പിക്കും. അപ്പോൾ ആ പുനർജനിച്ച മനുഷ്യൻ പറയും: അല്ലാഹു സത്യം, നീ ദജ്ജാലാണെന്ന കാര്യം ഇന്നത്തെപ്പോലെ മറ്റൊരിക്കലും എനിക്ക് ബോധ്യമായിട്ടില്ല. അപ്പോൾ ദജ്ജാൽ പറയും: ഞാനവനെ കൊന്നു കളയട്ടെ?. പക്ഷെ അദ്ദേഹത്തെ കൊല്ലാൻ അവന് സാധിക്കുകയില്ല". (ബുഖാരി)
8) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാൽ ഇറാഖിനും സിറിയക്കും ഇടയിലുള്ള അൽഖല്ലയിൽ പ്രത്യക്ഷപ്പെടും. അവന്റെ ഇടതും വലതും അവന്റെ ആളുകൾ ഉണ്ടാവും. അല്ലാഹുവിന്റെ അടിമകളെ, അവനിൽ നിന്നു രക്ഷപ്പെട്ടു കൊള്ളുക, മുമ്പൊരു പ്രവാചകനും വിവരിച്ചു തരാത്ത വിധം അവനെ കുറിച്ചു ഞാൻ നിങ്ങൾക്ക് വിവരിച്ചു തരുന്നു, അവൻ നബിയാണ് എന്നു പറഞ്ഞു കൊണ്ടായിരിക്കും അവന്റെ വാദം തുടങ്ങുക, എന്നാൽ എനിക്ക് ശേഷം മറ്റൊരു നബിയില്ല, പിന്നീട് അവൻ പറയും അവൻ റബ്ബ് ആണെന്ന്, എന്നാൽ നിങ്ങളുടെ മരണ ശേഷമല്ലാതെ നിങ്ങൾ നിങ്ങളുടെ റബ്ബിനെ കാണില്ല, അവൻ ഒറ്റക്കണ്ണൻ ആയിരിക്കും, നിങ്ങളുടെ റബ്ബ് ഒറ്റക്കണ്ണൻ അല്ല. അവന്റെ കണ്ണുകൾക്ക് ഇടയിൽ കാഫിർ എന്നു എഴുതിയിരിക്കും, അക്ഷരാഭ്യാസം ഉള്ളവരും ഇല്ലാത്തവരുമായ എല്ലാ വിശ്വാസികൾക്കും അതു വായിക്കാം. ദജ്ജാലിന്‍റെ ഉപദ്രവത്തിൽ പെട്ടതാണ് അവന്റെ കൂടെ സ്വര്‍ഗ്ഗവും നരകവുമുണ്ടാകും എന്നത്. അവന്റെ നരകം സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗം നരകവുമായിരിക്കും. അവന്റെ നരകം കൊണ്ട് ആരെങ്കിലും പരീക്ഷിക്കപ്പെട്ടാല്‍ അവന്‍ അല്ലാഹുവിനോട് സഹായം തേടുകയും സൂറത്തുല്‍ കഹ്‌ഫിന്റെ ആദ്യ ഭാഗം ഓതുകയും ചെയ്യട്ടെ. അപ്പോള്‍ അവനത് തണുപ്പും ശാന്തിമായിരിക്കും. ഇബ്രാഹിം നബിയുടെ മേല്‍ അഗ്നി ആയത് പോലെ. അവന്റെ ഉപദ്രവത്തിൽ പെട്ടതാണ് ഒരു കാട്ടറബിയോട് അവന്‍ ചോദിക്കും, ഞാന്‍ നിന്റെ മാതാവിനെയും പിതാവിനെയും ജീവിപ്പിച്ചാൽ ഞാന്‍ നിന്റെ റബ്ബ് ആണെന്ന് നീ സാക്ഷ്യം വഹിക്കുമോ? അപ്പോള്‍ അവന്‍ പറയും, അതെ. അപ്പോള്‍ രണ്ട് പിശാചുക്കള്‍ അവന്റെ പിതാവിന്റെയും മാതാവിന്റെയും രൂപം പ്രാപിച്ചു വന്നു അവനോട് ഇപ്രകാരം പറയുകയും; മോനെ, നീ ഇവനെ പിന്‍പറ്റുക, ഇത് നിന്റെ റബ്ബ് ആണ്. ദജ്ജാലിന്റെ ഉപദ്രവത്തിൽ പെട്ടതാണ് അവൻ ഒരാളെ പിടിക്കുകയും അവനെ വധിക്കുകയും വാള് കൊണ്ട് പിളര്‍ത്തുകയും ചെയ്യും, എന്നിട്ട് പറയും, നോക്കൂ, ഞാന്‍ എന്റെ ദാസനെ പുനര്‍ ജീവിപ്പിക്കുന്നു, എന്നിട്ടും അവന്‍ ഞാനല്ലാതെ ഒരു റബ്ബ് ഉണ്ടെന്നു വാദിക്കുന്നു. പിന്നീട് അല്ലാഹു അവനെ പുനര്‍ ജീവിപ്പിക്കും. അപ്പോള്‍ ദജ്ജാല്‍ അവനോട് ചോദിക്കും; നിന്റെ റബ്ബ് ആരാണ് ? അപ്പോള്‍ അവന്‍ പറയും, എന്റെ റബ്ബ് അല്ലാഹുവാണ്, നീ അല്ലാഹുവിന്റെ ശത്രുവായ ദജ്ജാലാണ്" (ഇബ്നു മാജ)
9) മുഹമ്മദ് നബി പറഞ്ഞു: "ആരെങ്കിലും സുറത്തുല്‍ കഹ്‌ഫിലെ ആദ്യത്തെ പത്ത് വചനങ്ങള്‍ മനപാഠമാക്കിയാല്‍ അവന്‍ ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടും". (അബൂദാവൂദ്)
10) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാലിന്‍റെ ഉപദ്രവത്തില്‍ നിന്ന് പര്‍വ്വതങ്ങളിലേക്ക് ജനങ്ങള്‍ ഓടി രക്ഷപ്പെടും". (മുസ്ലിം)
11) മുഹമ്മദ് നബി പറഞ്ഞു: "മദീനയുടെ പ്രവേശന കവാടങ്ങളിൽ മലക്കുകൾ നിൽക്കും. പ്ളേഗോ ദജ്ജാലോ അതിൽ പ്രവേശിക്കുകയില്ല". (ബുഖാരി)
12) മുഹമ്മദ് നബി പറഞ്ഞു: "ലോകത്തു ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന് മദീനയ്ക്ക് ഏഴ് കവാടങ്ങൾ ഉണ്ടായിരിക്കും. ഓരോ കവാടത്തിലും ഈരണ്ട് മലക്കുകൾ കാവൽക്കാരായി ഉണ്ടായിരിക്കും". (ബുഖാരി)
13) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാൽ കാൽ വെക്കാത്ത ഒരു രാജ്യവും ഉണ്ടാവില്ല, മക്കയും മദീനയും ഒഴികെ. ആ രണ്ടു രാജ്യങ്ങളുടെയും സർവ്വ പ്രവേശന കവടങ്ങളിലും മലക്കുകൾ അണിയണിയായി കാവൽ നിൽക്കും. ശേഷം മദീന അതിന്റെ നിവാസികളോട് കൂടി മൂന്ന് പ്രാവശ്യം പ്രകമ്പനം കൊള്ളും. അതിലുള്ള സർവ്വ സത്യ നിഷേധികളേയും കപട വിശ്വാസികളേയും അല്ലാഹു അവിടുന്ന് പുറത്തു ചാടിക്കും". (ബുഖാരി)
14) മുഹമ്മദ് നബിയുടെ അനുചരന്മാർ അവിടുത്തോട് ചോദിച്ചു, ദജ്ജാൽ ഭൂമിയിൽ എത്രകാലം ഉണ്ടാകും..?, അവിടുന്നു പറഞ്ഞു; നാല്പതു ദിവസം, അതിലൊരു ദിവസം നിങ്ങളുടെ ഒരു വർഷം പോലെയും മറ്റൊരു ദിവസം നിങ്ങളുടെ ഒരു മാസം പോലെയും മറ്റൊരു ദിവസം നിങ്ങളുടെ ഒരു ആഴ്ച പോലെയും ദൈർഘ്യം ഉള്ളതായിരിക്കും. ബാക്കി ദിവസങ്ങൾ നിങ്ങളുടെ ദിവസം പോലെയുമിരിക്കും. അപ്പോൾ അനുചരന്മാർ ചോദിച്ചു, ഒരു വർഷം ദൈർഘ്യമുള്ള ദിവസവും ഞങ്ങൾ അഞ്ചുനേരം നമസ്കരിച്ചാൽ മതിയോ. നബി പറഞ്ഞു, പോര, നിങ്ങൾ കണക്കു കൂട്ടി നമസ്കരിക്കണം" (അബൂദാവൂദ്)
15) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാല്‍ എന്‍റെ സമുദായത്തിൽ നാല്‍പതു ദിവസം ഉണ്ടാകും. പിന്നെ അല്ലാഹു ഈസബ്നു മറിയമിനെ നിയോഗിക്കും. അദ്ദേഹം ഉര്‍വ ബിന്‍ മസ്ഊദിനെ പോലിരിക്കും. അദ്ദേഹം ദജ്ജാലിനെ പിന്തുടരുകയും കൊല്ലുകയും ചെയ്യും" (മുസ്ലിം)
16) മുഹമ്മദ് നബിയുടെ അനുചരന്മാർ അവിടുത്തോട് ചോദിച്ചു, അല്ലാഹുവിന്റെ ദൂതരെ, ദജ്ജാൽ വരുന്ന ദിവസം അറബികൾ എവിടെ ആയിരിക്കും?. അപ്പോൾ മുഹമ്മദ് നബി പറഞ്ഞു: "അന്നെ ദിവസം അറബികൾ വളരെ കുറവായിരിക്കും. ഉള്ളവർ ബൈത്തുൽ മുഖദ്ധസിൽ ആയിരിക്കും. അന്നവരുടെ നേതാവ് മഹാനായ ഒരു മനുഷ്യനായിരിക്കും. അദ്ദേഹം അവരെയും കൂട്ടി ഫജ്ർ നമസ്കരിക്കാൻ ഒരുങ്ങുമ്പോൾ മറിയമിന്റെ പുത്രൻ ഈസാ അവരിലേക്ക് ഇറങ്ങി വരും. അപ്പോൾ അവരുടെ തലവൻ ഈസാ ജനങ്ങൾക്ക് ഇമാം ആവാനായി പിന്നോട്ടു മാറി നിൽക്കും. അപ്പോൾ ഈസാ അദ്ദേഹത്തിന്റെ ഇരു ചുമലുകൾക്ക് ഇടയിൽ കൈവെച്ചു കൊണ്ടു പറയും, മുന്നിലേക്ക് കേറി നിൽക്കുക, നമസ്കാരത്തിന് നേതൃത്വം നൽകുക, ഇഖാമത് വിളിക്കപ്പെട്ടത് താങ്കൾക്ക് വേണ്ടിയാണ്. അങ്ങനെ അദ്ദേഹം മുന്നിൽ കേറി നിന്ന് നമസ്കാരം നയിക്കും. നമസ്കാരം കഴിഞ്ഞാൽ ഈസാ വാതിൽ തുറക്കാൻ കല്പിക്കും. വാതിൽ തുറക്കുമ്പോൾ അതിനു മുമ്പിൽ ദജ്ജാലും അവന്റെ കൂടെ 70000 ജൂതന്മാരും ഉണ്ടാകും. അവരെല്ലാം പച്ച കോട്ടുകൾ ധരിച്ചവരും അലങ്കരിച്ച വാളുകൾ കൈവശമുള്ളവരും ആയിരിക്കും. ഈസായെ കാണുമ്പോൾ ദജ്ജാൽ വെള്ളത്തിൽ ഉപ്പ് ഉരുകുന്നതു പോലെ ഉരുകാൻ തുടങ്ങും. അവൻ ഈസായിൽ നിന്നു ഓടി അകലാൻ ശ്രമിക്കുമ്പോൾ ഈസാ പറയും, എനിക്ക് നിന്നെ ഒരു പ്രഹരം ഏൽപ്പിക്കാൻ ഉണ്ട്, നിനക്ക് എന്നിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. അങ്ങനെ ഈസാ ദജ്ജാലിനെ ലുദ്ധിലെ കിഴക്കൻ വാതിലിനരികിൽ വെച്ചു പിടികൂടുകയും കൊല്ലുകയും ചെയ്യും" (ഇബ്നു മാജ)
17) മുഹമ്മദ് നബി പറഞ്ഞു: "ആദം നബി സൃഷ്ടിക്കപ്പെട്ടതു മുതല്‍ അന്ത്യദിനം വരെ ദജ്ജാലിനെക്കാള്‍ വലിയ ഒരു കുഴപ്പം ഉണ്ടായിട്ടില്ല".(മുസ്ലിം)
ഇനിയും ഹദീസുകൾ പരിഭാഷ ചെയ്യാനുണ്ട്, ദൈർഘ്യം കരുതി ചെയ്യുന്നില്ല. ഒരു ഏകദേശ ചിത്രം ലഭിച്ചിരിക്കുമല്ലോ.
അൻസാർ അലി നിലമ്പൂർ
ദജ്ജാൽ ഇലൂമിനാതി ആണ്, ആധുനിക ടെക്നൊളജിയാണ്, ബ്രിട്ടീഷ് സാമ്രാജ്യത്വം ആണ് ,അമേരിക്കയാണ് എന്നിങ്ങനെ കുറെ വീക്ഷണങ്ങളും ഹദീസുകളിൽ വിശ്വാസം ഇല്ലാത്തവർക്ക് ഇടയിലുണ്ട്. അന്ത്യ ദിനത്തിനു മുന്നോടിയായി മുപ്പതോളം നുണയന്മാരായ ദജ്ജാലുകൾ കടന്നു വരുമെന്നും അവരെല്ലാം താൻ അല്ലാഹുവിന്റെ റസൂലാണ് എന്നു വാദിക്കുമെന്നും മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട് (ബുഖാരി, മുസ്‌ലിം). എങ്കിലും അവസാനം കടന്നുവരുന്ന പെരും നുണയനായ ദജ്ജാലിനെയാണ് പൊതുവെ മുസ്ലീങ്ങൾ ദജ്ജാൽ എന്നു വിളിച്ചു പോരുന്നത്.
ദജ്ജാൽ ഒരു മനുഷ്യനാണോ അതോ പിശാച് ആണോ അതോ മറ്റു വല്ലതും ആണോന്നു മുസ്‌ലിം പണ്ഡിതർ ഹദീസുകളിൽ സൂക്ഷമ പരിശോധന നടത്തിയിട്ടുണ്ട്. മുഹമ്മദ് നബിയുടെ സമുദായത്തിന് ഒരു പരീക്ഷണം ആയിക്കൊണ്ടു അസാധാരണമായ കഴിവുകൾ നൽകപ്പെട്ട ദജ്ജാൽ ഒരു മനുഷ്യൻ തന്നെ ആണെന്നാണ് പ്രാമാണിക വീക്ഷണമായി തോന്നിയിട്ടുള്ളത്. ദജ്ജാൽ ഒരു ഭീമാകാരനായ മനുഷ്യനാണ് എന്നു ധരിക്കേണ്ടതില്ല, അവനൊരു ആവറേജ് മനുഷ്യൻ തന്നെ ആയിരിക്കും. അവന്റെ രൂപത്തെ കുറിച്ചു മുഹമ്മദ് നബി പറഞ്ഞത് ഇങ്ങനെയാണ്;
1) മുഹമ്മദ് നബി പറഞ്ഞു: "നിങ്ങൾ ദജ്ജാലിനെ തിരിച്ചറിയാതെ പോകുമോ എന്നു ഭയന്നു നിങ്ങളോടു അവനെ കുറിച്ചു ഞാൻ ധാരാളം പറഞ്ഞിട്ടുണ്ട്. ദജ്ജാൽ കുറിയവനാണ്, കാൽ പാദങ്ങൾ പരസ്പരം ഉള്ളിലേക്ക് തിരിഞ്ഞ വിധം നടക്കുന്നവനാണ്, ചുരുണ്ടു തിങ്ങിയ മുടിയുള്ളവനാണ്, ഒരു കണ്ണിനു കാഴ്ചയില്ലാത്ത ഒറ്റക്കണ്ണനാണ്, അതല്പം പുറത്തേക്ക് തള്ളിയിരിക്കും. നിങ്ങൾക്ക് അവനെ തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ അറിയുക, നിങ്ങളുടെ റബ്ബ് ഒറ്റക്കണ്ണൻ അല്ല" (അബുദാവൂദ്)
2) മുഹമ്മദ് നബി പറഞ്ഞു: "അല്ലാഹു നിയോഗിച്ച ഒരു പ്രവാചകനും തന്റെ സമൂഹത്തോട് ഒറ്റക്കണ്ണനും നുണയനുമായ ദജ്ജാലിനെ കുറിച്ചു താക്കീത് നൽകാതിരുന്നിട്ടില്ല. തീർച്ചയായും അവൻ ഒറ്റക്കണ്ണൻ ആണ്, നിങ്ങളുടെ റബ്ബ് ഒറ്റക്കണ്ണൻ അല്ല. അവന്റെ കണ്ണുകൾക്ക് ഇടയിൽ 'കാഫിർ' എന്നു എഴുതി വെക്കപ്പെട്ടിരിക്കും" (ബുഖാരി)
3) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാല്‍ ഒരു കണ്ണ് തുടച്ച് നീക്കപ്പെട്ട നിലയിലുള്ള ഒറ്റക്കണ്ണൻ ആണ്. അവന്റെ കണ്ണുകൾക്ക് ഇടയിൽ കാഫിര്‍ എന്ന് എഴുതിയിരിക്കും. എഴുതാൻ അറിയുന്നവരും അല്ലാത്തവരുമായ വിശ്വാസികള്‍ക്ക് എല്ലാം അത് വായിക്കാനാകും". (അഹ്‌മദ്)
ദജ്ജാലിനെ കുറിച്ചു പഠിപ്പിക്കുന്ന മുഹമ്മദ് നബിയുടെ വിശ്വാസ യോഗ്യമായ ചില ഹദീസുകളുടെ പരിഭാഷ ശ്രദ്ധിച്ചാലും.
4) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാല്‍ പുറപ്പെടുന്നതിന് മുമ്പ് മൂന്ന് വര്‍ഷങ്ങളുണ്ടാകും. അന്ന് ജനങ്ങള്‍ക്ക് കഠിനമായ ക്ഷാമം ബാധിക്കും. ഒന്നാമത്തെ വര്‍ഷം അല്ലാഹു ആകാശത്തോട് അതിലെ മഴയുടെ മൂന്നിലൊന്ന് തടയാന്‍ കല്പിക്കും. ഭൂമിയോട് അതിലെ സസ്യങ്ങളുടെ മൂന്നിലൊന്ന് തടയാനും കല്പിക്കും. രണ്ടാമത്തെ വര്‍ഷം ആകാശത്തോട് അതിലെ മഴയുടെ മൂന്നില്‍ രണ്ട് തടയാൻ കല്‍പിക്കും. ഭൂമിയോട് അതിലെ സസ്യങ്ങളിലെ മൂന്നില്‍ രണ്ട് തടയാനും കല്‍പിക്കും. മൂന്നാമത്തെ വര്‍ഷം മഴ മുഴുവനായും തടയാന്‍ കല്‍പിക്കും. അപ്പോള്‍ ഒരു തുളളി വെളളം പോലും ഇറ്റി വീഴുകയില്ല. ഭൂമിയോട് മുഴുവന്‍ സസ്യങ്ങളെയും തടയാനും കല്‍പിക്കും. അപ്പോള്‍ ഒരു സസ്യവും മുളക്കുകയില്ല. അങ്ങനെ കുളമ്പുളള ജീവികളെല്ലാം നശിക്കും, അല്ലാഹു ഉദ്ദേശിച്ചത് ഒഴികെ". അപ്പോള്‍ നബിയോട് അനുചരർ ചോദിച്ചു, ജനങ്ങള്‍ അക്കാലത്ത് എങ്ങിനെയാണ് ജീവിക്കുക..? മുഹമ്മദ് നബി പറഞ്ഞു: "തഹ്‌ലീല്‍, തക്‌ബീര്‍, തസ്‌ബീഹ്, തഹ്‌മീദ്, എന്നിവ അവർക്ക് ഭക്ഷണത്തിനു പകരമാവും". (ഇബ്‌നു മാജ)
5) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാല്‍ പുറപ്പെടുന്നത് കിഴക്കന്‍ ദേശത്ത് ഖുറാസാന്‍ എന്ന് സ്ഥലത്ത് നിന്നാണ്. കുറെ ജന വിഭാഗങ്ങള്‍ അവനെ പിന്‍പറ്റും, അവരുടെ മുഖങ്ങള്‍ പരന്ന പരിചകൾ പോലിരിക്കും".(ഹാകിം). ഖുറാസാൻ എന്നാൽ ഇന്ന് ഇറാൻ, അഫ്‌ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ രാഷ്ട്രങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന പ്രദേശമാണ്.
6) മുഹമ്മദ് നബി പറഞ്ഞു: "ഇസ്ഫഹാനിലെ ജൂതരിൽ നിന്ന് എഴുപതിനായിരം പേർ ദജ്ജാലിനെ അനുഗമിക്കും. അവര്‍ വസ്ത്രത്തിന് മേൽ പേർഷ്യൻ ഷോളുകൾ ധരിച്ചിരിക്കും"(മുസ്ലിം). ഇസ്ഫഹാൻ ഇന്നത്തെ ഇറാനിലെ ഒരു പട്ടണമാണ്.
7) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാൽ വരും. മദീനാ പ്രവേശം അവന് നിഷിദ്ധമാക്കപ്പെടും. അപ്പോഴവൻ മദീനക്കു സമീപം ഒരു ചതുപ്പ് പ്രദേശത്ത് ഇറങ്ങും. അപ്പോൾ ജനങ്ങളിൽ വെച്ച് ഉത്തമനായ ഒരാൾ ചെന്ന് അവനോട് പറയും, അല്ലാഹുവിന്റെ പ്രവാചകൻ ഞങ്ങളോട് ഒരു വർത്തമാനം പറഞ്ഞിട്ടുണ്ട്, അതെ ദജ്ജാൽ തന്നെയാണ് നീയെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അപ്പോൾ ദജ്ജാൽ അവിടെ ഉള്ളവരോട് ചോദിക്കും: ഈ മനുഷ്യനെ ഞാൻ വധിച്ച് വീണ്ടും ജീവിപ്പിച്ചാൽ ഞാൻ പറയുന്ന കാര്യത്തിൽ നിങ്ങൾ സംശയിക്കുമോ? ഇല്ലെന്നവർ മറുപടി പറയും. ദജ്ജാൽ ആ മനുഷ്യനെ കൊന്നു വീണ്ടും ജീവിപ്പിക്കും. അപ്പോൾ ആ പുനർജനിച്ച മനുഷ്യൻ പറയും: അല്ലാഹു സത്യം, നീ ദജ്ജാലാണെന്ന കാര്യം ഇന്നത്തെപ്പോലെ മറ്റൊരിക്കലും എനിക്ക് ബോധ്യമായിട്ടില്ല. അപ്പോൾ ദജ്ജാൽ പറയും: ഞാനവനെ കൊന്നു കളയട്ടെ?. പക്ഷെ അദ്ദേഹത്തെ കൊല്ലാൻ അവന് സാധിക്കുകയില്ല". (ബുഖാരി)
8) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാൽ ഇറാഖിനും സിറിയക്കും ഇടയിലുള്ള അൽഖല്ലയിൽ പ്രത്യക്ഷപ്പെടും. അവന്റെ ഇടതും വലതും അവന്റെ ആളുകൾ ഉണ്ടാവും. അല്ലാഹുവിന്റെ അടിമകളെ, അവനിൽ നിന്നു രക്ഷപ്പെട്ടു കൊള്ളുക, മുമ്പൊരു പ്രവാചകനും വിവരിച്ചു തരാത്ത വിധം അവനെ കുറിച്ചു ഞാൻ നിങ്ങൾക്ക് വിവരിച്ചു തരുന്നു, അവൻ നബിയാണ് എന്നു പറഞ്ഞു കൊണ്ടായിരിക്കും അവന്റെ വാദം തുടങ്ങുക, എന്നാൽ എനിക്ക് ശേഷം മറ്റൊരു നബിയില്ല, പിന്നീട് അവൻ പറയും അവൻ റബ്ബ് ആണെന്ന്, എന്നാൽ നിങ്ങളുടെ മരണ ശേഷമല്ലാതെ നിങ്ങൾ നിങ്ങളുടെ റബ്ബിനെ കാണില്ല, അവൻ ഒറ്റക്കണ്ണൻ ആയിരിക്കും, നിങ്ങളുടെ റബ്ബ് ഒറ്റക്കണ്ണൻ അല്ല. അവന്റെ കണ്ണുകൾക്ക് ഇടയിൽ കാഫിർ എന്നു എഴുതിയിരിക്കും, അക്ഷരാഭ്യാസം ഉള്ളവരും ഇല്ലാത്തവരുമായ എല്ലാ വിശ്വാസികൾക്കും അതു വായിക്കാം. ദജ്ജാലിന്‍റെ ഉപദ്രവത്തിൽ പെട്ടതാണ് അവന്റെ കൂടെ സ്വര്‍ഗ്ഗവും നരകവുമുണ്ടാകും എന്നത്. അവന്റെ നരകം സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗം നരകവുമായിരിക്കും. അവന്റെ നരകം കൊണ്ട് ആരെങ്കിലും പരീക്ഷിക്കപ്പെട്ടാല്‍ അവന്‍ അല്ലാഹുവിനോട് സഹായം തേടുകയും സൂറത്തുല്‍ കഹ്‌ഫിന്റെ ആദ്യ ഭാഗം ഓതുകയും ചെയ്യട്ടെ. അപ്പോള്‍ അവനത് തണുപ്പും ശാന്തിമായിരിക്കും. ഇബ്രാഹിം നബിയുടെ മേല്‍ അഗ്നി ആയത് പോലെ. അവന്റെ ഉപദ്രവത്തിൽ പെട്ടതാണ് ഒരു കാട്ടറബിയോട് അവന്‍ ചോദിക്കും, ഞാന്‍ നിന്റെ മാതാവിനെയും പിതാവിനെയും ജീവിപ്പിച്ചാൽ ഞാന്‍ നിന്റെ റബ്ബ് ആണെന്ന് നീ സാക്ഷ്യം വഹിക്കുമോ? അപ്പോള്‍ അവന്‍ പറയും, അതെ. അപ്പോള്‍ രണ്ട് പിശാചുക്കള്‍ അവന്റെ പിതാവിന്റെയും മാതാവിന്റെയും രൂപം പ്രാപിച്ചു വന്നു അവനോട് ഇപ്രകാരം പറയുകയും; മോനെ, നീ ഇവനെ പിന്‍പറ്റുക, ഇത് നിന്റെ റബ്ബ് ആണ്. ദജ്ജാലിന്റെ ഉപദ്രവത്തിൽ പെട്ടതാണ് അവൻ ഒരാളെ പിടിക്കുകയും അവനെ വധിക്കുകയും വാള് കൊണ്ട് പിളര്‍ത്തുകയും ചെയ്യും, എന്നിട്ട് പറയും, നോക്കൂ, ഞാന്‍ എന്റെ ദാസനെ പുനര്‍ ജീവിപ്പിക്കുന്നു, എന്നിട്ടും അവന്‍ ഞാനല്ലാതെ ഒരു റബ്ബ് ഉണ്ടെന്നു വാദിക്കുന്നു. പിന്നീട് അല്ലാഹു അവനെ പുനര്‍ ജീവിപ്പിക്കും. അപ്പോള്‍ ദജ്ജാല്‍ അവനോട് ചോദിക്കും; നിന്റെ റബ്ബ് ആരാണ് ? അപ്പോള്‍ അവന്‍ പറയും, എന്റെ റബ്ബ് അല്ലാഹുവാണ്, നീ അല്ലാഹുവിന്റെ ശത്രുവായ ദജ്ജാലാണ്" (ഇബ്നു മാജ)
9) മുഹമ്മദ് നബി പറഞ്ഞു: "ആരെങ്കിലും സുറത്തുല്‍ കഹ്‌ഫിലെ ആദ്യത്തെ പത്ത് വചനങ്ങള്‍ മനപാഠമാക്കിയാല്‍ അവന്‍ ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടും". (അബൂദാവൂദ്)
10) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാലിന്‍റെ ഉപദ്രവത്തില്‍ നിന്ന് പര്‍വ്വതങ്ങളിലേക്ക് ജനങ്ങള്‍ ഓടി രക്ഷപ്പെടും". (മുസ്ലിം)
11) മുഹമ്മദ് നബി പറഞ്ഞു: "മദീനയുടെ പ്രവേശന കവാടങ്ങളിൽ മലക്കുകൾ നിൽക്കും. പ്ളേഗോ ദജ്ജാലോ അതിൽ പ്രവേശിക്കുകയില്ല". (ബുഖാരി)
12) മുഹമ്മദ് നബി പറഞ്ഞു: "ലോകത്തു ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന് മദീനയ്ക്ക് ഏഴ് കവാടങ്ങൾ ഉണ്ടായിരിക്കും. ഓരോ കവാടത്തിലും ഈരണ്ട് മലക്കുകൾ കാവൽക്കാരായി ഉണ്ടായിരിക്കും". (ബുഖാരി)
13) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാൽ കാൽ വെക്കാത്ത ഒരു രാജ്യവും ഉണ്ടാവില്ല, മക്കയും മദീനയും ഒഴികെ. ആ രണ്ടു രാജ്യങ്ങളുടെയും സർവ്വ പ്രവേശന കവടങ്ങളിലും മലക്കുകൾ അണിയണിയായി കാവൽ നിൽക്കും. ശേഷം മദീന അതിന്റെ നിവാസികളോട് കൂടി മൂന്ന് പ്രാവശ്യം പ്രകമ്പനം കൊള്ളും. അതിലുള്ള സർവ്വ സത്യ നിഷേധികളേയും കപട വിശ്വാസികളേയും അല്ലാഹു അവിടുന്ന് പുറത്തു ചാടിക്കും". (ബുഖാരി)
14) മുഹമ്മദ് നബിയുടെ അനുചരന്മാർ അവിടുത്തോട് ചോദിച്ചു, ദജ്ജാൽ ഭൂമിയിൽ എത്രകാലം ഉണ്ടാകും..?, അവിടുന്നു പറഞ്ഞു; നാല്പതു ദിവസം, അതിലൊരു ദിവസം നിങ്ങളുടെ ഒരു വർഷം പോലെയും മറ്റൊരു ദിവസം നിങ്ങളുടെ ഒരു മാസം പോലെയും മറ്റൊരു ദിവസം നിങ്ങളുടെ ഒരു ആഴ്ച പോലെയും ദൈർഘ്യം ഉള്ളതായിരിക്കും. ബാക്കി ദിവസങ്ങൾ നിങ്ങളുടെ ദിവസം പോലെയുമിരിക്കും. അപ്പോൾ അനുചരന്മാർ ചോദിച്ചു, ഒരു വർഷം ദൈർഘ്യമുള്ള ദിവസവും ഞങ്ങൾ അഞ്ചുനേരം നമസ്കരിച്ചാൽ മതിയോ. നബി പറഞ്ഞു, പോര, നിങ്ങൾ കണക്കു കൂട്ടി നമസ്കരിക്കണം" (അബൂദാവൂദ്)
15) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാല്‍ എന്‍റെ സമുദായത്തിൽ നാല്‍പതു ദിവസം ഉണ്ടാകും. പിന്നെ അല്ലാഹു ഈസബ്നു മറിയമിനെ നിയോഗിക്കും. അദ്ദേഹം ഉര്‍വ ബിന്‍ മസ്ഊദിനെ പോലിരിക്കും. അദ്ദേഹം ദജ്ജാലിനെ പിന്തുടരുകയും കൊല്ലുകയും ചെയ്യും" (മുസ്ലിം)
16) മുഹമ്മദ് നബിയുടെ അനുചരന്മാർ അവിടുത്തോട് ചോദിച്ചു, അല്ലാഹുവിന്റെ ദൂതരെ, ദജ്ജാൽ വരുന്ന ദിവസം അറബികൾ എവിടെ ആയിരിക്കും?. അപ്പോൾ മുഹമ്മദ് നബി പറഞ്ഞു: "അന്നെ ദിവസം അറബികൾ വളരെ കുറവായിരിക്കും. ഉള്ളവർ ബൈത്തുൽ മുഖദ്ധസിൽ ആയിരിക്കും. അന്നവരുടെ നേതാവ് മഹാനായ ഒരു മനുഷ്യനായിരിക്കും. അദ്ദേഹം അവരെയും കൂട്ടി ഫജ്ർ നമസ്കരിക്കാൻ ഒരുങ്ങുമ്പോൾ മറിയമിന്റെ പുത്രൻ ഈസാ അവരിലേക്ക് ഇറങ്ങി വരും. അപ്പോൾ അവരുടെ തലവൻ ഈസാ ജനങ്ങൾക്ക് ഇമാം ആവാനായി പിന്നോട്ടു മാറി നിൽക്കും. അപ്പോൾ ഈസാ അദ്ദേഹത്തിന്റെ ഇരു ചുമലുകൾക്ക് ഇടയിൽ കൈവെച്ചു കൊണ്ടു പറയും, മുന്നിലേക്ക് കേറി നിൽക്കുക, നമസ്കാരത്തിന് നേതൃത്വം നൽകുക, ഇഖാമത് വിളിക്കപ്പെട്ടത് താങ്കൾക്ക് വേണ്ടിയാണ്. അങ്ങനെ അദ്ദേഹം മുന്നിൽ കേറി നിന്ന് നമസ്കാരം നയിക്കും. നമസ്കാരം കഴിഞ്ഞാൽ ഈസാ വാതിൽ തുറക്കാൻ കല്പിക്കും. വാതിൽ തുറക്കുമ്പോൾ അതിനു മുമ്പിൽ ദജ്ജാലും അവന്റെ കൂടെ 70000 ജൂതന്മാരും ഉണ്ടാകും. അവരെല്ലാം പച്ച കോട്ടുകൾ ധരിച്ചവരും അലങ്കരിച്ച വാളുകൾ കൈവശമുള്ളവരും ആയിരിക്കും. ഈസായെ കാണുമ്പോൾ ദജ്ജാൽ വെള്ളത്തിൽ ഉപ്പ് ഉരുകുന്നതു പോലെ ഉരുകാൻ തുടങ്ങും. അവൻ ഈസായിൽ നിന്നു ഓടി അകലാൻ ശ്രമിക്കുമ്പോൾ ഈസാ പറയും, എനിക്ക് നിന്നെ ഒരു പ്രഹരം ഏൽപ്പിക്കാൻ ഉണ്ട്, നിനക്ക് എന്നിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. അങ്ങനെ ഈസാ ദജ്ജാലിനെ ലുദ്ധിലെ കിഴക്കൻ വാതിലിനരികിൽ വെച്ചു പിടികൂടുകയും കൊല്ലുകയും ചെയ്യും" (ഇബ്നു മാജ)
17) മുഹമ്മദ് നബി പറഞ്ഞു: "ആദം നബി സൃഷ്ടിക്കപ്പെട്ടതു മുതല്‍ അന്ത്യദിനം വരെ ദജ്ജാലിനെക്കാള്‍ വലിയ ഒരു കുഴപ്പം ഉണ്ടായിട്ടില്ല".(മുസ്ലിം)
ഇനിയും ഹദീസുകൾ പരിഭാഷ ചെയ്യാനുണ്ട്, ദൈർഘ്യം കരുതി ചെയ്യുന്നില്ല. ഒരു ഏകദേശ ചിത്രം ലഭിച്ചിരിക്കുമല്ലോ.
അൻസാർ അലി നിലമ്പൂർ
No comments:
Post a Comment
Note: only a member of this blog may post a comment.