15 August 2018

ധാർമ്മികതയുടെ ഇസ്‌ലാമിക വീക്ഷണം

ധാർമ്മികതയെ (MORALITY) കുറിച്ചു പണ്ട് മുതലെ പ്രവാചകന്മാരും വേദ ഗ്രന്ഥങ്ങളും മനുഷ്യരെ പഠിപ്പിച്ചു പോന്നതാണ്. കാലങ്ങളായി ഫിലോസഫിയിലും ധാർമ്മികതയെ കുറിച്ചുള്ള ധാരാളം ചിന്തകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാവുന്നു. മത വിശ്വാസികൾ ദൈവത്തിൽ നിന്ന് പ്രവാചകർക്ക് ലഭിച്ച ദിവ്യ വെളി പാടുകൾ ആണ് ധാർമ്മികത യുടെ പ്രധാന ആധാരമായി കാണുന്നത്. ഫിലോസഫർമാർ മനുഷ്യ യുക്തിക്കാണ് ധാർമ്മികത നിർണ്ണയി ക്കുന്നതിൽ പ്രധാന പങ്കെന്ന് കരുതുന്നു. പ്രവാചകന്മാർ പഠിപ്പിക്കാത്ത വല്ല ധാർമ്മികതയും പുതുതായി ഫിലോസഫിയിൽ ഉണ്ടായിട്ടുണ്ട് എന്നു തോന്നിയിട്ടില്ല. 

പലവിധ ഇസങ്ങൾ ധാർമ്മികതയെ കുറിച്ച് ഫിലോസഫിയിൽ ഉണ്ട്. യൂട്ടിലിറ്റേ റിയനിസം, റിലേറ്റിവിസം, ഡിഓന്റോളജി... എന്നിവ യൊക്കെ അവയിൽ പ്രസിദ്ധമാണ്. ധാർമ്മികത പ്രതി പാദിക്കുന്ന ഫിലോസഫി യുടെ ശാഖയാണ് എത്തിക്സ്. വിവിധ ഇസങ്ങൾ ധാർമ്മികതക്ക് നൽകുന്ന വിവരണ ങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിലും സമൂഹത്തിന്റെ നിലനിൽപ്പിൽ അപാര സ്വാധീനമുള്ള ധാർമ്മികതയെ അടച്ചു നിഷേധിച്ച ഫിലോസഫർമാർ അത്യപൂർവമാണ്. വിവിധ മതങ്ങൾക്കും മത രഹിതർക്കും ധാർമ്മികതയെ കുറിച്ചു പ്രത്യേക കാഴ്ചപ്പാടുകൾ ഉണ്ട്. മതങ്ങളും ഇസങ്ങളും പൊതുവായി കുറെ കാര്യങ്ങൾ ധാർമ്മികമായി കാണുന്നുമുണ്ട്. ഇവിടെ എന്റെ വായനയിൽ നിന്നും മനസ്സിലായ, ധാർമ്മികതയെ കുറിച്ചു ഇസ്‌ലാം പറയുന്ന കാര്യങ്ങളിൽ ചിലത് ചുരുക്കി വിവരിക്കുന്നു. 

1) ധാർമ്മികതക്ക് ഇസ്‌ലാമിൽ ഒരൊറ്റ സംജ്ഞാ നാമം ഇല്ല. ഈമാൻ, തഖ്‌വ, ഇഹ്‌സാൻ, മഅറൂഫ്, ബിറ്, ഹുസ്നുൽ ഖുൽഖ്, അമൽ സ്വാലിഹ് എന്നൊക്കെ പല പേരുകളിൽ അതു അറിയപ്പെടുന്നു. ഇതെല്ലാം ഒരുമിച്ചു കൂടുന്നതാണ് ഇസ്‌ലാമിലെ ധാർമ്മികത. കുഫ്ർ, ളുൽമ്, ഫിസ്ഖ്, ഫുജൂർ, ഇസ്‌മ്, സയ്യിഅ, ദൻ ബ്, മഅസിയ്യ, ഖത്തീഅ, ഫാഹിഷ എന്നീ പേരുകളാൽ അധാർമ്മി കതയും അറിയപ്പെടുന്നു. 

2) മനുഷ്യൻ ജന്മനാ പാപിയാണ് എന്ന സിദ്ധാന്തം ശരിയല്ല, മനുഷ്യൻ ജന്മനാ ധാർമ്മികനാണ് എന്നാണ് ഇസ്‌ലാം പറയുന്നത്. ഏതൊരു മനുഷ്യ കുഞ്ഞും ജനിക്കുന്നത് ദൈവ വിശ്വാസവും ധാർമ്മികതയും ഉള്ള ശുദ്ധ പ്രകൃതിയും കൊണ്ടാണ്, പിന്നീട് കാല ക്രമേണ അവൻ അധർമ്മം പഠിച്ചെടുക്കുന്നു എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത് (94:4, 5- 30:30)

3) മനുഷ്യന് സ്വന്തമായി നന്മയും തിന്മയും തിരിച്ചറിയാനുള്ള ശേഷി തീരെയില്ല, അക്കാര്യത്തിൽ അവൻ നന്മ തിന്മകൾ ഒട്ടും തിരിച്ചറിയാൻ കഴിയാത്ത മൃഗങ്ങളെ പോലെയാണ് എന്നു ഇസ്‌ലാം പറയുന്നില്ല. മറിച്ചു, യുക്തി പ്രയോഗം നടത്തി നന്മ തിന്മകൾ വിവേചിച്ചു അറിയാൻ ശ്രമിക്കാത്തവർ മൃഗങ്ങളാണ് എന്നാണ് വിശുദ്ധ ഖുർആൻ പറഞ്ഞതു (7:179, 25:44). അതെ സമയം എല്ലാ നന്മ തിന്മകളും മനുഷ്യന് യുക്തി പ്രയോഗം നടത്തി കണ്ടു പിടിക്കാൻ കഴിയില്ല എന്നും ഇസ്‌ലാം പറയുന്നു. ഇവിടെയാണ്  ഇസ്‌ലാമിൽ പ്രവാചക രുടെയും വേദ ഗ്രന്ഥ ങ്ങളുടെയും പ്രസക്തി ഉള്ളത്. 

4) മനുഷ്യൻ യുക്തി പ്രയോഗിച്ചു കൊണ്ട് കണ്ടെത്തുന്ന ധാർമ്മിക കാഴ്ച പ്പാടുകൾ ദിവ്യ വെളി പാടുമായി ഒത്തു നോക്കി വേണം അന്തിമ തീർപ്പിൽ എത്താൻ, അല്ലെങ്കിൽ അബദ്ധം പിണയും എന്നു ഇസ്‌ലാം പറയുന്നു. ദിവ്യ വെളിപാടും മനുഷ്യ യുക്തിയും സുന്ദരമായി യോജിപ്പിക്കൽ ആണ് ഇക്കാര്യത്തിൽ ഇസ്‌ലാമിന്റെ രീതി. 

5) ദിവ്യ വെളിപാടിൽ വ്യക്തമായി പറയാത്ത പുതിയ ധാർമ്മിക പ്രശ്നങ്ങൾ ദിവ്യ വെളിപാടിൽ വ്യക്തമായി പറഞ്ഞ കാര്യങ്ങളുമായി സാമ്യത പുലർത്തുന്നുണ്ടോ എന്നു പരിശോധിച്ചു അവയുടെ ധാർമ്മികത കണ്ടെത്താൻ ഇസ്‌ലാമിന് പ്രത്യേക സംവിധാനം ഉണ്ട്. ഇതു എക്കാലത്തും ഇസ്‌ലാമിന്റെ ധാർമ്മിക പ്രസക്തി നില നിർത്തുന്നു. അതിനാൽ ധാർമ്മിക പ്രതിസന്ധി എന്ന പ്രശ്നം ഇസ്‌ലാമിൽ ഇല്ല.

6) ധാർമ്മികതയുടെ അടിസ്ഥാനം ജനത്തിന്റെ ഭൂരിപക്ഷമല്ല എന്നു വിശുദ്ധ ഖുർആൻ പറയുന്നു (5:100, 6:116). ഭൂരിപക്ഷം ധർമ്മമായി കാണുന്നത് അങ്ങനെ ആകണം എന്നില്ല എന്നു സാരം. ധാർമ്മികത നിർണ്ണയി ക്കുന്നതിൽ ജനാധി പത്യത്തിന് ഇസ്‌ലാമിൽ റോളില്ല എന്നർത്ഥം. എന്നാൽ മനുഷ്യരുടെ പൊതു ബോധത്തിന് റോൾ ഉണ്ടുതാനും. എന്റെ ജനത അധർമ്മത്തിന്റെ കാര്യത്തിൽ ഏകാഭി പ്രായക്കാർ ആയിരിക്കില്ല എന്നു മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട് (തിർമിദി 2167)

7) മുസ്ലീങ്ങൾ അല്ലാത്ത മറ്റു മതക്കാർക്കും നിർമതർക്കും ധാർമ്മികത തീരെ ഉണ്ടാവില്ല എന്ന വാദമൊന്നും ഇസ്‌ലാമിനില്ല. ധാർമ്മി കതയുടെ മൊത്തം കുത്തക ഇസ്ലാം അവകാശ പ്പെടുന്നുമില്ല. എല്ലാ മനുഷ്യ ആത്മാവിനും അതിന്റെതായ ധാർമ്മിക തയും അധാർമ്മികതയും ഉണ്ട്  എന്നു വിശുദ്ധ ഖുർആൻ പറയുന്നു (91: 7,8) 

8) മനുഷ്യനിൽ ധാർമ്മിക ബോധം കുറയുകയും കൂടുകയും ഇല്ലാതാ വുകയും ഉണ്ടാവുകയും ചെയ്യുന്ന മാനസിക ഗുണമാണ് എന്നു വിശുദ്ധ ഖുർആൻ പറയുന്നു. (47:17)

9) മുൻകാല സമൂഹങ്ങളിൽ ധാർമ്മിക ബോധം കുറഞ്ഞു അധാർമ്മികത വർധിച്ചപ്പോഴെല്ലാം അവരിലേക്ക് ധാർമ്മിക തയുടെ പ്രചാരകരായി അല്ലാഹുവിനാൽ  പ്രവാചകന്മാർ നിയോഗിത രായിട്ടുണ്ട് എന്നു വിശുദ്ധ ഖുർആൻ പറയുന്നു.

10) പ്രവാചകന്മാർ ഉന്നത ധാർമ്മിക നിലവാരം പുലർത്തി യിരുന്നവരും മാതൃകാ പുരുഷന്മാരും പരിശുദ്ധരും ആയിരുന്നെന്ന് ഇസ്‌ലാം പറയുന്നു. ധാർമ്മികത യുടെ പൂർണ്ണത നമുക്ക് അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയിൽ കാണാം എന്നു ഇസ്‌ലാം പറയുന്നു. 

11) പ്രവാചകന്മാരെ ധിക്കരിച്ചു ധാർമ്മിക അധഃപതനം സംഭവിച്ച  മുൻകാല സമൂഹങ്ങളെ അല്ലാഹു ഒന്നടങ്കം ശിക്ഷിച്ചതായും നശിപ്പി ച്ചതായും വിശുദ്ധ ഖുർആൻ പറയുന്നു. 

12) സമൂഹത്തിന്റെ ധാർമ്മികത സംരക്ഷി ക്കപ്പെടാൻ നിയമവും കോടതിയും ശിക്ഷയും അത്യാ വശ്യമാണ് എന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. കൂടെ നല്ല ഉപദേശങ്ങളിൽ കൂടി അധർമ്മികളുടെ മാനസിക സംസ്കരണ ത്തിനും അതു ഊന്നൽ നൽകുന്നു. ധാർമ്മികത മുറുകെ പിടിക്കാനും അധാർമ്മികത വെടിയാനും വിശുദ്ധ ഖുർആനിൽ അല്ലാഹു വിവിധ രൂപത്തിൽ പ്രേരി പ്പിക്കുന്നു. അവന്റെ അനുഗ്രഹങ്ങളോട് ആഗ്രഹം ഉണ്ടാക്കലും അവന്റെ ശിക്ഷകളെ കുറിച്ചു ഭയപ്പെടുത്തുകയും ചെയ്യുന്നു.

13) സമൂഹത്തിൽ ധാർമ്മികത പ്രചരി പ്പിക്കൽ അഥവാ നന്മ പ്രചരിപ്പിക്കലും തിന്മ വിരോധിക്കലും ഇസ്‌ലാം ഓരോ മനുഷ്യന്റെയും അടിസ്ഥാന ബാധ്യതയായി കല്പിച്ചിട്ടുണ്ട്. അവർ പരസ്പരം അതു ചെയ്യണം എന്നാണ് ഇസ്‌ലാം പറയുന്നത്. 

14) ഒരു അധർമ്മം കണ്ടാൽ അതു കൈകൊണ്ടു തടയാൻ പറ്റുമെങ്കിൽ തടയണമെന്നും അതിനു കഴിയി ല്ലെങ്കിൽ അതിനെതിരെ ഉപദേശി ക്കണം എന്നും അതിനും കഴിയി ല്ലെങ്കിൽ അതിനെ മനസു കൊണ്ട് വെറുക്കണം എന്നും മുഹമ്മദ് നബി പറയുന്നു (മുസ്‌ലിം 49)

15) ഒരാൾ ഒരു നന്മ പ്രചരിപ്പിച്ചാൽ അതു പിൻപറ്റുന്ന ആളുകളുടെ മുഴുവൻ കർമ്മങ്ങളിൽ നിന്നും അയാൾക്ക് ഒരു  ഓഹരി പ്രതിഫലം അല്ലാഹുവിൽ നിന്നു കിട്ടുമെന്ന് മുഹമ്മദ് നബി പറയുന്നു. ഇതുപോലെ തന്നെയാണ് തിന്മയും. അതു ചെയ്ത എല്ലാവരുടെയും കർമ്മങ്ങളിൽ നിന്ന് ശിക്ഷയുടെ ഒരു ഓഹരി അതു പ്രചരി പ്പിച്ചവന് കിട്ടുമെന്നും നബി പറയുന്നു.(മുസ്‌ലിം 2674)

16) ഒരു നന്മ പ്രകൃതം കൊണ്ടു തന്നെ നന്മ ആയതു കൊണ്ടാണോ ദൈവം അത് നന്മയായി കല്പിച്ചത് അതോ ദൈവം കല്പിച്ചത് കൊണ്ടാണോ അതു നന്മ ആവുന്നത് എന്ന പ്രസിദ്ധ എത്തിക്കൽ പ്രോബ്ലം മുസ്ലീങ്ങളെ വല്ലാണ്ട് അലട്ടാറില്ല. ദൈവം പ്രകൃതത്തിൽ തന്നെ നല്ലവൻ ആണെന്നും അവൻ നല്ലതായി കണ്ട കാര്യങ്ങളാണ് അവൻ നന്മയായി കല്പിച്ചത് എന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു. 

17) പൊതുവെ മനുഷ്യ സമൂഹം ധർമ്മമായി കാണുന്നതിനെ ഇസ്‌ലാമും ധർമ്മമായി കാണുന്നു. മറ്റുള്ളവർ തന്നോട് എങ്ങനെ പെരുമാറണം എന്നു താൻ ആഗ്രഹി ക്കുന്നുവോ അതു പോലെ അവരോടും പെരുമാറണം എന്ന തത്വം ധാർമ്മികതയുടെ സ്വർണ്ണ നിയമം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഈ തത്വം പല മതങ്ങളിലും പല രൂപത്തിൽ കാണാം. ഉദാഹരണം, ക്രിസ്തു മതത്തിൽ ഇതു നിന്നെ നീ സ്നേഹി ക്കുന്ന പോലെ നിന്റെ അയൽക്കാര നെയും സ്നേഹിക്കണം എന്നാണ്. ഇസ്‌ലാം മതത്തിൽ നിനക്ക് ഇഷ്ടപ്പെടുന്നത് നിന്റെ സഹോദരനും ഇഷ്ടപ്പെടണം എന്നു പല രൂപത്തിൽ മുഹമ്മദ് നബി ആവർത്തിച്ചു പറഞ്ഞി രിക്കുന്നു (ബുഖാരി 13)

18) ചെയ്യുന്നവന് മാനസിക അസ്വസ്ഥത ഉണ്ടാക്കലും ചെയ്യുന്നത് ജനങ്ങൾക്ക് ഇടയിൽ പരസ്യ പ്പെടുന്നത് അവൻ വെറുക്കുകയും ചെയ്യൽ പാപത്തിന്റെ പ്രത്യേകതയായി മുഹമ്മദ് നബി പറയുന്നു. മനസ്സിന് സമാധാനം ഉണ്ടാക്കൽ പുണ്യത്തിന്റെ പ്രത്യേകത യായും അവിടുന്നു പറയുന്നു. (മുസ്‌ലിം 2553, അഹ്മദ് 17545)

19) യഥാർത്ഥ ത്തിൽ ലോകത്തു ധർമ്മ മായി എന്തുണ്ടോ അതെല്ലാം മനുഷ്യ നോട് വിശുദ്ധ ഖുർആൻ കൽപ്പിക്കുന്നു (6:160). സകല അധർമ്മങ്ങളും അത് മനുഷ്യന് വിലക്കുന്നു (7:33)

20) ഇസ്‌ലാമിൽ എല്ലാ ധാർമ്മിക ഗുണ ങ്ങൾക്കും ഒരേ പ്രാധാന്യം അല്ല ഉള്ളത്. ഏറ്റവും ഉയർന്ന ധാർമ്മിക ഗുണം ദൈവ ത്തിൽ, അല്ലാഹുവിൽ വിശ്വസി ക്കലാണ്. ഏറ്റവും താഴ്ന്നത്‌ ജനം സഞ്ചരിക്കുന്ന വഴിയിൽ നിന്നു തടസങ്ങൾ നീക്കലാണ്. ഇതിനിടയിൽ എഴുപത്തി ചില്ലാനം ധാർമ്മിക ഗുണങ്ങൾ ഉണ്ടെന്ന് മുഹമ്മദ് നബി പറയുന്നു (മുസ്‌ലിം 35)

21) കേവലം ബാഹ്യ പ്രകടനങ്ങൾക്ക് പകരം ഏതു കർമ്മങ്ങൾക്കും പിന്നിലുള്ള ഉദ്ദേശ്യവും മനസ്സിലെ ധാർമ്മികത യുമാണ്  അല്ലാഹുവിന്റെ അടുക്കൽ പരിഗണിക്ക പ്പെടുക എന്നു ഇസ്‌ലാം പഠിപ്പിക്കുന്നു. അല്ലാഹു കർമ്മങ്ങളുടെ പിന്നിലുള്ള മനസിലേക്ക് ആണ് നോക്കുക എന്ന് മുഹമ്മദ് നബി പറയുന്നു (മുസ്‌ലിം 6708)

22) ഉദ്ദേശ്യം നന്നായാൽ മാത്രം ഇസ്‌ലാ മിൽ ഒരു കർമ്മം ധർമ്മമാകണം എന്നില്ല. അതിന്റെ മറ്റു ഫലങ്ങളും പരിഗണിക്കണം. ഉദ്ദേശ്യം മോശം ആയാൽ നല്ലതെന്ന് കരുതപ്പെടുന്ന കർമ്മവും ഇസ്‌ലാമിൽ അധർമ്മം ആകും. 

23) പൊതുവെ തിന്മയായി കരുത പ്പെടുന്ന ചില കർമ്മങ്ങൾ അതിന്റെ സൽഫലങ്ങൾ പരിഗണിച്ചു നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്നത് ഇസ്‌ലാം പരിഗണിക്കുന്നു. ഉദാഹരണം, കൊല ചെയ്യൽ പൊതുവെ തിന്മയായി സമൂഹം കാണുന്നു. എന്നാൽ സമൂഹ ത്തിനു മൊത്തം ഭയങ്കര ഭീഷണിയായ ഒരുത്തന് വിചാരണ ചെയ്തു വധ ശിക്ഷ നൽകുന്നതിനെ സമൂഹം തിന്മ യായി കാണുന്നുമില്ല. ഇവിടെ നല്ല ഉദ്ദേശ്യവും ആപേക്ഷിക ഫലവും പരിഗ ണിക്കുന്നു. കളവ് പറയൽ അധർമ്മം ആയി സമൂഹം കാണുന്നു എങ്കിലും ഒരു നിരപരാധിയെ രക്ഷിക്കാൻ മറ്റാർക്കും ഉപദ്രവം ഇല്ലാത്ത കളവ് പറച്ചിലും ഇതു പോലാണ്. 

24) ഒരാൾ ഒരു നന്മ ചെയ്യാൻ ഉദ്ദേശി ച്ചിട്ടു അതു ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അയാൾക്ക് അതു ചെയ്ത പോലുള്ള പ്രതിഫലം അല്ലാഹു നൽകുമെന്നും യഥാർത്ഥ ത്തിൽ അയാൾ അതു ചെയ്താൽ പത്തു മുതൽ എഴുന്നൂറിൽ അധികം മടങ്ങു പ്രതിഫലം നൽകു മെന്നും മുഹമ്മദ് നബി പറയുന്നു (മുസ്‌ലിം 218). നന്മ ചെയ്യാനുള്ള ഉദ്ദേശ്യവും ഇസ്‌ലാമിൽ ഒരു നന്മയാണ് എന്നർത്ഥം. എന്നാൽ തിന്മ ചെയ്യാൻ ഉദ്ദേശിച്ചതു കൊണ്ടു മാത്രം ആർക്കും ശിക്ഷയില്ല. തിന്മ ചെയ്യാൻ ഉദ്ദേശിച്ചിട്ടു ചെയ്താൽ അതിനു ശിക്ഷ ഇരട്ടിക്കില്ല എന്നും മുഹമ്മദ് നബി പറയുന്നു. 

25) ധാർമ്മികതയുടെ അടിസ്ഥാന ത്തിലാണ് അല്ലാഹുവിങ്കൽ ഓരോ മനുഷ്യനുമുള്ള സ്ഥാനവും പദവിയും നിർണ്ണയി ക്കപ്പെടുക എന്നു വിശുദ്ധ ഖുർആൻ പറയുന്നു (49:13). കുടുംബ മഹിമ, തറവാട് മഹിമ, വംശമഹിമ, ഗോത്രമഹിമ, വർണ്ണ മഹിമ, ദേശ മഹിമ... ഇതൊന്നുമല്ല അല്ലാഹുവിങ്കൽ പരിഗണിക്കുക, മറിച്ചു ഓരോരുത്തരും പുലർത്തുന്ന ധാർമ്മിക ബോധത്തിന്റെ അളവാണ്. 

26) ഓരോ മനുഷ്യന്റെയും പാപ പുണ്യങ്ങൾ അല്ലാഹു കൃത്യമായി ഏടുകളിൽ രേഖപ്പെടുത്തുന്നു എന്നും പരലോക നാളിൽ അവന്റെ നന്മ തിന്മകൾ അല്ലാഹു തൂക്കി കണക്കാക്കി മനുഷ്യനെ ബോധ്യപ്പെടുത്തിയ ശേഷം ഒരു അനീതിയും കാണിക്കാതെ അതിന് ശിക്ഷയും പ്രതിഫലവും നൽകുമെന്നും ഇസ്‌ലാം പറയുന്നു. മനുഷ്യന്റെ സൃഷ്ടാവും സംരക്ഷകനും അനുഗ്രഹ ദാതാവും ആയ അല്ലാഹുവിനു ഇതിനുള്ള അധികാരം ഉണ്ടെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമാണ്. 

27) ധാർമ്മികത പാലിച്ചവന് പരലോക നാളിൽ മാത്രമല്ല ഇഹലോക ജീവിത ത്തിലും മരണാനന്തര ജീവിതത്തിലും അല്ലാഹുവിൽ നിന്നു അനുഗ്രഹങ്ങൾ ലഭിക്കും, ധാർമ്മികത വെടിഞ്ഞവന് ഇവിടങ്ങളിൽ ശിക്ഷകളും ലഭിക്കും എന്നും ഇസ്‌ലാം പറയുന്നു. 

28) ദേഹേച്ഛയും പിശാചും മനുഷ്യനെ ധാർമ്മികത വെടിയാൻ പ്രേരിപ്പിക്കുന്നു, മനുഷ്യന്റെ യുക്തിയും ധാർമ്മിക ബോധവും മാലാഖമാരും അവനെ ധാർമ്മി കതക്കും പ്രേരിപ്പിക്കുന്നു എന്നു ഇസ്‌ലാം പറയുന്നു. 

29) ദൃഢമായ ഇസ്‌ലാമിക വിശ്വാസവും ആഴത്തിലുള്ള വിജ്ഞാനവും ആത്മാർ ത്ഥമായ സൽ കർമ്മങ്ങളും ഒത്തു ചേർന്നാൽ മനുഷ്യ മനസ്സിൽ ധാർമ്മിക ബോധം ഉണ്ടാകുമെന്നു ഇസ്‌ലാം പഠിപ്പിക്കുന്നു. 

30) നമസ്കാരം, നോമ്പു പോലുള്ള ഇസ്‌ലാമിലെ ആരാധനകൾ കൊണ്ടുള്ള പല ലക്ഷ്യങ്ങളിൽ ഒന്ന് മനുഷ്യന് ധാർമ്മിക ബോധം ഉണ്ടാകലാണ് എന്നു വിശുദ്ധ ഖുർആൻ പറയുന്നു (2:183, 29:45)

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.