9 November 2017

ഇസ്‌ലാമിലെ സാഹോദര്യ സങ്കല്പം

മുസ്ലീങ്ങൾ മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ് ഇസ്‌ലാമിലെ സാഹോദര്യ സങ്കല്പം. മുസ്ലീങ്ങൾക്ക് ഇടയിൽ സാഹോദര്യം കാണപ്പെടാതെ ആകു മ്പോഴാണ്‌ അതു ഇസ്‌ലാമിലെ ഒരു സങ്കല്പം മാത്രമായി മാറുന്നത്. ഇന്ന് മുസ്ലീങ്ങൾക്ക് ഇടയിൽ കാണപ്പെടുന്ന ഭിന്നിപ്പിനും ചേരി തിരിവിനും ഒരു   പ്രധാന കാരണം സാഹോദര്യമെന്ന സുപ്രധാന ഇസ്‌ലാമിക സങ്കൽപത്തെ കുറിച്ചു അധിക മുസ്ലീങ്ങളും ബോധ വാന്മാർ അല്ലാത്തതാണ്. ഗ്രൂപ്പുകൾക്കും സംഘടന കൾക്കും വർണ്ണത്തിനും കുടുംബ മഹിമക്കും മറ്റു വൈജാത്യങ്ങൾക്കും അപ്പുറം സകല മുസ്ലീങ്ങളും എന്‍റെ സഹോദരീ സഹോദര ന്മാരാണ് എന്ന ബോധമാണ് ഇസ്‌ലാമിക സാഹോദര്യം.

രക്ത ബന്ധത്തിനും കുടുംബ ബന്ധത്തിനും മറ്റെല്ലാ ബന്ധങ്ങള്‍ക്കും അപ്പുറം അല്ലാഹു മുസ്ലീങ്ങള്‍ക്ക് നിശ്ചയിച്ച ബന്ധമാണ് സാഹോദര്യ ബന്ധം. മുഹമ്മദ് നബി പ്രവാചകനായ ആദ്യ കാലത്തു തന്നെ അവിടുത്തെ ഒരു പ്രധാന ലക്ഷ്യ മായിരുന്നു പരസ്പരം പോരടിച്ചു വർഷങ്ങളോളം യുദ്ധം ചെയ്തിരുന്ന അറബ് ഗോത്രങ്ങൾക്ക് ഇടയിൽ ഇസ്‌ലാം കൊണ്ടു സാഹോദര്യം ഉണ്ടാക്കൽ. മുഹമ്മദ് നബി അക്കാര്യത്തിൽ വൻ വിജയമാണ് നേടിയത്. അതിന്റെ നേർചിത്രം നമുക്ക് മദീനയിൽ കാണാം.

മക്കയില്‍ നിന്നു എല്ലാം ഉപേക്ഷിച്ച് മദീനയിലേക്ക് ഹിജ്ര ചെയ്തു വന്ന സ്വഹാബത്തിനെ മദീനക്കാര്‍ സ്വീകരിച്ച വിധം അറിഞ്ഞാൽ നമ്മുടെ കണ്ണ് നനയും. മക്കയില്‍ നിന്നു വന്ന സ്വഹാബികളുമായി മദീനക്കാർ   സ്വത്തും തോട്ടവും കച്ചവടവും എല്ലാം പങ്കുവെച്ചു. അല്ലാഹു നിര്‍ദേശിച്ച സാഹോദര്യ ബന്ധം അവര്‍ ശരിക്കും പ്രവൃത്തി പഥത്തില്‍ കൊണ്ടുവന്നു. യുദ്ധത്തില്‍ വെട്ടേറ്റു മരണാ സന്നനായി കിടക്കുന്ന സ്വഹാബിയുടെ നേരെ വെള്ളം നീട്ടിയാല്‍, എനിക്കല്ല, അപ്പുറത്ത് മറ്റേ സഹോദരന് കൊടുക്കൂ എന്ന് പറഞ്ഞിരുന്നു അവര്‍. ഇസ്ലാമിക സാഹോദര്യം പഠിക്കല്‍ അല്ലാഹുവിന്‍റെ വാക്കുകളില്‍ നിന്ന് തുടങ്ങാം.

അല്ലാഹു പറയുന്നു: "ഇന്നമല്‍ മുഅമിനൂന ഇഖ് വ.... വിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ തന്നെയാണ്" (വി.ഖുര്‍ആന്‍ 49:10)

ഈ വചനം വിശുദ്ധ ഖുർആനിലെ സാഹോദര്യത്തിന്റെ വചനം എന്നറിയപ്പെടുന്നു. ഈ വചനത്തെ വിശ്വാസികള്‍ സഹോദര ങ്ങളല്ലാതെ അല്ല എന്നു പരിഭാഷ ചെയ്താലും ശരിയാണ്. മുസ്ലീങ്ങളെല്ലാം സഹോദരങ്ങള്‍ തന്നെയെന്ന് അല്ലാഹു പറഞ്ഞാല്‍ അതിനപ്പുറം ഇല്ലല്ലോ. നമ്മിലെ പുരുഷന്മാര്‍ നമ്മുടെ സഹോദരന്മാരും നമ്മിലെ സ്ത്രീകള്‍ നമ്മുടെ സഹോദരിമാരും ആണ്. അപ്പോൾ എങ്ങനെയാണ് ഒരാൾക്ക് അയാളുടെ സഹോദരനെ അക്രമിക്കാനും സഹോദരിയെ മാനഭംഗ പെടുത്താനും കഴിയുക. ഇസ്‌ലാമിലെ ധാർമ്മികതയുടെ ആണിക്കല്ലാണ് സാഹോദര്യ സങ്കല്പം എന്നു നമുക്ക് കാണാം. അല്ലാഹു പറയുന്നു;

"നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കൾ ആയിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദര ങ്ങളായി. നിങ്ങള്‍ അഗ്നി കുണ്ഡ ത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചു തരുന്നു; നിങ്ങള്‍ നേര്‍ മാര്‍ഗം പ്രാപിക്കുവാന്‍" (വി.ഖുര്‍ആന്‍ 3:103)

അല്ലാഹു പറയുന്നു: "എന്നാല്‍ അവര്‍ (ബഹു ദൈവ വിശ്വാസികള്‍) പശ്ചാത്ത പിക്കുകയും നമസ്കാരം മുറ പോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദര ങ്ങളാകുന്നു. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നു" (വി. ഖുര്‍ആന്‍ 9:11)

മുഹമ്മദ് നബിയുടെ വാക്കുകളില്‍ കൂടി ഇസ്‌ലാമിക സാഹോദര്യ ത്തിന്‍റെ കൂടുതല്‍ വിവരണം ലഭിക്കുന്നു.

മുഹമ്മദ് നബി പറഞ്ഞു: "ഒരു മുസ്‌ലിം മറ്റൊരു മുസ്ലിമിന്‍റെ സഹോദരനാണ്. അവന്‍ അവനെ അക്രമിക്കുകയോ ആക്രമിക്കാൻ വിട്ടു കൊടുക്കുകയോ ചെയ്യില്ല. വല്ലവനും തന്‍റെ സഹോദരന്‍റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാനുള്ള പരിശ്രമത്തില്‍ പ്രവേശിച്ചാല്‍ അവന്‍റെ ആവശ്യം അല്ലാഹുവും നിര്‍വ്വഹിച്ച് കൊടുക്കും.വല്ലവനും ഒരു മുസ്ലിമിനെ ബാധിച്ച പ്രയാസത്തില്‍ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോകത്തെ ദു:ഖത്തില്‍ നിന്ന് അല്ലാഹു അവനെയും മോചിപ്പിക്കും. ഒരു മുസ്ലിമിന്‍റെ പോരായ്മകള്‍ വല്ലവനും മറച്ചു വെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്‍റെ പോരായ്മകള്‍ അല്ലാഹുവും മറച്ചുവെക്കും" (ബുഖാരി)

മുഹമ്മദ് നബി പറഞ്ഞു: "പരസ്പര കാരുണ്യത്തിലും സ്നേഹത്തിലും വാത്സല്യത്തിലും വിശ്വാസികൾ ശരീരം പോലെയാണ്. ശരീരത്തിലെ ഒരു അംഗത്തിന് കേടു വന്നാല്‍ ശരീരം മുഴുക്കെ പനിച്ചും ഉറക്ക മൊഴിച്ചും അതിന്‍റെ വിഷമത്തില്‍ പങ്കെടുക്കുന്നത് പോലെ" (ബുഖാരി)

മുഹമ്മദ് നബി പറഞ്ഞു: "ഊഹത്തെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിശ്ചയം ഊഹം സംസാരങ്ങളില്‍ ഏറ്റവും വ്യാജം നിറഞ്ഞതാണ്. നിങ്ങള്‍ തെറ്റുകള്‍ രഹസ്യമായി അന്വേഷിക്കരുത്. പരസ്പരം അസൂയപ്പെടരുത്. പരസ്പരം കോപിക്കരുത്. നിങ്ങള്‍ പരസ്പരം സഹോദരന്മാർ ആകുവിൻ" (ബുഖാരി)

മുഹമ്മദ് നബി പറഞ്ഞു: "നിങ്ങള്‍ പരസ്പരം പകയും അസൂയയും വെച്ച് പുലര്‍ത്തരുത്. ബന്ധം മുറിച്ച് അന്യോന്യം തിരിഞ്ഞു കളയരുത്. അല്ലാഹുവിന്റെ ദാസന്മാരും സഹോദര രുമായി ജീവിക്കുക. ഒരു മുസ്ലീമിന് മൂന്ന് ദിവസത്തിലധികം തന്‍റെ സഹോദരനെ വെടിഞ്ഞിരി ക്കാന്‍ പാടില്ല" (ബുഖാരി)

മുഹമ്മദ് നബി പറഞ്ഞു: "വിശ്വാസികൾ പരസ്പരം ഒരു കെട്ടിടം പോലെയാണ്. അതിന്‍റെ ഒരു ഭാഗം മറ്റു ഭാഗങ്ങളെ ശക്തി പ്പെടുത്തുന്നു. നബി തന്‍റെ വിരലുകള്‍ ചേര്‍ത്തു പിടിച്ചു കാണിച്ചു" (ബുഖാരി)

മുസ്ലിം സാഹോദര്യത്തെ ഉറപ്പിക്കുന്ന എത്രയോ നബി വചനങ്ങൾ കാണാം. പലപ്പോഴും നാം നമ്മുടെ മുസ്ലിം സഹോദരനെ കേവലം "ഫ്രെണ്ട്" എന്ന രൂപത്തില്‍ പരിചയ പ്പെടുത്തുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുസ്ലീങ്ങള്‍ കേവലം ഫ്രെണ്ടുകള്‍ അല്ല, സഹോദരന്മാരും സഹോദരിമാരും ആണല്ലോ. നമ്മള്‍ തമ്മിലുള്ള ബന്ധം കേവലം ഫ്രെണ്ട് ഷിപ്പും അല്ല. മറിച്ച്, അത് അല്ലാഹു വിനാല്‍ നിശ്ചയിക്കപ്പെട്ട സാഹോദര്യ ബന്ധമാണ്.

ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ ബ്രദർ, സിസ്റ്റർ, സഹോദരാ, സഹോദരീ എന്നൊക്കെ സ്നേഹത്തോടെ അഭി സംബോധന ചെയ്യൽ നല്ല കാര്യമാണ്. നമ്മുടെ സ്വന്തം സംഘടനക്കും ഗ്രൂപ്പിനും അപ്പുറ ത്തേക്ക് സകല മുസ്ലീങ്ങളി ലേക്കും നമ്മുടെ  ദീനീ സാഹോദര്യം കത്തിപ്പടരട്ടെ....

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.